അത്ഭുതദ്വീപിലെ നരഭോജിയെ ഓര്‍മ്മയില്ലേ.. ഈ മനുഷ്യന്‍ ശരിക്കും ഒരു പഞ്ചപാവം..!

in News 37 views

വിനയൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ ഏപ്രിൽ ഒന്നിന് പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് അത്ഭുതദ്വീപ്.ഇന്നും അത്ഭുതദ്വീപിലെ നരഭോജിയായ ഏവരെയും ഭയപ്പെടുത്തിയ രൂപം.ആ രൂപങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് മായാതെ നിൽപ്പുണ്ട്. ഇപ്പോഴിതാ മോഹൻലാൽ – പൃഥ്വി ഒരുമിച്ച ബ്രോഡാഡിയിലെ ചിരി നിമിഷങ്ങളിൽ ഒരുമിച്ച ശ്രദ്ധേയനായ താരവും അത്ഭുത ദ്വീപിലെ ഒരു താരം തന്നെയാണ്. രൂപംകൊണ്ട് ഏവരേയും ശ്രദ്ധ ആകർഷിച്ച കലാകാരനാണ് തുമ്പൂർ ഷിബു. പോൾസൺ – ഫിലോമിന ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ ഒരാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.ഹരിലെൽ രാജേന്ദ്രനാണ് അദ്ദേഹത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

‘അത്ഭുത ദ്വീപിലെ നരഭോജി അല്ലേ, അച്ഛാ ഇത് എന്ന് ബ്രോഡാഡി കാണുന്നതിനിടെ മകൾ ചോദിച്ചപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.അതെ, പനിനീർ തളിക്കാൻ വന്ന സല്യൂട്ട് അടിച്ചു പോകുന്ന ആ പൊക്കക്കാരൻ അത്ഭുതദ്വീപിലെ നരഭോജിയായ വന്ന ആൾ തന്നെ. ചെറിയ കുട്ടിയായിരിക്കുമ്പോൾ കണ്ട ആ കഥാപാത്രത്തെ ഇത്ര കാലം കഴിഞ്ഞു കാണുമ്പോഴും അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞു ഗൂഗിളിൽ ആദ്യം തേടിയത് ആരാണ് ആ നടൻ എന്നാണ്. ഒടുവിൽ ആളെ കണ്ടു പിടിച്ചു. തുമ്പൂർ ഷിബു. നമ്പർ തപ്പിയെടുത്ത് രാവിലെ ഷിബുവിനെ വിളിച്ചു. കഥയെല്ലാം നേരിട്ട് കേട്ടു. തൃശ്ശൂർ പോൾസൺ -ഫിലോമിന ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായിരുന്നു ഷിബു. ഉയരക്കൂടുതൽ കാരണം കൂട്ടുകാരും നാട്ടുകാരും കളിയാക്കിയ ഷിബു ണ്ട ജീവിതമാർഗ്ഗം തേടി മദിരാശിയിലേക്ക് പോകുന്നു. അവിടെ അവൻ്റെ ഉയരം അവന് സഹായമായി.

വിജയ് ശാന്തിയും വിജയും എല്ലാം പങ്കെടുക്കുന്ന സൂപ്പർതാരങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷാ ജീവനക്കാരൻ ആയി ജോലി ചെയ്തു. അക്കാലത്ത് റാമാർ പെട്രോൾ കണ്ടുപിടിച്ച് വിവാദനായകനായ രാമൻപിള്ളയുടെ വീടുകളിൽ സ്ഥിരം ഗാർഡുകളിൽ ഒരാളായി.പേരു പോലും അറിയാത്ത ചില തമിഴ് സിനിമയിൽ സ്റ്റണ്ട് രംഗങ്ങ മുഖം കാണിക്കുകയും ചെയ്തു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ അവർക്കായി ഒരു സംഘടന ഉള്ളതിൽ ഭാഗമായി പ്രവർത്തിച്ചു.

കേരളത്തിൽ അങ്ങനെയൊന്ന് ഉണ്ടാക്കാൻ ചിലരോടെല്ലാം ആലോചിച്ചിട്ട് ഷിബു നാട്ടിലേക്ക് മടങ്ങി.1999-ൽ കേരള ടോൾമാൻ അസോസിയേഷൻ സംഘടന രൂപീകരിച്ച് മുന്നോട്ടുപോയി. ആയിടയ്ക്ക് ഏഷ്യാനെറ്റിൽ ശ്രീകണ്ഠൻ നായരുടെ നമ്മൾ തമ്മിൽ എന്ന പരിപാടിയിൽ ഉയരക്കുറവുള്ളവരും, ഉയര കൂടുതലുള്ളവരും ഇരു ചേരികളിലായി വരുന്ന ചർച്ച നടന്നു.ഇത് കണ്ട സംവിധായകൻ വിനയൻ തൻ്റെ പുതിയ സിനിമയായ അത്ഭുതദ്വീപിൽ നരഭോജികളാവാൻ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള 20 പേരെ ക്ഷണിച്ചു. ആ തീരുമാനമായിരുന്നു. തുമ്പൂർ ഷിബുവിനും കൂട്ടുകാർക്കും മലയാള സിനിമയിലേക്കുള്ള ആദ്യ അവസരം. എന്നാ ചാലക്കുടിയിലെ അക്കര തിയേറ്ററിൽ കുറേക്കാലം സെക്യൂരിറ്റി ജീവനക്കാരനായി.

