അച്ഛനും അമ്മയും പകർത്തിയ ഒരു ചിത്രത്തിൽ നിന്നും അവളുടെ ജീവിതം മാറി. പക്ഷേ ഇപ്പോൾ ഇങ്ങനെ.

in News 58 views

ജനിച്ച് രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസോമ എന്ന അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അൻവി മോളെ മലയാളിക്ക് പരിചിതമാണ്. അച്ഛനുമമ്മയും വെറുതെ തമാശയ്ക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നുമാണ് മകളുടെ അസുഖം കണ്ടെത്തിയത്.ഇടത് കണ്ണിലാണ് അസുഖം ആദ്യം ബാധിച്ചത്. പിന്നീട് ഹൈദരാബാദിലുള്ള എൽ വി പ്രസാദ് ഐ ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദഗ്ദ ചികിത്സ ആരംഭിക്കുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം അസുഖം കണ്ടെത്തുകയും ആദ്യം ആറ് കീ,മോ എടുത്തു.

ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തപ്പോൾ അസുഖം വീണ്ടും മൂർച്ചിക്കുതായി കാണുകയായിരുന്നു.തുടർന്ന് ഒരുപാട് പേരുടെ സഹായത്തോടെ ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിച്ചത്. ഇപ്പോഴിതാ മകളുടെ രോഗവിവരത്തെക്കുറിച്ച് അച്ഛൻ വിനീത് ഏറ്റവുമൊടുവിലായി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് വൈറലായി മാറികൊയിരിക്കുന്നത്, ആവശ്യമായ പണം ഇല്ലാതെയാണ് കുടുംബം മകളെയും കൊണ്ട് ഈ യാത്രയ്ക്ക് ഇറങ്ങിയത്.

ഞങ്ങളെ സഹായിച്ച ദാമു സർ, ശിവൻ സർ, അരുൺ ചേട്ടൻ പ്രത്യേകിച്ച് ഞങ്ങൾക്കായി താമസവും, കാറുമൊക്കെ തന്ന കൂടെപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുന്ന ജോബി ചേട്ടനും ഫാമിലിക്കും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും, പ,ത,റി,പ്പോയ നിമിഷങ്ങളിലൊക്കെ എന്നിവിടങ്ങളിലൊക്കെ കൈപിടിച്ചു മുന്നോട്ടുകൊണ്ടു പോയ എൻ്റെ ചങ്ക് അജിത് ചേട്ടനും കൂട്ടുകാർക്കും എല്ലാവർക്കും നന്ദി എന്നും വിനീത് സോഷ്യൽ മീഡിയയിൽ എഴുതി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. രാവിലെ 8.

30 ന് തന്നെ ഞങ്ങൾ അൻവിയുമായി ഹോസ്പിറ്റലിൽ എത്തി. ഇന്നലെ രാത്രി മുഴുവൻ മോൾ ഫാസ്റ്റിംഗ് ആണ്. ചെക്കപ്പ് കഴിഞ്ഞു ഒരു മണിക്കൂർ കഴിയാതെ വെള്ളം പോലും കുടിക്കാൻ പാടില്ല അതുകൊണ്ട് ഞങ്ങളും ഒന്നും കഴിക്കാറില്ല. ഹൈദരാബാദിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ തന്നെ പൊതുവേ ബഹളക്കാരിയായ അൻവി പിന്നെ അങ്ങോട്ട് സയലൻ്റ് ആയിരിക്കും. ടിക്കറ്റിന് ഭയങ്കര ചാർജ് ആയതിനാൽ രണ്ടു ദിവസം മുൻപേ ഞങ്ങൾ ഹൈദരാബാദിൽ എത്തി. ഇത്തവണയും ഒരുപാട് നല്ല മനസ്സുകൾ ഞങ്ങളെ സഹായിച്ചു. രാവിലെ കയറിയപ്പോൾ തന്നെ ഒരാൾക്ക് കാര്യം മനസിലായി.അൻവി അങ്ങോട്ട് സൈലൻറ് ആയിരുന്നു. ഇവിടെ എത്തി മരുന്ന് ഒ,ഴി,ച്ച് കാത്തിരുന്നു .8: 30 മുതൽ 11:00 വരെ .അങ്ങനെ അൻവിയുടെ ഊഴമെത്തി.

അകത്തുകയറി. 15 മിനിറ്റ്. ഡോക്ടർ വന്ന് പറഞ്ഞു. എല്ലാം ഓക്കെയാണ്. ആറുമാസം കഴിഞ്ഞ് കാണാം. അൻവി ഒക്കെ ആണ്. ഇനി ആറുമാസം കഴിഞ്ഞ്. പ്രാർത്ഥനകൾക്കെല്ലാം ഒരുപാട് നന്ദി. ആവശ്യമായ പണം കൈയ്യിൽ ഇല്ലാതെയാണ് ഞാൻ ഈ യാത്രയ്ക്ക് ഇറങ്ങിയത്. ഞങ്ങളെ സഹായിച്ച ദാമു സർ, ശിവൻ സർ, അരുൺ ചേട്ടൻ, പ്രത്യേകിച്ച് ഞങ്ങൾക്കായി താമസവും കാറുമൊക്കെ തന്ന കൂടെപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുന്ന ജോബി ഗ്രൂപ്പിൽ ചേട്ടനും ഫാമിലിക്കും തീർത്താൽ തീരാത്ത നന്ദി.

പതറി പോയ നിമിഷങ്ങളിലൊക്കെ കൈ പിടിച്ച് കൂടെ നിന്ന എൻ്റെ ചങ്ക് അജിത്ത് ചേട്ടനും,ഒരുപാട് സ്നേഹം തരുന്ന കൂട്ടുകാർക്കും എല്ലാവർക്കും നന്ദി.കൂടാതെ സർവ്വ ഈശ്വരന്മാർക്കും, ഡോക്ടർ സ്വാതിക്കും ഞങ്ങളുടെ നന്ദി.വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയത്.

Share this on...