ആരാണ് എന്ന് അറിയാൻ നാട് കാത്തിരുന്ന നന്മ ഉള്ള ആ സ്ത്രീത്യം ആലപ്പുഴ ചേർത്തലക്കാരി. കോട്ടരക്കര പട്ടാഴി ക്ഷേത്രത്തിൽ തന്റെ സ്വർണ മാല മോഷണം പോയപ്പോൾ കരഞ്ഞു നിലവിളിച്ച മൈലംപള്ളിക്ക് മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രക്ക് സ്വന്തം സ്വർണ വളകൾ ഊരി നൽകിയ അജ്ഞാത സ്ത്രീയിലേക്ക് ഉള്ള അന്വേഷണമാണ് ചേർത്തല സ്വദേശിനി ശ്രീലതയിലേക്ക് എത്തിയത്.അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.മാധ്യമത്തിന് മുന്നിൽ വരാൻ വിസമ്മതിച്ച ശ്രീലത ഏറെ നിർബന്ധിച്ച ശേഷം ആയിരുന്നു അല്പം എങ്കിലും സംസാരിക്കാൻ തയ്യാറായത്.കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്.
താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച കുംഭ തിരുവാതിര ഉത്സവത്തിന്റെ ഭാഗം ആയി കൊണ്ട് ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ടു പവൻ മാല നഷ്ടം ആയതും ആ സ്ഥലത്തു എത്തിയ അജ്ഞാത സ്ത്രീ രണ്ടു വള സമ്മാനിച്ചതും.ആ വള വിറ്റു ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി ക്ഷേത്ര നടയിൽ എത്തികൊണ്ട് പ്രാർത്ഥിച്ച ശേഷം കഴുത്തിൽ ഇടണം എന്ന് പറഞ്ഞ ശ്രീലതയെ പിന്നീട് കണ്ടെത്താൻ ആയിരുന്നില്ല.