കണ്ണൂരിൽ പാട്ടിയം പട്ടയക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു..പാട്ടിയം പട്ടയക്കുന്നിലെ സുബിനെയാണ് മരിച്ചത്.സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതര അവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.ആറു വയസ്സ് ഉള്ള മകനും പൊള്ളലേറ്റിട്ടുണ്ട്.കുടുംബ അംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യാ ചെയ്യുകയായിരുന്നു.ഞായർ രാത്രി ഏഴു മണിക്കാണ് സംഭവം നടക്കുന്നത്.
ഇന്നലെ രാത്രി വീട്ടിൽ എത്തിയ രഞ്ജിത്ത് അനുജനുമായി തർക്കം ഉണ്ടായി.കുടുംബ പ്രശ്നമാണ് തർക്കത്തിനും തുടർന്ന് മരണത്തിലേക്കും നയിച്ചത് എന്നാണ് സൂചന.വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു രജീഷും കുടുംബവും.ഇവരുടെ വഴക്കിട്ട ശേഷം വീടിന്റെ തറയിലേക്ക് രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.തുടർന്ന് രാജേഷിനും ഭാര്യക്കും മകനും ഗുരുതര പരിക്ക് ഏൽക്കുകയായിരുന്നു.ഇവരെ കണ്ണൂർ സ്വകാര്യ ഹോസ്പിറ്റലിലേക്കും പരിക്ക് സരമുള്ളത് കൊണ്ട് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.ബഹളത്തിനിടെ കിടപ്പ് മുറിയിൽ കയറിയ രഞ്ജിത്ത് കെട്ടിത്തൂങ്ങി.
ഓടി എത്തിയ സ്ഥല വാസികൾ ഉടനെ ഇയാളെ കൂത്ത് പറമ്പിലെ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരിച്ചു.തുടർന്ന് തലശേരി ജനറൽ ഹോസ്പിറ്റലിലേക്ക് മൃത ദേഹം മാറ്റി.കാത്തൂർ പോലീസ് സംഭവ സ്ഥലത്തു എത്തി കൊണ്ട് അന്വേഷണം ആരംഭിച്ചു .രജീഷ് രഞ്ജിത്ത് ഇവർ ആശാരി പണിക്കാരാണ്