നെഞ്ചത്ത് കൈ വെച്ച് താഴേക്ക് വീഴുന്നു അയാളെ ഹോസ്പിറ്റലിലേക്ക്കൊണ്ട് പോയപ്പോൾ യുവാവിന് സംഭവിച്ചത്

in News 11,605 views

കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ ഗാർഡ് പാർട്ടി കമാൻററായ സബ്ഇൻസ്പെക്ടർ സഞ്ജു എസ് ചൊവ്വാഴ്ച വൈകുന്നേരം ഏഴരമണിയോടെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി പോയ്ൻറ് പരിശോധിക്കാനായി ഗാർഡ്ചെക്കിങ്ങിനായി ഇറങ്ങിയതായിരുന്നു. ഡ്യൂട്ടി പോയ്ൻറുകൾ പരിശോധിച്ചതിനുശേഷം കിഴക്കേ നടയിലെത്തി അല്പസമയം തിരക്ക് വീക്ഷിക്കുന്നതിനിടയിലാണ് ബഞ്ചിലിരുന്ന ഒരാൾ പെട്ടന്ന് മറിഞ്ഞുവീണത് സഞ്ജുവിൻെറ ശ്രദ്ധയിൽപെട്ടത്.

ഉടൻതന്നെ കൂടെയുള്ളവരും മറ്റും കൂടി വീണാളെ താങ്ങി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതെന്നെ സംഭവസ്ഥലത്തേക്ക് സഞ്ജുഓടിയെത്തി. കൂടെ ക്യു.ആർ.ടി പാർട്ടി കമാൻറായ (ആർ.ആർ.എഫ്) സബ് ഇൻസ്പെക്ടർ രവികുമാർ, ടെമ്പിൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സോജുമോൻ എൻ.എസ് എന്നിവരും സ്ഥലത്തെത്തി.

സഞ്ജു ഉടൻതന്നെ കൂടി നിന്ന ജനങ്ങളെ പുറകിലേക്ക് മാറ്റി കുഴഞ്ഞുവീണ ആളുടെ കൈപിടിച്ച് പൾസ് പരിശോധിച്ചു. ശ്വാസോച്ഛ്വാസം നിലച്ചെന്നുമനസ്സിലായ സഞ്ജു വേറൊന്നും ചിന്തിച്ചില്ല. അയാളെ നിലത്ത് മലർത്തി കിടത്തി കയ്യിൽ നിന്നും കർച്ചീഫ് എടുത്ത് ആളുടെ മുഖത്തിട്ട് കൃത്രിമ സ്വച്ഛ്വോശ്വാസം കൊടുക്കാൻ (സി.പി.ആർ) തുടങ്ങി. കൂടെ നിന്ന രവികുമാറും, സോജുമോനും ആംബുലൻസിനെ വിവരം അറിയിക്കുകയും അതിനോടൊപ്പം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും കൂടിനിൽക്കുന്നവരോട് മാറിനിൽക്കാൻ ആവശ്യപെടുകയുംചെയ്തു.

സഞ്ജു സി.പി.ആർ തുടരുന്നതിനിടയിലാണ് ആംബുലൻസ് എത്തിയത്. ശ്വാസ്വോച്ഛ്വാസം ശരിയാകാതെ സി.പി.ആർ ചെയ്യുന്നതു നിറുത്തി കൊണ്ടുപോകുന്നത് ശരിയല്ലെന്നും ഈ അവസ്ഥയിൽ അപകടമാണെന്നും അല്പം ഒന്നുവെയ്റ്റുചെയ്യണമെന്നും പറഞ്ഞ് സി.പി.ആർ തുടർന്നുകൊണ്ടിരുന്നു. കണ്ണുമറഞ്ഞ് ചലനമറ്റുകിടന്നിരുന്ന ആൾ പെട്ടന്ന് തലയനക്കുകയും ചുമയ്ക്കുകയും ചെയ്തു.

ഉടൻതന്നെ അയാളെ ആംബുലൻസിൽ കയറ്റി സഞ്ജു,രവികുമാൻ, സോജുമോൻ എന്നിവരും ബന്ധുക്കളും ചേർന്ന് ദേവസ്വം ആശുപത്രയിലേക്ക് കൊണ്ടുപോവുകയും ആശുപത്രിയിൽ അടിയന്തിര ഫസ്റ്റ് എയ്ഡ് ചികിത്സനൽകി കുന്ദകുളത്തെആശുപത്രിയിലെത്തിക്കുകയും ചെയ്തു. തത്സമയം ലഭിച്ച സി.പി.ആർ ആണ് അനന്ദകുമാറിന് രക്ഷയായതെന്ന് ഡോക്ടർമാർ പറഞ്ഞു. ശുശ്രൂഷകൾക്കു ശേഷം അനന്ദകുമാർ സുഖംപ്രാപിക്കുകയും ചെയ്തു.

ചങ്ങരംകുളം പിടാവന്നൂരിലുള്ള അനന്ദകുമാറിനാണ് (61) പെട്ടന്നുള്ള അസ്വസ്ഥതയും കുഴച്ചിലും അനുഭവപ്പെട്ട് കിഴക്കേനടയിൽ കുഴഞ്ഞുവീണത്. കുടുംബസമേതം ക്ഷേത്രദർശനം കഴിഞ്ഞ് അല്പസമയം വിശ്രമിക്കാനായി ഇരുന്നതായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള അനന്ദകുമാർ ഇതുമായിബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.

പി.ടി.സി യിലെ ട്രെയിനിങ്ങ് ഇൻസ്ട്രെക്ടറായിരുന്ന സഞ്ജുവിന് കഴിഞ്ഞ വർഷത്തെ ട്രെയിനിങ്ങ് എക്സലൻസ് അവാർഡ് ലഭിച്ചിരുന്നു. സി.പി.ആർ ഡമ്മിയിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടെങ്കിലും ലൈവായി ആദ്യമായാണ് ചെയ്യുന്നതെന്നും അത് വളരെവിജയകരമായി എന്നതിലും സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. മാത്രമല്ല സി.പി.ആറിൻെറ പ്രാധാന്യത്തെകുറിച്ച് എല്ലാവരും മന്സ്സിലാക്കേണ്ടതാണെന്നും ഒരുവട്ടമെങ്കിലും ചെയ്ത് പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്നും സഞ്ജു കൂട്ടിചേർത്തു.

Share this on...