തന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് ആദ്യമായി മനസ് തുറന്ന് സുപ്രിയ പൃഥ്വിരാജ്|

in News 91 views

മലയാളസിനിമ ആരാധകർക്ക് പ്രിത്വിരാജിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ ഭാര്യ സുപ്രിയയും. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചലച്ചിത്രനിർമ്മാതാവും നടൻ പൃഥ്വിരാജിൻ്റെ ഭാര്യയുമായ സുപ്രിയയുടെ പിതാവ് മനംപരക്കാട്ട് വിജയകുമാർ മേനോൻ അ,ന്ത,രി,,. ക്യാൻസർ ബാധിതനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു ഇദ്ദേഹം നവംബർ 14നാണ് വി,ട,പറഞ്ഞത്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ പ്രിയപ്പെട്ട ആൾ പെട്ടെന്ന് മാഞ്ഞുപോയ വിഷമത്തെക്കുറിച്ചും, അച്ഛൻ്റെ അ,ന്ത്യ,ത്തി,ലേ,ക്ക് നയിച്ച അസുഖത്തെ കുറിച്ചും, അച്ഛൻ തനിക്കും മകൾ ആലിക്കും പകർന്നു തന്ന മൂല്യങ്ങളെ കുറിച്ചുമൊക്കെ ഓർത്തുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ശ്രദ്ധനേടുന്നത്. സുപ്രിയയുടെ വാക്കുകളിങ്ങനെ.’ കഴിഞ്ഞ ഞായറാഴ്ച എനിക്ക് എൻ്റെ ഹൃദയത്തിൻ്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു.

എൻ്റെ അച്ഛൻ 13 മാസത്തിലേറെയായി കാ,ൻ,സ,റി,നോട് പോരാടിയിരുന്ന എൻ്റെ അച്ഛൻ എന്നെ വിട്ടുപോയി. എൻ്റെ അച്ഛനായിരുന്നു എനിക്കെല്ലാം. എൻ്റെ ചിറകിന് ശക്തി കൊടുക്കുന്ന കാറ്റും, ഞാൻ ശ്വ,സി,ച്ച വായുവും അച്ഛനായിരുന്നു. ഞാൻ ഏകമകൾ ആണെങ്കിലും, സ്കൂളിലും കോളേജിലും പഠിച്ചുകൊണ്ടിരുന്നപ്പോഴോ, ജീവിക്കാൻ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാൻൻ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത പുരുഷനിലോ എൻ്റെ സ്വപ്നങ്ങളിൽ എവിടെയും ഒരു തടസ്സമായി അച്ഛൻ നിന്നിട്ടില്ല. എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അദ്ദേഹത്തിൻ്റെ ഇഷ്ടങ്ങൾ എന്നിൽ അടിച്ചേൽപിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഞാൻ ത,ള,രു,ക,യും തോൽക്കുകയും ചെയ്യുമ്പോൾ എന്നെ സഹായിക്കാൻ എൻ്റെ നിഴലായി അച്ഛൻ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. ഇന്ന് എൻ്റെ സ്വഭാവത്തിൽ ഉണ്ടെന്ന് പറയുന്ന എല്ലാ നന്മയും, തുറന്നു സംസാരിക്കുന്ന രീതി, സത്യസന്ധത, ആത്മാർത്ഥത, ശക്തി അതെല്ലാം അദ്ദേഹത്തിൽ നിന്ന് പകർന്നുകിട്ടിയതാണ്.

എന്നെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കിയത് ശേഷം എൻ്റെ ആലിയോടും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. അവൾ ജനിച്ച ദിവസം മുതൽ അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. എൻ്റ അമ്മയോടൊപ്പം അച്ഛനും അവളുടെ കളി കൂട്ടുകാരനായിരുന്നു. നടക്കാൻ പോകുമ്പോൾ അവളെ ഒപ്പംകൂട്ടി. അവളെ പിച്ച വെക്കാൻ പഠിപ്പിച്ചു.കളി സ്ഥലങ്ങളിൽ കളിക്കാൻ കൊണ്ടുപോയി. സ്കൂളിൽ നിന്നും, സംഗീത ക്ലാസ്സിൽ നിന്നും, അവളെ കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം അവളുടെയും അച്ഛൻ ആയി മാറി. ആലി ഉണ്ടായതിനുശേഷം അച്ഛൻ്റെ ലോകം അവളെ ചുറ്റിപ്പറ്റിയായിരുന്നു. അച്ഛന് ക്യാൻസറാണെന്ന് കണ്ടു പിടിച്ചതിനുശേഷമുള്ള കഴിഞ്ഞ 13 മാസങ്ങൾ എൻ്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടം ആയിരുന്നു.

