ഈ അമ്മയുടെ വാക്കുകൾ ഹൃദയം തകർക്കുന്നത് – 12 വർഷം പൊന്നു പോലെ വളർത്തിയ മകൾ – വീഡിയോ

in News 267 views

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മ,രി,ച്ച 12 കാരിക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിലെ പരിശോധന ഫലമാണ് പുറത്തുവന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിരാമി മരിച്ചത്. പേവിഷബാധയ്ക്കുള്ള മൂന്നുഡോസും എടുത്തതിന് ശേഷമായിരുന്നു കുട്ടിയുടെ ആരോഗ്യനില വഷളായി മാറിയത്. റാന്നി പെരുനാട് മന്ദപുഴ ദേശി ഹരീഷിൻ്റെ മകളാണ് അഭിരാമി. കഴിഞ്ഞ മാസം 14നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. പാൽ വാങ്ങാൻ പോകവേ പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് റോഡിൽ വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്നത്. കണ്ണിലും കാതിലും കയ്യിലും ആയി ഏഴിടത്ത് കടിയേറ്റിരുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്സിൻ എടുക്കുന്നത്. രണ്ടു വാക്സിൻ പെരുന്നാട് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നുമാണ് സ്വീകരിച്ചത്.നാലാമത്തെ വാക്സിൻ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. മൈലപ്പറ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി. ഒരു നോക്ക് മാതാപിതാക്കൾക്ക് കാണാൻ പോലും സാധിച്ചില്ല എന്ന വിങ്ങലോടെ ആ അമ്മ പറയുമ്പോൾ ഏറെ നൊമ്പരപ്പെടുകയാണ് കേരളത്തിലെ ഓരോ ജനങ്ങളും.

അവസാനമായി തൻ്റെ മകളെ ഒന്ന് കാണാൻ പോലും സാധിച്ചില്ല. 12 വർഷം താൻ കൈ വളരുന്നു കാൽ വളരുന്നു എന്നും നോക്കി വളർത്തിയ എൻ്റെ പൊന്നുമോൾ ആണ്. എന്നാൽ അവസാനനിമിഷം തനിക്ക് അവളുടെ മുഖം പോലും ഒന്ന് കാണാൻ സാധിച്ചില്ല എന്ന് ഈ അമ്മ ഹൃദയവേദനയോടെ പറയുന്നു. ഇവരുടെ വാക്കുകൾക്ക് മുൻപിൽ ഒരു ഉത്തരവും നൽകാനാവാതെ ആശുപത്രി അധികൃതരും. എന്ത് ചെയ്യണമെന്നറിയാതെ വേദനിക്കുകയാണ് ഈ മാതാപിതാക്കൾ. തങ്ങളുടെ എല്ലാവിധ പ്രതീക്ഷയും സ്നേഹവും സന്തോഷവും എല്ലാം അഭിരാമി എന്ന മകളായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം അവൾ ഇല്ലാതായതോടെ ഈ കുടുംബത്തിൻ്റെ എല്ലാ പ്രതീക്ഷകളും സന്തോഷങ്ങളും അവസാനിച്ചിരിക്കുകയാണ്. ഏതു വാക്കുകൾ കൊണ്ട് ഈ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം.

Share this on...