സിപ്സി കുഞ്ഞുങ്ങളെ ഹോട്ടലിൽ കൂടെ കൊണ്ടുപ്പോകുന്നത് എന്തിനെന്നു കണ്ടോ….ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊ,ല,പ്പെ,ടുത്തിയ സംഭവത്തിൽ കൊ,ല്ല,പ്പെ,ട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന് പോലീസ്. ഒട്ടേറെ മോഷണ ലഹരി മരുന്ന് കേസ്സുകളിലെ പ്രതികളാണ് ഇരുവരും. സിപ്സിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിലുള്ള അസംതൃപ്തി മൂലം താൻ സിപ്സിയുമായി അകന്നതെന്ന് കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊഴികൊടുത്തിട്ടുണ്ട്.തൻറെ ല,ഹ,രി,മരു,ന്ന് ഇടപാടുകൾക്ക് മറയായാണ് സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ഇവരുടെ യാത്രകളിൽ കുട്ടികളെ കൂടെ കൊണ്ടുപോകും ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി .
കാണുന്നവർക്ക് സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുട മാതാവ് ഡിക്സി ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലെക്ക് മടങ്ങുകയായിരുന്നു.എന്നാൽ കുട്ടികളെ ഡിക്സിക്ക് വിട്ട് കൊടുത്തില്ല. ഇതേ തുടർന്നാണ് തർക്കം ഉടലെടുത്തത് സിപ്സിയിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചതോടെ ഭീഷണിയും കള്ളക്കേസും കൊടുക്കുന്നത് ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ ജോണിന്റെ മകളാണെന്ന് ആരോപിച്ച് ജോണിന്റെ വീട്ടിലും ജോലിസ്ഥലത്തും സിപ്സി എത്തിയിരുന്നു ഇതാണ് കുട്ടിയെ ഇല്ലാതാക്കാനുള്ള് പ്രകോപനം എന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അങ്കമാലി പാറക്കടവ് കൊഴിശ്ശേരി സജീവന്റെയും ഡിക്സയുടെയും മകൾ നോറ മരിയ യാണ് കൊ,ല്ല,പ്പെ,ട്ടത് പള്ളുരുത്തി esi റോഡിലെ കല്ലേക്കാട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു കലൂരിലെ ലോഡ്ജിൽ ചൊവ്വാഴ് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.