അഞ്ചു വർഷം കാത്തിരുന്ന് പൊന്നു മകൻ ആരവ് തങ്ങളെ വിട്ടു പോയെന്ന് അറിയാതെ തമിഴ്നാട് ഡിണ്ടിഗൽ ജി എച്ച് ആശുപത്രിയിൽ അ,പ,ക,ട,ത്തി,ൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അമ്മ സംഗീതയും അച്ഛൻ അഭിജിത്തും. ഇന്ന് രാവിലെ ഏഴിനാണ് പഴനിയിൽ ദർശനത്തിനു പോയ തിരുവനന്തപുരം ചാല സ്വദേശികളായ പതിനൊന്നുപേർ സഞ്ചരിച്ച കാർ ബസ്സുമായി കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അ,പ,,കട,ത്തി,ൽ ഒന്നര വയസുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ മ,രി,ച്ചു. മകനെ നല്ലരീതിയിൽ നോക്കണം എന്ന് ഇടറിയ ശബ്ദത്തിൽ ആശുപത്രിയിലെ നഴ്സിനോട് അഭിജിത്ത് പറയുന്നുണ്ടായിരുന്നു.
മകൻ നഷ്ടപ്പെട്ട വിവരം അഭിജിത്തിനെയും സംഗീതയെയും അറിയിച്ചിട്ടില്ല. ഇരുവരുടെയും കൈക്കും കാലിനും പൊട്ടൽ ഉണ്ടെങ്കിലും അപകടനില തരം ചെയ്തു. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. വിവാഹം നടന്ന് അഞ്ചു വർഷം പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാത്ത വിഷമം ഇരുവർക്കും ഉണ്ടായിരുന്നു. കുഞ്ഞിനാട് ഒരുപാട് നേർച്ചകൾ നടത്തിയതായും കൂടാതെ എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ദർശന നടത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കുഞ്ഞു ജനിച്ചാൽ പഴനിയിൽ കൊണ്ടുപോയി മുടി മൊട്ടയടിക്കാമെന്ന നേർച്ചയുടെ ഭാഗമായrസ അഭിജിത്ത് കുടുംബത്തോടൊപ്പം പഴനിയിലേക്ക് പോയത്. അ,പ,ക,ട,ത്തി,ൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധാർത്ഥ് എന്ന 9 വയസ്സുകാരൻ്റെ പിതാവ് സയ്യിദും പ്രാർത്ഥനയിലാണ്.
അപകടത്തിൽ മ,രി,ച്ച മണക്കാട് സ്വദേശി ജയയുടെ മകൾ ശരണ്യയുടെയും സെയ്യിദിൻ്റെയും മകൻ ആണ് സിദ്ധാർത്ഥ്.ഇവർ തീർത്ഥാടനത്തിന് പോയിരുന്നില്ല. ശരണ്യയുടെ അനുജത്തിയാണ് ആരവിൻ്റ മാതാവ് സംഗീത. സിദ്ധാർത്ഥിൻ്റെ ആരോഗ്യ നില ഗുരുതരമായതിനാൽ ഗിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മധുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. 24 മണിക്കൂർ കഴിഞ്ഞാലേ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാൻ ആകു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.