ഏറെ വിവാദത്തിനും നിയമ പോരാട്ടത്തിനും ഒടുവിൽ അനുപമ ചന്ദ്രന് ഒരു വർഷത്തിന് ശേഷം കുട്ടിയെ തിരികെ കിട്ടിയത് ഇന്നലെയാണ് ആന്ധ്രായിലെ ദമ്പതികൾക്ക് ദത്തു നൽകിയ കുട്ടിയെ ഞായറാഴ്ച ആയിരുന്നു തിരുവനന്തപുരത്തു എത്തിച്ചത്. ഡി എൻ എ പരിശോധന വഴി അനുപമയുടേത് തന്നെയാണ് കുട്ടി എന്ന് ഉറപ്പിച്ചു ഇതിനു പിന്നാലെ തന്നെ കുട്ടിക്ക് സമ്മാനവും മറ്റും എല്ലാം അനുപമ നൽകി.കളിപ്പാട്ടവും വസ്ത്രവും വാങ്ങി വെച്ചു.കുട്ടിയുടെ പരിപൂർണ അവകാശം അനുപമക്കു ആണെന്ന് കോടതി ഉത്തരവ് വന്നത് ഇന്നലെയാണ് അതിനു പിന്നാലെ ഇന്നലെ നാലു മണിയോടെ അനുപമയും പങ്കാളി അജിത്തും കുട്ടിയെ കോടതിയിൽ നിന്നും ഏറ്റുവാങ്ങി വീട്ടിലേക്ക് മടങ്ങി ഏറെ സന്തോഷത്തോടെയാണ് അനുപമ ഏറ്റുവാങ്ങിയത് ഞാൻ ഇവനെ നല്ലൊരു മനുഷ്യൻ ആയി വളർത്തും എന്ന് ആയിരുന്നു അനുപമയുടെ ആദ്യ പ്രതികരണം
ഇപ്പോൾ ഇതാ കുട്ടിക്ക് പേര് ഇട്ടിരിക്കുകയാണ്.ഈഥൻ അനു അജിത് എന്നാണ് കുട്ടിയുടെ പേര്.ഗർഭിണി ആയിരിക്കെ തീരുമാനിച്ചത് ആണ് ഈ പേര് എന്ന് അനുപമ പറഞ്ഞു തീ പൊരി എന്നാണ് അതിനു അർഥം ഐറിശ് പുരാണത്തിൽ നിന്നുമാണ് ഈ പേര് വരുന്നത് മകനെ മൂന്നു മാസത്തോളം സ്വന്തമായി കരുതി നോക്കിയ ആന്ധ്രാ ദമ്പതിമാർക്ക് അനുപമ നന്ദി അറിയിച്ചു.കുട്ടിയെ ദത്തടുത്താ അവർക്ക് നീതി കിട്ടണം അവർ എപ്പോ എത്തിയാലും കുഞ്ഞിനെ കാണാം ദമ്പതിമാരോട് തെറ്റ് ചെയ്തത് ഞാനോ മകനോ അല്ല എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുത് അനുപമ പറഞ്ഞു.