അച്ഛന്റെ ജീവനായ മകൾ – മകളെ ഡോക്ടർ ആക്കണം എന്ന ആഗ്രഹം സാധിക്കുന്നതിനു മുൻപ് പോയ മണി

in News 1,972 views

മ,ര,ണ,ത്തി,നുപോലും മായ്ച്ചുകളയാൻ സാധിക്കാത്ത ചില മനുഷ്യരുണ്ട്. അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയും, പിന്നീട് ആരോടും പറയാതെ ഒരിക്കൽ വിടപറയുകയും ചെയ്ത വ്യക്തിയാണ് കലാഭവൻ മണി.തൻ്റെ അധ്വാനം കൊണ്ടും അർപ്പണമനോഭാവം കൊണ്ടും ഏറെ
കഷ്ടപ്പാടുകൾക്ക് ഇടയിലും സിനിമാരംഗത്ത് സ്വന്തമായി ഒരു മേൽവിലാസം സ്ഥാപിച്ച നടനാണ് അദ്ദേഹം. മിമിക്രിയിലൂടെയും കോമഡി കളിലൂടെയും കടന്നുവന്ന് പിന്നീട് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ആയിരുന്നു മുഖ്യധാരാ റോളുകളിലേക്കും, കഥ പ്രാധാന്യമുള്ള സിനിമകളിലേക്കും അദ്ദേഹം നടന്നു നീങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ വേഗത്തിൽ അതിശയിപിക്കുന്ന ഒരു വളർച്ച.

നടനായും പാട്ടുകാരനായും അദ്ദേഹം പ്രേക്ഷകർക്കിടയിൽ തിളങ്ങി. സിനിമാപ്രേമികൾക്ക് അദ്ദേഹം മികച്ച ഒരു നടനും, കൂട്ടുകാർക്ക് അദ്ദേഹം സഹായിയും, ചാലക്കുടിക്കാർക്ക് അയാൾ അവരുടെ സ്വന്തം മണിയുമാണ്. കലാഭവൻ മണി എന്ന അനശ്വര നടൻ വിടപറഞ്ഞു വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിൻ്റെ മരണത്തിൻ്റെ കാര്യത്തിൽ ദുരൂഹതകൾ നിരവധി ബാക്കി നിൽക്കുകയാണ്. എന്താണ് മരണത്തിന് യഥാർത്ഥ കാരണം എന്നതിൽ പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. വേദനകൾ നിറഞ്ഞ ബാല്യകാലമായിരുന്നു കലാഭവൻ മണിയുടേത്. പട്ടിണി മാറ്റാൻ വേണ്ടി താനെഴുതിയ പാട്ടുകൾക്ക് ജീവിതത്തോട് എത്രത്തോളം ബന്ധമുണ്ട് എന്ന് അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.

പാടിയ പാട്ടുകളിലും എഴുതിയ വരികളിലെല്ലാം തന്നെ നിറഞ്ഞു നിന്നത് ചാലക്കുടിയും അവിടങ്ങളിലെ അനുഭവങ്ങളും, ചിന്തകളും ആയിരുന്നു. ചാലക്കുടിക്കാർക്ക് മണി എന്ന പേര് കേവലം ഒരു നടൻ്റേത് മാത്രമല്ല, അവരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ആ മനുഷ്യൻ. മാർച്ച് ആറിനാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്. അമിതമായ മ,ദ്യ,പാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണ് മണിയെ അപകടകരമായ ആരോഗ്യ അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ലിവർ സിറോസിസ് ആണ് മരണകാരണമെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മണിക്ക് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നത് അത് തൻ്റെ കുടുംബമാണെന്നാണ്. അതിൽ മകളുടെ ആണ് തനിക്ക് ഏറ്റവും കൂടുതൽ സ്നേഹം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഏകമകളാണ് ശ്രീലക്ഷ്മി. ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും കലാഭവൻമണിക്കൊപ്പം അദ്ദേഹത്തിൻ്റെ പരിപാകളിൽ പങ്കെടുക്കുന്നതിനായി പലപ്പോഴും എത്താറുണ്ടായിരുന്നു. വലിയ രീതിയിൽ സിനിമാരംഗത്തു നിന്നുള്ള ചില നടിമാരിൽ നിന്ന് ഉൾപ്പെടെ, വിവേചനം നേരിട്ട വ്യക്തിയാണ് അദ്ദേഹം. പിന്നീട് അവരെല്ലാം പറഞ്ഞ കാര്യങ്ങൾ തിരുത്തി പറയേണ്ട നിലയിലേക്ക് മണി എന്ന നടൻ വളർന്നു എന്നതാണ് യാഥാർത്ഥ്യം. കലാഭവൻ മണിയെ കുറിച്ച് മകൾ ശ്രീലക്ഷ്മി മുൻപ് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘അച്ഛൻ മ,രി,ച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മ,ര,ണ,പ്പെടു,ന്നത്. ആ വേദനയിലാണ് ഞാൻ പരീക്ഷ എഴുതിയത്.

ഞാൻ ഒരു ഡോക്ടറാകണം എന്നതാണ് അച്ഛൻ്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മ,രി,ച്ചി,ട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എൻ്റെ അമ്മയുടെ കണ്ണുകൾ നിറയും. എന്തിനായിരുന്നു അച്ഛാ ഇത്ര തിടുക്കം. എങ്ങോട്ടാണ് എൻ്റ അച്ഛൻ പോയത്. ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ എന്നും, അച്ഛൻ്റെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും. ആ കാറ്റിന് ഇപ്പോഴും അച്ഛൻ്റെ മണമാണ്. അച്ഛനെ ആണ് ഞാൻ കാത്തിരിക്കുന്നത്. ഇപ്പോഴും അച്ഛൻ്റെ ഓർമ്മകളിൽ ജീവിക്കുകയാണ് ഈ മകൾ.ഈ മകളുടെ ഉയർച്ചകൾ കാണാൻ മണി ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ഛൻ്റെ ആഗ്രഹം നിറവേറ്റാൻ ഈ മകളും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇന്നും ശ്രീലക്ഷ്മിയും ശ്രീലക്ഷ്മിയുടെ അമ്മയും മണിയെ ഓർത്ത് ജീവിതം മുന്നോട്ട് നീക്കുന്നു.

Share this on...