കൽപ്പനയുടെ മകൾ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ . കണ്ണീരിൽ ആഴ്ന്ന് ശ്രീമയിയുടെ ജീവിതം.

in News 1,037 views

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നടി കല്പന. ഹാസ്യ റോളുകളും സീരിയസ് വേഷങ്ങളും എല്ലാം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു താരം.ഏതുതരം കഥാപാത്രങ്ങൾ ആയാലും തൻ്റെ അനായാസമായ അഭിനയശൈലി കൊണ്ട് കല്പന മികവുറ്റതാക്കി. നടിയുടെ അപ്രതീക്ഷിതമായിട്ടുള്ള മ.ര.ണം കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. ഷൂട്ടിങ്ങിനു വേണ്ടി ഹൈദരാബാദിൽ പോയപ്പോഴായിരുന്നു നടി മരിച്ചത്. കൽപനയുടെ മ.ര.ണ.ശേഷമാണ് മകളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറംലോകമറിയുന്നത്. കൂട്ടുകാരികളെ പോലെയായിരുന്നു കല്പനയും മകളും കഴിഞ്ഞിരുന്നത്. മീനു എന്നായിരുന്നു കല്പനയെ മകൾ വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് കൽപ്പന തൻ്റെ ചേച്ചിയാണെന്നായിരുന്നു ശ്രീമയി വിചാരിച്ചിരുന്നത്.

അമ്മൂമ്മ വിജയലക്ഷ്മിയെയാണ് ശ്രീമയി അമ്മയുടെ സ്ഥാനത്ത് മനസ്സിൽ കരുതിയിരുന്നത് പോലും. കാരണം കൽപ്പന മിക്കപ്പോഴും ഷൂട്ടിങ്ങിൻ്റെ തിരക്കിലായിരുന്നു. നായികയായും സഹനടിയായുമെല്ലാം നിരവധി സിനിമകളിലായി താരം അഭിനയിച്ചു. കൂടാതെ വർഷങ്ങൾ നീണ്ട കരിയറിൽ മോളിവുഡിലെ മുൻനിര താരങ്ങൾക്കും സംവിധായകർക്കും ഒപ്പമെല്ലാം നടി പ്രവർത്തിക്കുകയും ചെയ്തു. കൽപ്പനയ്ക്കൊപ്പം സഹോദരിമാരായ ഉർവശിയും കലാരഞ്ജിനിയും തുടങ്ങിയവരും സിനിമയിൽ തിളങ്ങി.ശ്രീമയിക്ക് മൂന്നുവയസ്സുള്ളപ്പോൾ ഒരിക്കൽ കൽപ്പന പറഞ്ഞു. മക്കളെ മീനു ചേച്ചി എന്ന് വിളിക്കല്ലേ. നിൻ്റെ അമ്മയാണ് ഞാൻ. എന്നാലും ചേച്ചി എന്ന് മാറ്റി വീണ്ടും വിളിച്ചത് മീനു എന്നാണ്.

ആ വിളി ഒരിക്കലും മാറ്റിയില്ല. മ.രി.ക്കു.ന്നതുവരെ കൽപനയെ മിനു എന്നായിരുന്നു മകൾ വിളിച്ചത്. തീരെ കുഞ്ഞായിരുന്നപ്പോൾ ചെന്നൈയിലും ആലപ്പുഴയിലും എല്ലാമായിരുന്നു ശ്രീമയിയുടെ വളർ.ച്ച തൃപ്പൂണിത്തുറയിൽ വളർന്ന് ചോയി സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശ്രീമയി അധികവും വളർന്നത് അമ്മൂമ്മക്കൊപ്പം തന്നെയായിരുന്നു. അവധി ദിവസങ്ങളിൽ കൽപ്പന മകൾക്ക് അരികിലേക്ക് ഓടിയെത്തും.വിവാഹ ജീവിതത്തിലും മറ്റും നേരിട്ട ഒരു വേദനകളും ആരോഗ്യപ്രശ്നങ്ങളും ഒന്നുംതന്നെ കല്പന അമ്മയെയും മകളെയും അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കൽപ്പനയുടെ വി.യോ.ഗം സിനിമാലോകത്തെയും ആരാധകരെയും പോലെ തന്നെ കുടുംബത്തിനും വലിയ ഞെട്ടൽ നൽകിയാണ് പുറത്തുവന്നത്.

ഹൈദരാബാദിൽ ഷൂട്ടിങ്ങിനായി പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ രാവിലെ ബോധരഹിതയായി കാണുകയായിരുന്നു. ഹൃദയാഘാതമാണ് നടിയുടെ മ.ര.ണ.കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. 2014 ജനുവരിയിലാണ് കൽപനയുടെ വിയോഗം സംഭവിച്ചത്. കൽപനയുടെ മ.ര.ണ.ശേഷം ശ്രീമയി ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു. ചെന്നൈയിൽ പംനവുമായി മുന്നോട്ട് പോവുകയാണ് ശ്രീമയി ഇപ്പോൾ. ചെന്നൈയിലെ എസ് ആർ എഫ് സർവകലാശാലയിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഡിഗ്രി പൂർത്തിയാക്കിയ ശ്രീമയി കൽപ്പനയുടെ മരണശേഷം തൊട്ടടുത്തവർഷം സിനിമാ പ്രവേശനം നടത്തുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു.

കുഞ്ചിയമ്മയും അഞ്ചുമക്കളും എന്നായിരുന്നു ചിത്രത്തിൻ്റെ പേര്. അതിനുവേണ്ടി ശ്രീമയി എന്ന ശ്രീസംഖ്യ എന്നാക്കി മാറ്റുകയും ചെയ്തു വച്ചിരുന്നു. കൽപ്പനയുടെ അമ്മയാണ് ന്യൂമറോളജിക്കൽ പ്രകാരം ഈ പേര് സ്വീകരിച്ചത്. തമിഴിലും മലയാളത്തിലും ഒരുപോലെ സ്വീകാര്യമായ ഒരു പേരെന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. എന്നാൽ പിന്നീട് ഈ ചിത്രത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നില്ല. പിന്നീട് രണ്ടുവർഷത്തിനുശേഷമാണ് കിസാൻ എന്ന ചിത്രം പ്രഖ്യാപിച്ചത്. എങ്കിലും അതൊന്നും ശരിയായി വന്നില്ല. എങ്കിലും സിനിമാനടി ആകുവാൻ തന്നെയായിരുന്നു ശ്രീമയിയുടെ ആഗ്രഹം. കൽപ്പനയോട് പോലും തൻ്റെ സിനിമ സ്വപ്നത്തെക്കുറിച്ച് ഒരിക്കൽപോലും ശ്രീമയി പറഞ്ഞിരുന്നില്ല. അതെല്ലാം പിന്നീട് പറയാനായി കാത്തുവെച്ചിരിക്കുകയായിരുന്നു. ഒന്നും പറയാൻ കാത്തുനിൽക്കാതെ അമ്മ പോയെങ്കിലും ശ്രീമയി ഇപ്പോഴും ആ മോഹം താലോലിക്കുകയാണ്.
All rights resevred News Lovers.

Share this on...