വീഡിയോയിൽ കണ്ടത് മാത്രമല്ല. അതിനു ശേഷം ചില ന് സംഭവിച്ചു എനിക്കും രണ്ടു പെൺകുട്ടികളാണ്. മനസ്സ് തുറന്ന് എസ് ഐ.

in News 73 views

പ്രണയനൈരാശ്യം ഭ്രാന്തമായി തലയ്ക്കു കയറിയപ്പോൾ മ.ര.ണം. തെരഞ്ഞെടുക്കാനാണ് അവൾ അവിടെ എത്തിയത്. നിൽക്കുന്നിടത്ത് നിന്ന് കാലൊന്ന് അനങ്ങിയാൽ പതിക്കുന്നത് വാ പിളർന്നിരിക്കും പോലെ ഭയാനകമായ ഗർത്തത്തിലാണ്. അടിമാലി കുതിരവൻ കുഴിയിലെ പാറിയിട തുഞ്ചത്ത് ആ.ത്മ.ഹ.ത്യ ഭീഷണി മുഴക്കിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. അടുക്കാൻ പറ്റാത്ത തരത്തിൽ ചുറ്റും ബന്ധുക്കളുടെ പട തന്നെ ഉണ്ടായിട്ടും മരണം തെരഞ്ഞെടുക്കാനുള്ള അവളുടെ തീരുമാനത്തിൽ നിന്നും ലവലേശം പോലും മാറ്റമുണ്ടായിരുന്നില്ല. പലരും പല ആശ്വാസവാക്കുകൾ പറഞ്ഞിട്ടും,മ.രി.ച്ചു. കളയുമെന്ന് തറപ്പിച്ചു പറഞ്ഞതല്ലാതെ അവൾ പിൻവാങ്ങിയില്ല.

പക്ഷേ മ.ര.ണ.മുറപ്പിച്ച ആ മനസ്സുമാറ്റാൻ ഒരു കാക്കി തന്നെ വേണ്ടിവന്നു. അടിമാലിയിൽ കുതിരയില ആദിവാസി സംഘത്തിൽനിന്നുള്ള യുവതി 100 അടിയിലേറെ ഉയരത്തിൽ ഉള്ള കുതിര വൻ കുഴിയിൽ മ.രി.പ്പാ.ൻ നിൽപ്പുണ്ട് എന്ന വാർത്ത കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥൻ കെ.എം സന്തോഷ്. അടിമാലി സബ്ഇൻസ്പെക്ടർ. മ.ര.ണ.മുഖത്ത് നിന്നും അവളെ തിരികെഎത്തിച്ച സന്തോഷിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ കാക്കി അണിഞ്ഞ ആ ഹീറോയെ മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ഉദ്വേഗജനകമായ ആ നിമിഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയാണ്. യൂണിഫോമിട്ട് ഡ്യൂട്ടി നടപ്പാക്കാൻ ഒരു അപകടസ്ഥലത്ത് കിട്ടുമ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ പോലീസുകാരാണ്.

പക്ഷേ, ചില സന്ദർഭങ്ങൾ നമ്മുടെ ജീവിതവുമായി ചേർന്നു നിൽക്കും. അവിടെ ആ പെൺകുട്ടിയെ കണ്ടപ്പോൾ, അവളുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ വെറുമൊരു എസ്ഐ മാത്രമല്ല, രണ്ട് പെൺകുട്ടികളുടെ അച്ഛൻ കൂടിയായി.എസ്.ഐ സന്തോഷ് പറയുകയാണ്. സ്റ്റേഷൻ അതിർത്തിയിൽ അധികം അകലെയല്ലാത്ത ചെങ്കുത്തായ കുന്നും മലകളും നിറഞ്ഞ കുതിരവൻ കുടിയിലെ പാറക്കെട്ടിലാണ് സംഭവം.ചെന്നെത്താൻ പ്രയാസമേറിയ പ്രദേശം. പോരാത്തതിന് മഴപെയ്ത് പായയൽ കെട്ടി നിൽക്കുന്ന സ്ഥലം. ചിലപ്പോൾ അശ്രദ്ധമായ ഒരു അനക്കം പോലും ചിലപ്പോൾ മ.ര.ണ.ത്തിൽ കൊണ്ട് എത്തിക്കാം. പെൺകുട്ടി ആ.ത്മ.ഹ.ത്യാ. ഭീഷണി മുഴക്കി നിൽക്കുന്നു എന്ന വാർത്ത ഞങ്ങളെ അറിയിച്ചത് ഒരു ബന്ധുവാണ്. ഞാനും എൻ്റെ ഒരു സഹപ്രവർത്തകനും കൂടി അവിടെ എത്തുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയാണ്.

