ആദ്യമായി ചിരുവിന്റെ അവസാന നിമിഷങ്ങൾ പറഞ്ഞ് മേഘ്‌ന – എന്നും രാവിലെ മകനെ അച്ഛന്റെ ചിത്രം കാണിക്കും

in News 57 views

വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുകയാണ്. മകൻ റയാൻ്റെ കളി ചിരികളാണ് ഇന്നവരുടെ ലോകം. പക്ഷേ ആ ഉള്ളൊന്നറിഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ചീരു ബാക്കി വെച്ചു പോയ ഓർമ്മകളുടെ അലകടൽ ഇരമ്പുന്നത് കേൾക്കാം. ഒരു ആശ്വാസവാക്കുകൾക്കും ആ വി.യോ.ഗം അവശേഷിപ്പിക്കുന്ന ശൂന്യതയെ മറികടത്താനുള്ള കരുത്ത് ഇല്ല. അത്രത്തോളമായിരുന്നു ചീരുവിനോടുള്ള മേഘ്നയുടെ പ്രണയം. ഇപ്പോഴും അവസാനിക്കാതെ തുടരുന്ന സാമീപ്യമായി പ്രിയപ്പെട്ടവൻ അവർക്കൊപ്പമുണ്ട്. മങ്ങാത്ത ആ ഓർമ്മകളുടെ തീരത്ത് ഇരുന്നാണ് മേഘ്നയും ജൂനിയർ ചീരുവും ജീവിതത്തെ അറിയുന്നത്. മേഘ്ന ഇതാദ്യമായി മനസ്സ് തുറക്കുകയാണ്. ചീരുവിനെ കുറിച്ച്, റയാനെ കുറിച്ച്. താൻ കടന്നുപോയ കനൽ വഴികളെക്കുറിച്ച്. ജീവിതത്തിൻ്റെ യാഥാർത്ഥ്യം അനുഭവിച്ചതിൻ്റെ കരുത്തും വ്യക്തതയും ഉണ്ട് ആ വാക്കുകൾക്ക് ഇപ്പോൾ. മകനൊപ്പം തിരക്കുകളിൽ മുഴുകിയാണോ സങ്കടങ്ങളെ പിന്നിലാക്കുന്നത് എന്ന് ചോദിച്ചപ്പോൾ മേഘ്ന പറഞ്ഞത് ഇങ്ങനെ. അതുവരെ സങ്കടപ്പെട്ടതിനെല്ലാം മറുപടിയാണ് റയാൻ വന്നത് എന്ന് പറയാം.

റയാൻ രാജ് സർജ എന്നാണ് മോൻ്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റയാൻ എന്നതിനർത്ഥം. ചീരു മ,രി,ക്കു,മ്പോ,ൾ ഞാൻ നാലു മാസം ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചീരു വീണ്ടും ജനിക്കും എന്ന മട്ടിൽ ആരാധകരുടെ മെസേജുകളും,പോസ്റ്റുകളും, കമൻറുകളും ആയിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്. ആൺകുട്ടി അല്ല എന്ന് പറയല്ലേ എന്നാണ്. എന്നെ പറ്റിക്കാൻ ഡോക്ടർ കുറച്ച് സസ്പെൻഷൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്ര മാത്രം ജൂനിയർ ചീരു എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു. മോനെ ഓരോ ഫോട്ടോയ്ക്ക് താഴെയും ചീരുവിനെക്കുറിച്ച് എഴുതുന്ന കമൻറ്സ് കാണാം. ഫോട്ടോസൊക്കെ റയാനും ഇഷ്ടമാണ്. പക്ഷേ ക്യാമറ കാണുമ്പോൾ കുറിച്ച് ആറ്റിറ്റ്യൂട് ഇടും.എല്ലാ ദിവസവും എഴുന്നേൽപ്പിച്ച് മോനേ ചീരുവിൻ്റെ ഫോട്ടോയുടെ മുന്നിൽ കൊണ്ടു പോയി അപ്പയെ കാണിച്ചു കൊടുക്കും. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്. അങ്ങനെയിരിക്കെ ഒരു ദിവസം ചീരുവിൻ്റെ പാട്ട് കണ്ട് റയാൻ തിരിച്ചറിഞ്ഞു.

ഇപ്പോൾ എവിടെ കണ്ടാലും അപ്പാ എന്ന് പറഞ്ഞ് അവൻ എക്സൈറ്റഡ് ആവും. മറ്റൊരു തമാശ കൂടി ഉണ്ട് കേട്ടോ. അമ്മയെന്നോ അപ് എന്നുമല്ല.താത്ത എന്നാണ് മകൻ ആദ്യം വിളിച്ചു തുടങ്ങിയത്. എൻ്റെ അച്ഛൻ ആണ് അവൻ്റെ ബെസ്റ്റ് ഫ്രണ്ട്. ഒറ്റയ്ക്ക് ആകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് മേഘ്നയോട് ചോദിച്ചപ്പോൾ മേഘ്നയുടെ മറുപടി ഇങ്ങനെ. ഷൂട്ടിങ് ഉള്ള ദിവസം ചീരുവിനെ കൃത്യമായി ലൊക്കേഷനിലേക്ക് വിടുന്നത് എൻ്റെ ജോലിയായിരുന്നു. കുട്ടികളെ സ്കൂളിൽ വിടുന്നത് പോലെയാണത്. രാത്രി എത്ര വേണമെങ്കിലും ഉറങ്ങാതിരുന്ന് സിനിമ കാണും. പക്ഷേ രാവിലെ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും പത്ത് മിനുട്ട് കൂടി കണ്ണടച്ച് കിടക്കും. ആ ദിവസം ചീരുവിന് ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല. തലേദിവസം വൈകി കിടന്നതിനാൽ എഴുന്നേറ്റത് താമസിച്ചാണ്.ഫ്രഷ് ആയി വന്നത് പാടെ ബോ,ധം കെ,ട്ട് വീ,ണ,താ,ണ് ഞങ്ങൾ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ചീരുവിന് ബോ,ധം വന്നു.

കുട്ടിമാ ടെൻഷൻ അടിക്കല്ലേ. എനിക്ക് ഒന്നുമില്ല എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഗർഭിണിയായ ഞാൻ കൂടെയുള്ളപ്പോൾ സ്പീഡിൽ കാറോടിക്കുന്നതിന് ഡ്രൈവറോട് ദേ,ഷ്യ,പ്പെട്ടു. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ ചീരു കണ്ണടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ക്വാഷ്യാലിറ്റിയിൽ വച്ച് ഡോക്ടർമാർ പരിശോധിച്ചിട്ട് ആദ്യം പറഞ്ഞത് പ,ൾ,സ് ഇല്ല എന്നാണ്. ഫിറ്റ്നസിൽ വളരെ ശ്രദ്ധിച്ചിരുന്ന ചീരുവിൻ്റെ ജീ,വ,നെ,ടുത്ത ഹാ,ർ,ട്ട,റ്റാ,ക്ക് കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടർമാർ കണ്ടെത്തിയിട്ടില്ല. ഒരു രോഗവും ചീരുവിനില്ലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാനും ഗൂഗിളിൽ അതുതന്നെയാണ് തിരഞ്ഞു കൊണ്ടിരുന്നത്. ഒടുവിൽ എൻ്റെ അവസ്ഥ കണ്ട് ഡോക്ടർ തന്നെയാണ് അത് വി,ല,ക്കി,യ,ത്

Share this on...