മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സുരേഷ് ഗോപി. മികച്ചഅഭിനയം കൊണ്ടും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും എന്നും തിളങ്ങി നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. മികച്ച അഭിനേതാവ് എന്നതിലുപരി നല്ലൊരു മനസ്സിൻ്റെ ഉടമ കൂടിയാണ് താരം. വീണു പോകുന്ന പല കുടുംബങ്ങൾക്കും താങ്ങും തണലുമായി സുരേഷ്ഗോപി എത്താറുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമല്ല റിയൽ ലൈഫിലും മനുഷ്യത്വവും ദാനശീലവും ഒക്കെയുള്ള വ്യക്തിയാണ് സുരേഷ് ഗോപി എന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ ദാനശീലം വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
പ്രസവ വേദനയെത്തുടർന്ന് തുണി മഞ്ജലയിൽ യുവതിയെ വനത്തിലൂടെ ആശുപത്രിയിൽ കൊണ്ടു വന്ന സംഭവം കേരളക്കരയെ മൊത്തം വേദനയിൽ ആഴ്ത്തിയിരുന്നു. വേദനയിൽ പുളയുമ്പോഴും തൻ്റെ കുഞ്ഞിനും ഭാര്യക്കും ഒരു ആപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയിലായിരുന്നു ഭർത്താവ് മുരുകൻ കിലോമീറ്ററുകൾ ഭാര്യയെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഇപ്പോഴിതാ അട്ടപ്പാടിയിൽ ഉള്ള അമ്മയും കുഞ്ഞിനെയും തേടിയെത്തിയ സുരേഷ് ഗോപിയുടെ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പൊന്നോമന കുഞ്ഞിന് തൊട്ടിലും പണവും സമ്മാനങ്ങളും സുരേഷ് ഗോപി സമ്മാനമായി നൽകിയത്. ഒപ്പം അമ്മയുടെയും കുഞ്ഞിൻ്റെയും സുഖവിവരങ്ങൾ അന്വേക്ഷിക്കാനും താരം മറന്നില്ല.
പ്രസവവേദനയെ തുടർന്ന് തുണി മഞ്ജലിൽ ഗർഭിണിയെ കിലോമീറ്ററോളം ചുമഴ്ന്നാണ് ആശുപത്രിയിലെത്തിച്ചത് എന്ന വാർത്ത പൊതുജനമധ്യത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മൂന്നു കിലോമീറ്റർ അല്ല 300 മീറ്റർ നടന്നതെന്ന് നിയമസഭയിൽ പറയുകയുണ്ടായി. എന്നാൽ മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും സംഘവും വനപാതയിലൂടെ നടക്കുകയുണ്ടായി. ദുർഘടമായ വനപാതയിലൂടെ കടുക്മന ഊരിലേക്ക് സന്ദീപ് വാര്യരും സംഘവും നടന്നു. അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിൽ എത്തി അമ്മയെയും കുഞ്ഞിനെയും കാണുകയും ചെയ്തു.
ആശുപത്രിയിലെത്തിയ സന്ദീപ് വാര്യർ സുരേഷ് ഗോപി സമ്മാനമായി ഏൽപ്പിച്ച തൊട്ടിലും സഹായധനവും കൈമാറുകയും ചെയ്തു. മാത്രമല്ല ഫോണിലൂടെ അമ്മയോട് സുരേഷ്ഗോപി വിവരങ്ങൾ തേടുകയും ചെയ്തു.ഈ കാര്യം സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.ഭക്ഷണം മോഷ്ടിക്കപ്പെട്ടതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിൻ്റെ ജന്മസ്ഥലമാണ് കടുക്മന ഊര്. വൈദ്യുതി, റോഡ്, മൊബൈൽ റെയ്ജ് തുടങ്ങിയവ ഒന്നുമില്ലാത്ത സ്ഥലമാണ് കടുക് മന. എന്തായാലും സുരേഷ് ഗോപിയുടെ വലിയ മനസ്സിന് കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.