കോഴിക്കോട് നടന്ന വ്യാപാരിയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ഫർഹാനയുടെ ഉമ്മ ഫാത്തിമ.കൊല്ലപ്പെട്ട സിദീഖ് ഫർഹാന ഇവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നു എന്ന് ഫർഹാനയുടെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ മകൾ ആരെയും കൊല്ലില്ല ഷിബിലിയെ സിദ്ധീഖിനെ പരിചയപ്പെടുത്തിയതും ജോലി വാങ്ങി നൽകിയതും ഫർഹാന ആണെന്ന് ഉമ്മ പറഞ്ഞു മകൾ കേസിൽ പ്രതി ആയ വിവരം വാർത്ത വഴിയാണ് അറിയുന്നത്.മകൾ സ്വമേധയാ കൊല നടത്തും എന്ന് കരുതുന്നില്ല.ഷിബിലി ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും എന്നും ഫർഹാനയുടെ ഉമ്മ പറഞ്ഞു.
ഫർഹാനയും ഷിബിലിയും മൊബൈൽ മുഖാന്തരം ആണ് പരിചയപ്പെട്ടത് എന്നാണ് കരുതുന്നത് ഷിബിലിയെ തങ്ങൾക്ക് പരിചയമില്ല ഫർഹാന അവനു വേണ്ടിയാണു ജീവിച്ചത് അവനു സുഖം ആണെങ്കിൽ അവൾക്കും സുഖമാണ് എന്ന നിലയിൽ ആയിരുന്നു കാര്യങ്ങൾ.ഫർഹാന ഇടപെട്ടു പല സ്ഥലത്തും അവനു ജോലി വാങ്ങി നൽകിയിട്ടുണ്ട്.എന്നാൽ അവിടെ എല്ലാം അവൻ പ്രശ്നം ഉണ്ടാക്കി.മേൽ അനങ്ങി പണി എടുക്കാൻ സാധിക്കാത്തതു കൊണ്ട് കിട്ടിയ പണി എല്ലാം അവൻ ഉപേക്ഷിച്ചു.സിദ്ധീക്കിന്റെ ഹോട്ടലിൽ അവനു ജോലി കിട്ടിയത് ഫർഹാന വഴി ആണെന്നും ഫർഹാനയുടെ ഉമ്മ പറയുന്നു.