കട്ടപ്പനയിൽ നടന്ന സംഭവം – ഒടുവിൽ സംഭവിച്ചത് കണ്ടോ

in News 666 views

സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ല എന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്.പോലീസിൽ പരാതി നൽകി കാത്തിരുന്ന കുടുംബം തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലുള്ള മൃ,ത,ദേ,ഹ,മാണ്. ഭാര്യ ഇറങ്ങി പോയി എന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാതെയും ആയി. പേരുംകണ്ടംവട്ട മുകളിൽ അനുമോൾ എന്ന 27വയസുകാരിയുടെ മ,ര,ണ,ത്തിൽ നാട്ടുകാരും വീട്ടുകാരും ഞെട്ടിയിരിക്കുകയാണ്.

കട്ടപ്പന കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വെളളിയാഴ്ച സ്കൂളിലെത്തിയ യുവതി ശനിയാഴ്ച നടക്കാനിരിക്കുന്ന സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി ആണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ വീട്ടിലെത്തിയിരുന്നില്ല. മകൾ വീട്ടിൽ നിന്ന് ഇറങ്ങി പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ – ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ച് അറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു.തുടർന്ന് കട്ടപ്പന പോലീസിൽ അനുമോളെ കാണാനില്ലെന്ന് പരാതി നൽകി.

പിന്നീട് ഏക മകളെ വിജേഷ് വെങ്കാനൂർ കരയിലുള്ള തൻ്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോൺ സ്വിച്ചോഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ പോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിൻ്റെ പുരോഗതികൾതിരക്കിയ ശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്സുംവൈകിട്ട് ആറോടെ പേരും കണ്ടത്തെ വീട്ടിലെത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.

പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതു കണ്ട ഇവർ അലറിവിളിച്ചു പുറത്തേക്ക് ഓടി.ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ബുധനാഴ്ച വീട്ടിൽ നിന്നും മൃതദേഹം മാറ്റുകയുള്ളൂ.

Share this on...