ബാങ്കിലേക്ക് ഓടിയെത്തിയ പോലീസ് കണ്ടത് മറ്റൊരു ഞെട്ടിച്ച കാഴ്ച.

in News 6,041 views

പത്തനാപുരത്തെ സ്വകാര്യ ബാങ്കിൽ മ.ദ്യ. മു.റു.ക്കാനും വച്ച് പൂജ നടത്തി വൻ ക.വ.ർ.ച്ച. ലോക്കർ കുത്തിതുറന്ന് മുപ്പത് ലക്ഷം രൂപയുടെ സ്വർണവും, നാലു ലക്ഷം രൂപയും അപഹരിച്ചു. ജനത ജംഗ്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. രണ്ട് ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവനോളം സ്വർണ്ണവും, നാലു ലക്ഷം രൂപയുമാണ് മോ.ഷ.ണം. പോയതെന്ന് ബാങ്ക് ഉടമ രാമചന്ദ്രൻ നായർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് പറയുന്നതിങ്ങനെ:

‘ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ സ്ഥാപനത്തിൽ എത്തിയ ഉടമയും ജീവനക്കാരുമാണ് ആദ്യം അറിയുന്നത് .മൂന്നു നിലയുള്ള കെട്ടിടത്തിൻ്റെമുകൾനിലയിലെ രണ്ടാം നിലയിലേക്ക് എത്തിയ മോ.ഷ്ടാ.ക്ക.ൾ. ബാങ്കിൻ്റെ മുൻവശത്ത് ഇരുമ്പു ഗ്രില്ല് പൊളിച്ചു. കതകുകുത്തി തുറന്ന് അകത്തുകയറി എന്നാണ് നിഗമനം. ലോക്കറിൻ്റെ പൂട്ട് കട്ടർ ഉപയോഗിച്ച് മുറിച്ചു നീക്കിയ ശേഷം ഉള്ളിലൂടെ കൈയ്യിട്ട് ലോക്ക് തുറന്നു സ്വർണം മോ.ഷ്ടി.ച്ചു. എന്ന് പോലീസ് പറയുന്നു. പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധറും സ്ഥലത്തെത്തി പരിശോധന നടത്തി.

30 ലക്ഷം രൂപയുടെ സ്വർണ്ണവും, പണവും അപഹരിച്ച പത്തനാംപുരത്തെ സ്വകാര്യ ബാങ്കിൽ അടിമുടി ദുരൂഹതകളും കൗതുകവും.ബാങ്കിൻ്റെ ഓഫീസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിൻ്റെ പടം. നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞ ചരട്. മ.ദ്യ.വും. മുറുക്കാനും വെച്ച് കാണിക്ക. പൂജ ചെയ്തതിൻ്റെ ലക്ഷണങ്ങൾ വ്യക്തം. മുറി നിറയെ തലമുടി വിതറിയിരിക്കുന്നു. ഡോഗ് സ്ക്വാഡ് മണംപിടിക്കുന്നത് ഒഴിവാക്കുകയാണ് മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നും പോലീസ് അനുമാനിക്കുന്നു. ഞാൻ അ.പ.ക.ട.കാരി. പിന്തുടരുത്. മോ.ഷ.ണം നടന്ന ബാങ്കിൽ ഇംഗ്ലീഷിൽ എഴുതി ഒട്ടിച്ച പോസ്റ്ററിലെ വാചകമാണിത്. പോലീസിന് മുന്നറിയിപ്പ് എന്ന രീതിയിൽ എഴുതിയ ഈ പോസ്റ്റർ പോലീസ് ഗൗനിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിനായി എഴുതിവെച്ചതാണെന്ന നിഗമനത്തിലാണ് പോലീസ് സംഘം.

Share this on...