സാറുമാരെ ഇവൾ ഇനി വേറെ ഒരാളോടും ഇങ്ങനെ ചെയ്യരുത് – മൊഴി ഇങ്ങനെ

in News 8,446 views

വടശ്ശേരിക്കോണത്ത് 17 വയസ്സുള്ള പെൺകുട്ടിയെ ആൺ സുഹൃത്ത് വകവരുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെ. ,ക്രൂര കൊ,ല,പാ,ത,ക,ത്തി,നുശേഷം അന്വേഷണം തന്നിലേക്ക് എത്താതിരിക്കാനുള്ള അതിബുദ്ധി മണിക്കൂറുകൾക്കുള്ളിൽ കാട്ടി. സംഗീതയുടെ അവസാന ഫോൺകോളും വാട്സ്അപ്പ് ചാറ്റും പിന്തുടർന്ന് അന്വേഷണസംഘം എത്തുമെന്ന് ഉറപ്പായിരുന്ന പ്രതി കൊ,ല നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് പോയതിനു പിന്നാലെ അതേ വാട്സപ്പിലേക്ക് മെസേജുകൾ അയച്ചു.നേരത്തെ സംഗീത സംസാരിച്ചു നിർത്തിയതിൻ്റെ തുടർച്ചെ ആയിരുന്നു സംഭാഷണങ്ങൾ. വീട്ടിൽ നിന്നും പുറത്തേക്ക് വരാനും, വഴിയിൽ താൻ ഉണ്ടാകും എന്നുമുള്ള പ്രതിയുടെ മെസ്സേജിന് സമ്മതം മൂളുകയായിരുന്നു സംഗീത. എന്നാൽ കൊ,ല,യ്ക്ക്, ശേഷം അതിനു തുടർച്ചയായും പ്രതി മെസേജുകൾ അയച്ചു.

നിന്നെ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ, നീ എന്നെ പറ്റിച്ചല്ലേ ഇനി ഞാൻ പോകുന്നു എന്നിങ്ങനെയായിരുന്നു അത്. സംഗീതയുടെ ഫോണിലേക്ക് അഖി എന്ന പേരിൽ ഗോപു അയച്ച വാട്സപ്പ് ചാറ്റാണ് ഇത്. ഫോൺകോൾ വിവരങ്ങളും വാട്സപ്പ് ചാറ്റുകളോ കേന്ദ്രീകരിച്ച് കൊ,ല,പാ,ത,ക,ത്തിൽ തനിക്ക് നേരെ അന്വേഷണം വരാതിരിക്കാനും, കൊ,ല,യാളി മറ്റാരോ ആണെന്ന് വരു,ത്താനുമുള്ള ഗോപുവിൻ്റെ തന്ത്രമായിരുന്നു അത്. എന്നാൽ ര,ക്ത,ക്കറ പുരണ്ട ഷർട്ടും ഹെൽമെറ്റും ഉൾപ്പെടെയുള്ള മറ്റ് തെളിവുകളും തിരിഞ്ഞു കുത്തിയതോടെ ഒടുവിൽ ഗോപു കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ ക,ഴു,ത്ത,റുത്ത ശേഷം സ്കൂട്ടറിൽ തന്നെയാണ് ഇയാൾ രക്ഷപ്പെട്ടത്.

സംഗീതയുടെ മൊബൈൽ ഫോണും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ട് എടുത്തതാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്. സംഗീതയുടെ ഫോൺ വീട്ടുകാർ അൺലോക്ക് ചെയ്തതോടെ പ്രതിയെ പറ്റി സൂചന ലഭിച്ചു.തുടർന്ന് പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇനി അവൾ ആരെയും ചതിക്കരുത് എന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് ഗോപുവിൻ്റെ മൊഴി. താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്നു സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം പിൻമാറിയതാണ് ടേപ്പിംങ്ങ് തൊഴിലാളിയായ ഗോപുവിൻ്റെ വൈരാഗ്യത്തിന് കാരണം.

പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്നും, സംഗീതയെ കാണാൻ വീട്ടിൽ ചെന്നിട്ടുണ്ടെന്നും ഗോപു പോലീസിനോട് തുറന്നു സമ്മതിച്ചു. ഏതാനും മാസം താനുമായുള്ള ബദ്ധത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിക്കുകയും, തൻ്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തത് മുതലാണ് പ്രതികാരം തോന്നിയത്. തന്നെ ഉപേക്ഷിച്ച സംഗീത അഖിൽ എന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയ അഭ്യർത്ഥനയിൽ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും, ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയ ശേഷമാണ് അറും കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്.

കൊ,ല,പാ,ത,ക,ത്തി,നായി ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്തല പുറത്തേക്കു ചാടുന്ന തരത്തിലുള്ള കത്തിയും തരപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചതിനുശേഷം കിടന സംഗീതയുമായി അർദ്ധരാത്രി വരെ അഖിൽ എന്ന ഐഡിയിൽ നിന്നും ചാറ്റിംഗ് നടത്തിയ ഗോപു പെട്ടെന്ന് ആണ് അവളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും നോ പറയാൻ അവസരം നൽകാൻ കഴിയുന്ന സാഹചര്യം എല്ലാം ഗോപു ഒഴിവാക്കി.അത്രമേൽ സ്നേഹം നടിച്ചും പ്രലോഭിപ്പിച്ചുമായിരുന്നു പെൺകുട്ടിയെ അർദ്ധ രാത്രിയിൽ വീടിനു പുറത്തേക്ക് എത്തിച്ചത്.

പ്രണയ പക പ്രാണൻ എടുത്തപ്പോൾ കൺമുന്നിൽ മകളുടെ ദാരുണമ,ര,ണത്തിന് ദൃക്സാക്ഷികൾ ആകേണ്ടി വന്നതിൻ്റെ നടുക്കത്തിലാണ് സംഗീതയുടെ മാതാപിതാക്കൾ.ഗോപു കഴുത്തറത്തിന് പിന്നാലെ സംഗീത പ്രാണരക്ഷാർത്ഥം വീട്ടിലേക്കാണ് ഓടിക്കയറിയത്. കതകിൽ മുട്ടിയപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്. കതകിൽ ഇടിക്കുന്ന ശബ്ദം കേട്ട് അച്ഛൻ ജനൽ തുറന്നു നോക്കിയപ്പോൾ സംഗീതയുടെ കൈയാണ് ആദ്യം കണ്ടത്. ഒന്നും മിണ്ടാൻ കഴിഞ്ഞിരുന്നില്ല. കതക് തുറന്നതോടെ ചോരയിൽ കുളിച്ചു മകൾ വീട്ടുമുറ്റത്ത് പിടയുന്നതാണ് ഈ അച്ചൻ കണ്ടത്.

Share this on...