യുവനടിയെ പീ.ഡി.പ്പി.ച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു പോലീസിന് മുന്നിൽ ഹാജരായപ്പോൾ മുഖത്ത് നിറഞ്ഞത് ആത്മവിശ്വാസം മാത്രം. പോലീസിന് മുന്നിൽ കു.റ്റ.വാ.ളിയു.ടെ മുഖഭാവം ഇല്ലാതെ ചിരിയും സന്തോഷവും ആയാണ് വിജയ് ബാബു ഇരുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്.നാട്ടിൽ തിരിച്ചെത്തിയാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശം ഉണ്ടായിരുന്നു. അന്വേഷണസംഘത്തിന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാനും കോടതി അനുമതി നൽകിയിരുന്നു.ഇത് അനുസരിച്ചാണ് വിജയ് ബാബു അന്വേഷകനോടൊപ്പം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.ഈ ചോദ്യം ചെയ്യലോടെ തന്നെ വിജയ് ബാബുവിൻ്റെ കേസ് അപ്രസക്തം ആകാനാണ് സാധ്യത.
ഇ.ര.യുടെ പേര് വെളിപ്പെടുത്തി പൊതുസമൂഹത്തിൽ അപമാനിച്ചിട്ടും അറസ്റ്റോ, റിമാൻഡോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.വിജയ് ബാബുവിൻ്റെ കൈയ്യിലെ തെളിവുകൾ മുഖവിലയ്ക്കെടുത്ത് പീ.ഡ.ന. കേ.സ്. അവസാനിപ്പിക്കാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. യുവനടിയെ ലൈം.ഗി.ക.മാ.യി പീ.ഡി.പ്പി.ച്ചെ.ന്ന്, .ഇ.ര.യാ.യ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാ പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പീ.ഢ.ന. .കേ.സ്. രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിനു ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയത്.
ബുധനാഴ്ച രാവിലെ ഒൻപതരയോടെ വിജയ് ബാബു എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി.തുടർന്ന് ഭാര്യയ്ക്കും സഹോദരനുമൊപ്പം ആലുവയിൽ ക്ഷേത്രദർശനം നടത്തി. ഇതിനു ശേഷമാണ് അദ്ദേഹം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്. കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടെന്നും വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. നടിയെ പീ.ഢി.പ്പി.ച്ച. കേസിൽ വിജയ് ബാബുവിൻ്റെ അറ.സ്റ്റ്. താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ ഈ കാര്യം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഇതോടെയാണ് നടൻ മടങ്ങിയെത്തിയത്. ചൊവ്വാഴ്ച വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചപ്പോൾ നാട്ടിൽ എത്തിയാൽ ഉടൻ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി പറയുകയായിരുന്നു. പ്ര.തി. നാട്ടിലെത്തിയ പ്രധാനമെന്നും ഉടൻ തിരിച്ചെത്തിയാൽ അ.റ.സ്റ്റ് തടയുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.ഇതോടെ പ്രോസിക്യൂഷനെതിരെ കോടതിയുടെ പരാമർശങ്ങളുണ്ടായി. പ്രോസിക്യൂഷൻ കോടതിയെന്നും നിയമം നടപ്പാക്കാനാണ് കോടതിയെന്നും ജഡ്ജി പറഞ്ഞു. എന്തുകൊണ്ട് ഇത്രയും നാൾ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നും കോടതി ചോദിച്ചിരുന്നു.
All rights reserved News Lovers.