ജയിലിലിരുന്ന് കാര്യങ്ങൾ നിയന്ത്രണം ചെയ്യുന്ന ഗ്രീഷ്മ? വീട്ടിലെത്തിയ പോലീസ് കണ്ടത്.

in News 13,365 views

ഷാരോൺ വ.ധ.ക്കേ.സുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുന്നതിനിടെ നാടകീയരംഗങ്ങൾ നടന്നിരിക്കുകയാണ്. കാമുകന് കഷായത്തിൽ കളനാശിനി ചേർത്ത് നൽകി കൊ.ല.പ്പെ.ടു.ത്തി.യ കേസിലെ മു.ഖ്യ.പ്ര.തി. ഗ്രീഷ്മയുടെ വീടിൻ്റെ പൂട്ടുപൊളിച്ച നിലയിൽ. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷം പോലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. ഷാരോൺരാജ് കൊ.ല.പാ.ത.ക.വുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താൻ ഇരിക്കെയാണ് വീടിൻ്റെ പൂട്ടുപൊളിച്ച നിലയിൽ കണ്ടെത്തിയത്.പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ രാമവർമ്മൻചിറ പുപ്പള്ളി കോനത്താണ് ശ്രീനിലയം എന്ന കു.റ്റ.കൃ.ത്യം. നടന്ന ഗ്രീഷ്മയുടെ വീട്.ഷാരോണിൻ്റെ മ.ര.ണത്തി.ൽ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി രണ്ടു മണിയോടെയാണ് ആ.ക്ര.മ.ണം. നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നിരുന്നു. ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യലിന് വിളിച്ചതിനാൽ അന്ന് വീട്ടിൽ ആൾ ഉണ്ടായിരുന്നില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്.ശബ്ദം കേട്ട് സമീപവാസികൾ ഉണർന്നു നോക്കുമ്പോൾ രണ്ട് പേർ കടന്നുപോകുന്നതായി കണ്ടിരുന്നു.

ഷാരോൺ വ.ധ.ക്കേ.സ് പ്ര.തി.ക.ളുടെ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞദിവസം തുടങ്ങി. കേസിലെ മു.ഖ്യ.പ്ര.തി. ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുടെ ജാമ്യപേക്ഷ ഇന്നലെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി നമ്പർ രണ്ടിലാണ് ആരംഭിച്ചത്. ഇരു പ്ര.തി.ക.ൾക്കും വദത്തിൽ പങ്കില്ലെന്നും, തെളിവ് നശിപ്പിച്ചു എന്നതിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ് തിരിക്കുന്നതെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. സൂഹ മന:സാക്ഷിയെ ഞെട്ടിച്ച ദാ.രു.ണ.മായ കേസിൽ പ്രതികൾക്ക് ജാ.മ്യം അനുവദിക്കരുതെന്ന് ആയിരുന്നു പ്രോസിക്യൂഷൻ നിലപാട്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡി അപേക്ഷ ക്രൈംബ്രാഞ്ച് നൽകിയതിനാൽ ഇരുവരെയും ഇന്ന്കോടതിയിൽ ഹാജരാക്കുമ്പോൾ വിശദമായവാദം കേൾക്കണമെന്നായിരുന്നു കോടതിയുടെ വീക്ഷണം. ഇതിനിടയിലാണ് ഗ്രീഷ്മയുടെ വീട് പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നാണ് പറയപ്പെടുന്നത്. ഗ്രീഷ്മയെ അറിയാവുന്ന ആരെങ്കിലും അല്ലെങ്കിൽ ഗ്രീഷ്മയുടെ വീട്ടുകാർക്ക് ബന്ധമുള്ള ആരെങ്കിലും ആയിരിക്കാം ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തിരിക്കുന്നത് എന്നാണ് അനുമാനം.
All righst reserved News Lovers.

Share this on...