ബ.ലാ.ൽ.സം.ഗ.ക്കേ.സിൽ വിജയ് ബാബുവിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നാളെയും ഹാജരാകണമെന്ന് പോലീസിൻ്റെ നിർദ്ദേശം. തനിക്കെതിരെയുള്ള കെട്ടിച്ചമച്ചതെന്ന് വിജയ് ബാബു. പരസ്പര സമ്മതപ്രകാരമുള്ള ലൈം.ഗി.ക. ബന്ധമാണ് തങ്ങൾക്കിടയിൽ നടന്നതെന്ന് വിജയ് ബാബു പോലീസിനോട് പറഞ്ഞു. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈ.രാ.ഗ്യമാണ് നടി കാണിച്ചത്. ഒളിവിൽ പോകാൻ ആരും സഹായിച്ചിട്ടില്ലായെന്നും വിജയ് ബാബു പറഞ്ഞു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിനാലാണ് ഒളിവിൽപോയ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തിയത്.
ദുബൈയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള എമറേറ്റ്സ് വിമാനത്തിലായിരുന്നു യാത്ര. നാട്ടിലെത്തിയാൽ ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതിനാൽ നേരെ കൊച്ചി സൗത്ത് പോലീസിലേക്ക് തിരിച്ചു. വഴി മദ്ധ്യേ ക്ഷേത്ര ദർശനം. പത്തേമുക്കാലോടെ സൗത്ത് പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി.കേസിൽ സാക്ഷിമൊഴികളും, തെളിവുകളും ശേഖരിച്ച പോലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം തുടർനടപടികളിലേക്ക് കടക്കും.
സിനിമാമേഖലയിൽ ചിലർക്കുള്ള വ്യ.ക്തി.വി.രോധം ആണ് പരാതിക്ക് കാരണം എന്ന് ആരോപിച്ച് വിജയ്ബാബുവിൻ്റെ കുടുംബം കൊച്ചി കമ്മീഷറെ കണ്ടിരുന്നു. അതിലും അന്വേഷണം നടക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. നല്ല സുഹൃത്തുക്കളായിരുന്നു നടിയും വിജയ് ബാബുവും. ആ പരിചയത്തിൻ്റെ പുറത്താണ് തങ്ങൾ തമ്മിൽ ലൈം.ഗി.ക.ബ.ന്ധം ഉണ്ടായത്. എന്നാൽ അത് പരസ്പര സമ്മതത്തോടെയാണ്. താനൊരിക്കലും നിർബന്ധിച്ച് ഇതിനു സമ്മതിപ്പിച്ചിട്ടില്ല എന്നും വിജയ് ബാബു പറയുന്നു.
All rights reserved News Lovers.