അലർജിക്ക് കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് മ,രി,ച്ച 27 വയസ്കാരിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നു.നേരത്തെ കൊവിഡ് സ്ഥിതീകരിച്ച യുവതിക്ക് കോവിഡിൻ്റെയും കോവിഡ് വാക്സിൻ്റെയും അലർജി ബാധിച്ചതിനെ തുടർന്നാണ് മ,ര,ണം സംഭവിച്ചതെന്നാണ് രാസ പരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട് അന്തിമ പ്രഖ്യാപനം മെഡിക്കൽ ബോർഡ് കൂടിയ ശേഷം ഇന്നുണ്ടാകും. യുവതിക്ക് കൊവിഡിനെ തുടർന്നും ഇതിനു ശേഷം വാക്സിൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്ഷൻ ഉണ്ടായി എന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ആശുപത്രിയിലും മറ്റും നടത്തിയ പരിശോധനാ റിപ്പോർട്ടും നിലവിലെ രാസപരിശോധനാഫലവും ഏകോപിപിച്ചാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുക.
കുറ്റിപ്പുറം കാങ്കപുഴ കടവ് സ്വദേശി തോണിക്കടവത്ത് സമ്പാഹിൻ്റെ ഭാര്യ ഹസ്ന എന്ന 27 വയസുകാരിയാണ് നവംമ്പർ 27ന് മ,രി,ച്ച,ത്.ഒപ്പം 36 ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്. കഴുത്തിലും കൈയിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് നവംബർ 25 ന് വൈകിട്ട് നാലോടെയാണ് കുറ്റിപ്പുറം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ നിന്ന് അലർജിക്കുള്ള രണ്ടു ഡോസ് കു,ത്തി,വെ,പ്പ് നൽകി. കു,ത്തി,വെയ്പ്പ് എടുത്ത് 10 മിനിറ്റിനുള്ളിൽ അബോധാവസ്ഥയിലായ ഹസ്നയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27 ന് മ,രി,ച്ചു
. മൂന്നു മാസം മുൻപ് കോവിഡ് ബാധിച്ച ഹസ്ന 24 നാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. വാക്സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പരിശോധിച്ചു. പോ,സ്റ്റു,മോ,ർ,ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.