ഒരു വശത്ത് എല്ലാവരോടും ചിരിച്ചു സന്തോഷിച്ച് ഒന്നുമറിയാത്തതുപോലെ പെരുമാറുമ്പോഴും, മറുവശത്ത് അച്ഛൻ്റെ അസുഖം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് തിരിച്ചറിഞ്ഞ് സങ്കടം ഉള്ളിലൊതുക്കി വരാനിരിക്കുന്ന വിധിയെ കാത്തിരിക്കുകയായിരുന്നു. കാ,ൻ,സ,ർ ബാധിക്കുന്നത് ഒരാളെയാണെങ്കിലും അത് ത,ക,ർ,ക്കു,ന്ന,ത് മുഴുവൻ കുടുംബത്തെയും ആണ്. ഇവിടെ കാ,ൻ,സ,ർ ഞങ്ങളുടെ കുടുംബത്തിലെ കേന്ദ്ര ബിന്ദുവിനെ തന്നെ തട്ടിയെടുത്തിരുന്നു. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് ഒപ്പം നടത്തി വളർത്തിയത് പോലെ കഴിഞ്ഞ ഒരു വർഷം ഞാൻ അച്ഛൻ്റെ കൈപിടിച്ച് ആശുപത്രികളിലും പുറത്തും നടക്കുകയായിരുന്നു. എൻ്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയിൽ എന്നെ താങ്ങി നിർത്തിയത്.
അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളിൽ ചിലർ ദിവസവും വിളിച്ചിരുന്നു.

ചിലർ എന്നോടൊപ്പം ആശുപത്രിയിലേക്ക് വരാൻ തന്നെ തയ്യാറായിരുന്നു. എന്നാൽ എന്നെ ഏറ്റവും അധികം പിന്തുണച്ചത് ആരോഗ്യ പ്രവർത്തകരാണ്. ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എൻ്റെ അച്ഛനെ വളരെ സ്നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു,ജിമോൾ, വിമൽ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദി ഉണ്ട്. ഡോക്ടർ പവിത്രൻ എൻ്റെ അച്ഛനെ ചികിത്സിച്ചതിനും,തുടക്കത്തിൽ തന്നെ ഞങ്ങൾ പകച്ചുപോയ ഭയാനകമായ വിധിയിൽ ഞങ്ങൾക്ക് താങ്ങായി നിന്നതിനും നന്ദി.ഡോക്ടർ സുധീഷ് കരുണാകരൻ എൻ്റെ സംശയങ്ങൾക്ക് എപ്പോഴും മറുപടി നൽകുകയും, എൻ്റെ അച്ഛനോട് വളരെ ബഹുമാനത്തോടും, ആത്മാർത്ഥതോടെയും പെരുമാറാനും, അദ്ദേഹത്തിനായി സമയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഇവരോടെല്ലാം എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

എല്ലാറ്റിനുമുപരിയായി രോഗത്തിൻ്റെ സ്വഭാവം മനസ്സിലാക്കി തരികയും, മനസ്സിലാകാത്ത കാര്യങ്ങൾ പറഞ്ഞു തരികയും, സാധ്യമായ എല്ലാ ചികിത്സാരീതികളും വാഗ്ദാനം ചെയ്ത് പ്രതീക്ഷ തന്ന് കൂടെ നിന്ന എൻ്റെ പ്രിയപ്പെട്ട അമ്മാവന് എങ്ങനെ പറയണം എന്ന് അറിയില്ല. ഇവരെല്ലാം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ഈ ഭയാനകമായ രോഗത്തെ കുറിച്ച് ധാരണയുണ്ടാക്കാനും, ഏറ്റവും നിർണായകമായ തീരുമാനങ്ങൾ എടുക്കാനും കഴിഞ്ഞത്. അച്ഛനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇവർ ഓരോരുത്തരും എന്നെ സഹായിച്ചു. അച്ഛൻ യാത്രയായിട്ട് ഇന്ന് ഒരാഴ്ച തികയുന്നു.

എപ്പോഴും പ്രശസ്തിയിൽ നിന്ന് ഒഴിഞ്ഞുമാറി നിഴലായി നടക്കുന്ന ആൾ ആയിരുന്നെങ്കിലും എൻ്റെ അച്ഛൻ എന്ന ആ വലിയ മനുഷ്യനെ കുറിച്ച് അൽപമെങ്കിലും കുറ്റയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.നൂറുകണക്കിന് ജീവിതങ്ങളെ സ്പർശിച്ചാൽ ഹൃദയവിശാലതയുള്ള എന്നെ എപ്പോഴും വിസ്മയിപ്പിച്ച എൻ്റെ അച്ഛൻ. അച്ഛൻ്റെ ചി,താ,ഭ,സ്മം ഉൾക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോഴും അച്ഛൻ ഇനി ഇല്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കുന്നു. എങ്കിലും അച്ഛൻ എന്നെന്നും എൻ്റെ ഹൃദയത്തിൽ തന്നെ ഉണ്ടാകും. അച്ഛൻ എന്നിൽ തന്നെയുണ്ട് അല്ലെങ്കിൽ അച്ഛൻ തന്നെയാണ് ഞാൻ. അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിൻ്റെ വരികൾ കുറിച്ചുകൊണ്ട് യാത്രാമൊഴി ചൊല്ലട്ടെ. ചൽത്തെ ചൽത്തെ മേരെയേ ഗീത് യാദ്രക്ന….

Share this on...