ഇതൊക്കെ ഗ്രീഷ്മ അനുഭവിക്കേണ്ടത് തന്നെ – സഹതാപം പോലും തോന്നുന്നില്ല എന്നു ബന്ധുക്കൾ പോലും പറയുന്നു

in News 922 views

കേരളക്കരയെ ഭീതിയിലാഴ്ത്തിയ മരണമായിരുന്നു ഷാരോൺ രാജിൻ്റെ മരണം. സുഹൃത്തും കാമുകിയുമായ ഗ്രീഷ്മ ജ്യൂസിൽ വിഷം നൽകിയാണ് ഷാരോൺ രാജനെ ഈ ലോകത്ത് നിന്നും ഇല്ലാതെയാക്കിയത്. ഈ കഥകൾ കേട്ടവർ ഒരു അമ്പരപ്പോടെ മാത്രമാണ് ഇത് നോക്കി കണ്ടതും. അതിനുശേഷം പോലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഗ്രീഷ്മയുടെ വാർത്തകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ആളുകളാണ് ഗ്രീഷ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്തെത്തിയത്. തെളിവെടുപ്പ് സമയത്ത് അമ്മാവനെയും അമ്മയെയും മാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

മുഖ്യപ്രതിയായ ഗ്രീഷ്മയെ ഇതുവരെ തെളിവെടുപ്പിന് കൊണ്ടുവന്നിട്ടില്ല എന്നതും ശ്രദ്ധേയമായി മാറി.ഗ്രീഷ്മ എവിടെയാണ് എന്ന് എല്ലാവരും തിരക്കുകയാണ്. ഗ്രീഷ്മ ഇപ്പോൾ തെളിവെടുപ്പിന് എത്താത്ത സാഹചര്യം എന്താണെന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. എന്നാൽ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഗ്രീഷ്മ ഉള്ളത്. ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ടോയ്‌ലറ്റ് ക്ലീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗ്രീഷ്മയ്ക്ക് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.തൊണ്ടയിലും, അന്നനാളത്തിലും പൊള്ളലേറ്റതിനെ തുടർന്ന് ആഹാരം കഴിക്കാനോ, വെള്ളം കുടിക്കാനോ, പറ്റാത്ത അവസ്ഥയിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളതെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമായിരിക്കുന്നത്.

ഗ്രീഷ്മയ്ക്ക് അതുകൊണ്ട് കൂടുതൽ പരിചരണം നൽകിക്കൊണ്ടിരിക്കുകയാണ്. ആഹാരം കഴിക്കുവാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഗ്ലൂക്കോസ് മരുന്നുകളാണ് നിലവിൽ ഇപ്പോൾ ഗ്രീഷ്മയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രീഷ്മയെ കഴിഞ്ഞദിവസം ഡിസ്റ്റാർജ് ചെയ്യാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഐസിയുവിൽ വനിതാ പൊലീസുകാരുടെ കാവലിലാണ് ഗ്രീഷ്മ ഉള്ളത്. കസ്റ്റഡിയിൽ ആത്മഹത്യാശ്രമം നടത്തിയതുകൊണ്ടുതന്നെ കണ്ണിമവെട്ടാത്ത സുരക്ഷയാണ് പോലീസിൻ്റെ ഭാഗത്തുനിന്നും ഗ്രീഷ്മയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കൽ കോളജിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കും എന്നാണ് അറിയുന്നത്. നിലവിൽ ഒന്നാംപ്രതി ഗ്രീഷ്മ തന്നെയാണ്.

ഗ്രീഷ്മ ആണ് ഈ കൃത്യം ചെയ്തതെന്ന് പോലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ വേറെ ആർക്കെങ്കിലും ഈ സംഭവത്തിൽ കൂടുതൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളായാണ് നിലവിൽ കണ്ടുരിക്കുന്നത്. ഇരുവരും ചേർന്നാണ് തെളിവു നശിപ്പിക്കാൻ ഗ്രീഷ്മയ്ക്ക് കൂട്ടുനിന്നത്. അതുകൊണ്ടാണ് അമ്മയെയും അമ്മാവനെയും ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം പുതിയ തെളിവുകൾ ലഭ്യമായാൽ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും, കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ ചുമത്താനും അന്വേഷണസംഘം തീരുമാനിക്കുന്നുണ്ട്.

അതേസമയം ഈ കേസ് തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന നിലയിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ വച്ചാണ് ആസൂത്രണം എല്ലാം നടന്നതുകൊണ്ടുതന്നെ ഈ കേസ് തമിഴ്നാട് പോലീസിൻ്റെ പരിധിയിൽ വരുന്നതാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഷാരോൺ രാജ് ഒരു തുള്ളിവെള്ളം പോലും കഴിക്കാനാകാതെയാണ് ഈ ലോകത്തുനിന്നും വിട പറഞ്ഞത്. ഒരു തുള്ളി വെള്ളം കുടിക്കാൻ ആഗ്രഹിച്ചിട്ട് പോലും അതു പോലും ഇറക്കാൻ സാധിക്കാതെ വായിലെ തൊലി എല്ലാം നഷ്ടപ്പെട്ട് പൊള്ളി അടർന്ന നിലയിലായിരുന്നു ഷാരോൺ രാജ് ഉണ്ടായിരുന്നത്.

ഏകദേശം ആ ഒരു രീതി തന്നെയാണ് ഇപ്പോൾ ഗ്രീഷ്മയ്ക്ക് ഉള്ളത്. വായിലെ തൊലി എല്ലാം നഷ്ടമായി പൊള്ളിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആഹാരമോ, വെള്ളമോ കഴിക്കാൻ കഴിയുന്നില്ല. ഗ്രീഷ്മ ചെയ്ത പ്രവൃത്തി ഈശ്വരൻ എന്നൊരാൾ കാണുന്നുണ്ട് .അതുകൊണ്ട് ഈശ്വരൻ നൽകിയ ശിക്ഷ തന്നെയാണ് ഇതെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

Share this on...