ഏറെ വേദനയോടെ മലയാളി പ്രേക്ഷകർ കേട്ട വാർത്തയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിൻ്റെ വിയോഗം. എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചു കൊണ്ടിരുന്ന ഒരാൾ ഇത്ര പെട്ടെന്ന് കരയിപ്പിച്ചു പോകും എന്ന് ആരും കരുതിയിരുന്നില്ല. പ്രിയപ്പെട്ടവർക്ക് സുബിയുടെ വിരഹം താങ്ങാനായിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു സുബിസുരേഷ് മ,ര,ണ,പ്പെ,ടു,ന്നത്,. അടുത്തിടെ താൻ ഉടൻ വിവാഹിതയാവാൻ പോവുകയാണെന്ന് സുബി സുരേഷ് പറഞ്ഞിരുന്നു.
ഫെബ്രുവരി മാസത്തിലാണ് താൻ വിവാഹിതനാകുന്നതെന്നും, വരൻ 7 പവൻ്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും താരം വെളിപ്പെടുത്തിയിരുന്നു. കലാഭവൻ രാഹുൽ എന്ന വ്യക്തിയെയാണ് താൻ വിവാഹം കഴിക്കുന്നത് എന്നായിരുന്നു സുബി പറഞ്ഞത്. കലാഭവൻ രാഹുൽ ഹൃദയം തകർന്നാണ് സുബിയുടെ മൃതദേഹത്തിന് മുൻപിൽ നിന്നത്. ആൾക്കൂട്ടത്തിനിടയിൽ നിർവികാരനായി നിൽക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാൻ പ്രിയപ്പെട്ടവർക്ക് വാക്കുകളില്ലായിരുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.
പ്രണയിക്കുവാൻ ഒക്കെയുള്ള സമയം ഞങ്ങൾക്ക് രണ്ടുപേർക്കും കടന്നുപോയല്ലോ. ഒരുമിച്ച് ജീവിക്കണം എന്ന് തോന്നിയിരുന്നു. ആർക്കും കുഴപ്പങ്ങൾ ഒന്നും ഇല്ലെങ്കിൽ ഒരുമിച്ചു പോകാം എന്ന ഒരു തീരുമാനത്തിൽ എത്തിയിരുന്നു. ഫെബ്രുവരിയിൽ കല്യാണം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. രാഹുൽ പറഞ്ഞു.കലാഭവൻ്റെ ഷോ ഡയറക്ടർ ആണ് രാഹുൽ.സുബിയും രാഹുലും കാനഡ പ്രോഗ്രാമിനു പോയിരുന്നു. അപ്പോഴാണ് സുബിയോട് ഭയങ്കര ഇംപ്രഷൻ രാഹുലിന് വന്നത്. അമേരിക്കയിൽ നിന്നടക്കം പലയിടത്തു നിന്നും ആലോചനകൾ വന്നു എങ്കിലും ഒന്നിലും മനസ്സുറപ്പിക്കാൻ സുബിക്ക് സാധിച്ചിരുന്നില്ല.
ഒടുവിൽ കലാരംഗത്ത് നിന്നും വർഷങ്ങളായി പരിചയമുള്ള രാഹുലുമായി സുബി അടുപ്പത്തിലായി. സുബിയോട് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടർന്ന് നടിയും അത് സമ്മതിക്കുകയായിരുന്നു. അതേസമയം ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സുബി സുരേഷിൻ്റെ സംസ്കാരചടങ്ങുകൾ നടന്നത്.സുബി സുരേഷ് യാത്രമൊഴി ചൊല്ലുമ്പോൾ കലാഭവൻ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ സുഹൃത്തുക്കളുടെ കണ്ണുകൾ ഈറനണിഞ്ഞു. സുബിയുടെ മൃതദേഹം ചേരാനല്ലൂർ സ്മശാനത്തിലേക്ക് ഏറ്റെടുത്തപ്പോൾ ദുഃഖം താങ്ങാനാവാതെ രാഹുൽ ബോധരഹിതനായി.