അക്കാലത്ത് പരിചയപ്പെട്ട കലാഭവൻ മണിയുടെ റെക്കമെൻ്റേഷനിൽ വലിയ പ്രോഗ്രാമുകളിൽ ഗാർഡ് ആയി ജോലി കിട്ടി. ക്രേസിഗോപാലനിൽ ചെറിയ വേഷം കിട്ടുന്ന തോടെ രണ്ടാം വട്ടവും ഷിബു സിനിമയിൽ മുഖം കാണിച്ചു. 2008-ൽ കലാഭവൻ മണി നേരിട്ട് വിളിച്ച് കബഡി കബഡി എന്ന സിനിമയിൽ ജയിൽ പുള്ളിയുടെ വേഷം നൽകി. 2009-ൽ ഗുലുമാൽ എന്ന സിനിമയിൽ കുഞ്ഞുട്ടനായി. 2013 ലെ ക്ലൈമാക്സ് സിനിമയിലും 2014 കലാഭവൻ മണി അഭിനയിച്ച ത്രീഡി ചിത്രമായ മായാപുരി യിലും ചെറിയ വേഷങ്ങൾ ചെയ്തു. കായംകുളം കൊച്ചുണ്ണി, പറയിപെറ്റ പന്തിരുകുലം എന്ന ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. സിനിമയേക്കാൾ തിരക്കിട്ട ഇവൻ മാനേജ്മെൻറ് കോഴ്സുകളിലേക്ക് ഷിബുവിൻ്റെ ടോൾമാൻ എന്ന ഉയരം കാരുടെ സംഘടന അതിനിടയ്ക്ക് വളർന്നിരുന്നു.

നാല് സംസ്ഥാനങ്ങളിലെ പ്രമുഖ ഷോകളും കല്യാണങ്ങളും ഷിബു ആറടി പ്ലസ് പൊക്കകാരുടെ ടീമും സുരക്ഷാവലയം തീർക്കാൻ തുടങ്ങി.ഉയരം ഞങ്ങൾക്കായി അഭിമാനം.ദൈവം തന്നൊരു വരദാനം എന്ന ആപ്തവാക്യം ആയി ടോൾസ് മാൻ സ്പോർട്സ് എന്ന ഉയരക്കാരുടെ കൂട്ടായ്മ ആഘോഷങ്ങൾക്ക് സുരക്ഷിതമാക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നിങ്ങളുടെ യൂണിഫോമിട്ട നാലു പേർ ഹൈദരാബാദിൽ വരു എന്ന് പറഞ്ഞ് പ്രിഥ്വിരാജിൻ്റെ വിളി വരുന്നു. കേട്ടപാടെ സംഘങ്ങളായ ഡൈസൺ കുറ്റിക്കാട്, ആൻറണി ചവറ, നിഷാദ് മലപ്പുറം എന്നിവരോടൊപ്പം പുറപ്പെട്ടു. ബ്രോഡാഡിയുടെ സെറ്റിൽ എത്തി കഴിഞ്ഞ് ഒറ്റദിവസംകൊണ്ട് ബ്രാൻഡ് മേളക്കാരുടെ നല്ല നാല് പളപളപ്പൻ കുപ്പായങ്ങൾ കിട്ടി. അങ്ങനെ ഉയരം അനുഗ്രഹമായ ഷിബുവും കൂട്ടുകാരും വീണ്ടും വെള്ളിത്തിരയിൽ.

ലാലിനും ലാലുവിനും രാജുവിനും മുന്നിലേക്ക് സൗബിൻ്റെ ഓർഡിനറി കടന്നുവന്ന സല്യൂട്ടടിച്ചു പനിനീർ തളിച്ചും കടന്നു പോകുന്നു. അത്ഭുതദ്വീപ് കണ്ടിട്ടുള്ളവർ ഇന്നും ആ ഓർമ്മയിൽ ചോദിക്കും. ഇത് അയാൾ അല്ലേ. അതെ ഇത് അയാൾ തന്നെയാണ്.പൊക്കമുള്ളതാണ് എൻ്റെ പൊക്കമെന്ന് ആത്മവിശ്വാസത്തോടെ പറയുകയും കുട്ടിക്കാലത്തെ കളിയാക്കലുകൾ ഇത്തരം ചെറു വിജയങ്ങളിലൂടെ മറുപടി നല്കുകയും ചെയ്യുന്ന തുമ്പൂർ ഷിബു .

Share this on...