വളർത്തു നായയെ കുളിപ്പിക്കുന്നതിന് ഇടയിൽ മുംബൈയിൽ വെച്ച് കൊണ്ട് മുങ്ങി മരിച്ച മലയാളി സഹോദരങ്ങൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകി.രവീന്ദ്രൻ ദീപ ദമ്പതികളുടെ മക്കൾ ആയ കീർത്തി രഞ്ജിത്ത് എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു.മുംബൈ നിന്നും വിമാന മാർഗം നെടുമ്പശേരി എത്തിച്ച മൃത ദേഹം രാവിലെ വീട്ടിൽ പത്തരയ്ക്ക് പൊതു ദർശനത്തിന് വെച്ചു ദീപയുടെ സഹോദരങ്ങൾ ആയ ദിലീഷിൻറെ മകൻ അർജുൻ ദിനേശിന്റെ മകൻ അനുഗ്രഹ് എന്നിവരാണ് സംസ്കാര ചടങ്ങ് നടത്തിയതും ചിതക്ക് തീ കൊടുത്തതും.
ദീപയുടെ ‘അമ്മ വിജയമ്മയുടെ മരണത്തെ തുടർന്ന് ഒരു മാസം മുൻപ് രവീന്ദ്രനും കുടുംബവും നാട്ടിൽ എത്തിയിരുന്നു.ചികിത്സയുമായി ബന്ധപ്പെട്ടു ദീപയും രവീന്ദ്രനും നാട്ടിൽ തന്നെ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈക്ക് മടങ്ങുകയായിരുന്നു.മുംബൈ യിൽ ജീവിതം മതിയാക്കി നാട്ടിൽ താമസിക്കാൻ ഉള്ള തയായറെടുപ്പ് നടക്കുന്നതിന് ഇടയിലായിരുന്നു കുടുംബം ഇതിനായി രണ്ടാഴ്ച മുൻപ് നാട്ടിൽ വീട് വാങ്ങി ഗ്രഹ പ്രവേശനം നടത്തിയ ശേഷം ഒരു ദിവസം താമസിച്ച ശേഷമാണ് ഇവർ മുംബൈക്ക് മടങ്ങിയത്.എംബിബി എസ് പഠനം പൂർത്തിയാക്കിയത് കൊണ്ട് നാട്ടിൽ ജോലി ചെയ്യണം എന്ന് ആയിരുന്നു രഞ്ജിത്ത് ആഗ്രഹിച്ചിരുന്നത്.