ഭർത്താവിന് ബലിയിട്ടതിന് പിന്നാലെ ആകസ്മിക വിയോഗം

in News 256 views

ഒടുവിൽ സ്മിതയും തന്റെ എല്ലാം എല്ലാം ആയ പ്രിയതമന്റെ അടുക്കലേക്ക് യാത്ര ആയി.പട്ടത്താനം മൈത്രി നഗർ വിജയ് മന്ദിരത്തിൽ സ്മിതക്ക് തന്റെ ഭർത്താവിനെ നഷ്ടമാകുന്നത് പതിനെട്ട് വര്ഷം മുൻപാണ് ഭർത്താവിന്റെ മരണ ശേഷം ഏക മകൻ ആയ ശ്രീഹരി ആയിരുന്നു സ്മിതയുടെ എല്ലാം.എല്ലാ വർഷവും പ്രിയതമന്റെ ഓർമ്മക്ക് ആയി ബലി തർപ്പണം നടത്തി വരാറുണ്ടായിരുന്നു സ്മിത.കൊല്ലം ചാത്തന്നൂർ ഉണ്ടായ കാർ അപകടത്തലാണ് ഭർത്താവും അധ്യാപകനും ആയ മുരളി കൃഷ്ണൻ മരണപ്പെടുന്നത്.മുരളി ഓടിച്ച കാറിൽ മറ്റൊരു വാഹനം വന്നിടിച്ചു കൊണ്ട് ആയിരുന്നു അന്ന് മരണം സംഭവിച്ചത് കെ എസ് എഫ് ഇ യിൽ ജോലി ചെയ്‌തു വരികയായിരുന്നു സ്മിത.തന്റെ ദിവസം പതിവ് തെറ്റിക്കാതെ ഭർത്താവിന് ആയി ബലി നടത്താൻ സ്മിത പോയിരുന്നു.

ഭർത്താവിന് ബലി സമർപ്പിച്ച ശേഷം വീട്ടിൽ എത്തി ഓഫീസിലേക്ക് സ്‌കൂട്ടറിൽ പോക്കവെയാണ് ആകസ്മിക മരണം സംഭവിച്ചത്.ഇന്നലെ രാത്രി ഒൻപതിന് കൊല്ലം ചിന്നക്കട മേൽ പാലത്തിൽ ആയിരുന്നു അപകടം .കൊല്ലത്തേക്ക് വരികയായിരുന്ന ബസും സ്മിതയും ഒരേ ദിശയിലാണ് പാലത്തിന്റെ ഇറക്കം ഇറങ്ങി വന്നത്.സ്മിതയുടെ സ്‌കൂട്ടർ മറികടന്ന ബസ് മുന്നിൽ വന്ന വാഹനത്തിന് ആയി പെട്ടെന്ന് ഒതുക്കിയതോടെ ബസിന്റെ പിന് ഭാഗം സ്‌കൂട്ടറിൽ തട്ടുകയും സ്മിത ചക്രത്തിന് അടിയിൽ പെടുകയുമായിരിന്നു