പെൺകുട്ടിയുടെ ബന്ധുക്കൾ പലരും അടുത്തുണ്ട്. അവർക്കൊന്നും അടുക്കാൻ പോലും വയ്യാത്ത അവസ്ഥ.അവർ അടുത്തേക്ക് പോകുന്തോറും ആശ്വസിപ്പിക്കും തോടും പെൺകുട്ടി പാറയുടെ മുനമ്പിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു. അടുത്തേക്ക് ആരെങ്കിലും വന്നാൽ ഞാൻ മ.രി.ച്ചു. കളയുമെന്ന് അവൾ തീർത്തു പറഞ്ഞു. ആരു പറഞ്ഞിട്ടും, ആശ്വസിപ്പിച്ചിട്ടും ചെവിക്കൊണ്ടില്ല. മാത്രമല്ല പെൺകുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് പലർക്കും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യവും. ഞാൻ എത്തുമ്പോഴും വിഭിന്നമായിരുന്നില്ല സാഹചര്യം. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടപ്പോൾ ഞാൻ അവളുടെ മനസ്സ് അറിയാനാണ് ശ്രമിച്ചത്. അടുത്തേക്ക് പോകാൻ പറ്റിയില്ലെങ്കിലും എൻ്റെ ശബ്ദം അവൾക്ക് കേൾക്കാൻ കഴിയുന്ന ഇടത്തേക്ക് മാറിനിന്നു.

ശാസിക്കുക അല്ല, മറിച്ച് മോളെ എന്ന് വിളിച്ചാണ് കുട്ടിയോട് സംസാരിച്ചത്. അവളെ ആരും മനസ്സിലാക്കിയില്ലെങ്കിലും, ആര് അവളുടെ പ്രശ്നങ്ങൾ ചെവി കൊണ്ടിലെങ്കിലും ഞാൻ കേൾക്കും എന്ന വാക്ക് നൽകി. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കുറച്ചു ഭാഗങ്ങൾ കൂടി ബാക്കിയുണ്ട്. അതിൽ ഞാൻ അവളോട് മനസ് തുറന്ന് സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. അവളെപ്പോലെ രണ്ട് പെൺകുട്ടികൾ എൻ്റെ വീട്ടിൽ ഉണ്ടെന്നും, അവളുടെ വിഷമം മറ്റാരെക്കാളും എനിക്ക് മനസ്സിലാകും എന്നും പറഞ്ഞു മനസ്സിലാക്കി. അത് അവൾ ഹൃദയം കൊണ്ടാണ് കേട്ടത്. മറ്റാരു പറഞ്ഞിട്ടും കേൾക്കാതെ മ.ര.ണം മുനമ്പിൽ നിന്ന ആ പെൺകുട്ടി അടുത്തേക്ക് വന്നതും അങ്ങനെയാണ്. പ്രണയനൈരാശ്യം എന്നാണ് അറിയാൻ കഴിഞ്ഞത്.

കാര്യങ്ങൾ സംസാരിച്ചു എന്ത് സഹായം നൽകാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.ആ പെൺകുട്ടിയോട് പറഞ്ഞത് വെറും അതിശയോക്തിയല്ല. പത്താംക്ലാസ് കഴിഞ്ഞതും, പത്താം ക്ലാസിലേക്ക് എത്തിയതുമായ രണ്ടുപെൺകുട്ടികളുടെ പിതാവാണ് ഞാൻ. ഒരു അച്ഛനെന്ന നിലയിൽ ആ വിഷമവും അവരെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദയും എനിക്ക് മനസ്സിലാകും. സിന്ധുവെന്നാണ് ഭാര്യയുടെ പേര്. കട്ടപ്പനയാണ് സ്വദേശം.ഒൻപത് വർഷമായി സർവ്വീസിൽ കയറിയിട്ട്. അടിമാലി സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷമായി സേവനത്തിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ നിന്നു കിട്ടിയ നല്ല വാക്കുകൾക്ക് നന്ദി. ഒരു ജീവൻ രക്ഷിക്കാൻ ആയതിൽ പൊലീസ് എന്ന നിലയിൽ ഏറെ അഭിമാനം എന്ന് സന്തോഷ് പറഞ്ഞുനിർത്തി.
All rights reserved News Lovers.

Share this on...