പിഞ്ചു കുഞ്ഞുങ്ങളുമായി കാണാതായ വീട്ടമ്മയെ കണ്ടെത്താൻ ഭർത്താവ് പോലീസിൽ പരാതി നൽകി പോലീസ് സൈബർ സെൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവതി ത്യശൂർ ഉണ്ടെന്നു കണ്ടെത്തി.അന്വേഷിച്ചു എത്തിയ പോലീസ് കണ്ടത് സെറോ മലബാർ സഭയിൽ ഉള്ള വൈദികന് ഒപ്പം കഴിയുന്ന യുവതിയെയാണ്.തുടർന്ന് കസ്റ്റഡയിൽ എടുത്തു കൊണ്ട് കോടതിയിൽ ഹാജരാക്കി.എന്നാൽ തനിക്ക് വൈദികന് ഒപ്പം കഴിഞ്ഞ മതി എന്ന് ആയിരുന്നു യുവതി കോടതിയിൽ മൊഴി നൽകിയത്.ഇതോടെ കുട്ടികളെ പിതാവിന് ഒപ്പവും യുവതിയെ കാമുകനു ഒപ്പവും പോകാൻ കോടതി അനുവദിച്ചു.അതെ സമയം വൈദികനെ സഭ പുറത്താക്കി എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.ഉപ്പുതറ പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ ആരോപണ വിധേയരായത് തൃശൂര്‍ സ്വദേശിയായ വൈദികന് ഫാ. ടോണ വര്‍ഗീസും അയ്യപ്പന് കോവില്‍ കെ ചപ്പാത്ത് ഹെവന്‍വാലി സ്വദേശിനി സ്റ്റെല്ല മരിയയുമാണ്. സ്റ്റെല്ല ലത്തീന്‍ കതോലിക്ക സഭാംഗമാണ്. ഇവരുടെ ഭര്‍ത്താവ് പള്ളിയിലെ ഗാനശുശ്രൂഷകനാണ്. ഭര്‍ത്താവുമായി സ്റ്റെല്ലയ്ക്ക് പല കുടുംബപ്രശ്നങ്ങളും ഉണ്ടായിരുന്നത്രേ. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് സ്റ്റെല്ല മരിയയും ടോണ വര്‍ഗീസും പ്രണയബദ്ധരാകുന്നത്. അടുത്തിടെ ചാപ്പാത്തിലെ പള്ളിയില്‍ വൈദികന് ധ്യാനത്തിനു വന്നിരുന്നു. ഈ സമയത്ത് ഇരുവരും ഒളിച്ചോടാന്‍ പദ്ധതി തയാറാക്കി. ഒളിച്ചോടിയാല്‍ സഭ പുറത്താക്കുമെന്നതിനാല്‍ കോട്ടയത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വൈദികന് ജോലിയും ശരിയാക്കി.
ഒരു വാടകവീടും കണ്ടെത്തി. അതിന് ശേഷമാണ് കഴിഞ്ഞയാഴ്ച യുവതിയുമായി വൈദികന് നാടുവിട്ടത്. പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നാല്‍ ബാലാവകാശ നിയമപ്രകാരം രണ്ടു പേരും റിമാന്‍ഡില്‍ പോകുമെന്ന് കണ്ടാണ് യുവതി കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടിയത്. വൈദികന് ഇങ്ങനെ നിയമോപദേശം ലഭിച്ചിരുന്നുവത്രേ. അവസരം കാത്തിരുന്ന പുരോഹിതന് വാഹനവുമായി ചപ്പാത്തിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പം യുവതിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈദികനും വീട്ടമ്മയും കുട്ടികളുമായി നാടുവിട്ടതായി കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. അതേത്തുടർന്ന് ഇരുവരും ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു
All rights reserved News Lovers.