മലപ്പുറം മുണ്ടുപറമ്പില്‍ രണ്ടു കുഞ്ഞു മക്കളെ കൊന്ന ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത വലിയ ഞെട്ടലാണ് നമുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ, ആ കൂട്ട മരണത്തിനു കാരണം, ഒരു മാരക രോഗത്തിന്റെ സാന്നിധ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായ 37കാരന് സബീഷിനും 38കാരി ഷീനയ്ക്കും രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. ആറു വയസുകാരന് ഹരിഗോവിന്ദും രണ്ടര വയസുകാരന് ശ്രീവര്‍ധനും.
ഹരിഗോവിന്ദിന് പണ്ടു മുതല്‍ക്കെ എപ്പോഴും അസുഖമായിരുന്നു. തുടര്‍ന്ന നടത്തിയ വിശദമായ പരിശോധനയിലാണ് ഡുഷേന്‍ മസ്കുലാര്‍ ഡിസ്ട്രോഫി എന്ന മാരക രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വലിയ നിരാശയിലായിരുന്നു കുടുംബം.കഴിഞ മാസമാണ് ഹരിക്ക് രോഗം ഉണ്ടെന്നു ഉറപ്പ് വന്നത്.അതിന്റെ ചികിത്സയും പരിശോധനയും നടക്കുന്ന വേളയിലാണ് മാതാപിതാക്കളെയും രണ്ടാമത്തെ കുട്ടിയേയും പരിശോധനക്ക് വിധേയ ആക്കിയത്.ഇളയ കുട്ടിക്കും അതിന്റെ ലക്ഷണം കണ്ടതോടെ മാനസികം ആയി തളർന്നു പോയി ഈ കുടുംബം.പേശികളെ ഗുരുതരം ആയി ബാധിക്കുകയും അത് വഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഈ രോഗം.
അത് കൊണ്ട് തന്നെ ഈ രോഗം ബാധിച്ചു എന്ന കാര്യം അറിഞ്ഞതോടെ വളരെ അധികം മാനസിക ബുദ്ധിമുട്ടോടെ ആയിരുന്നു ഇവർ കടന്നു പോയത്.മൈത്രി നഗറിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.ഇവിടെ തന്നെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.