‘പോവാന്നോടാ, പൊന്നു മുത്തേ, നീ ഞങ്ങളെ വിട്ടിട്ടു പോവാന്നോ?’ ഹൃദയം പൊട്ടിയുള്ള അമ്മയുടെ വിളി

in News 4,038 views

പോവണോടാ പൊന്നു മുത്തേ ദേവു ഞങ്ങളെ വിട്ടു പോവാണോ അഭിരാമിയുടെ മൃത ദേഹത്തിനു മുന്നിൽ ഇരുന്നു ‘അമ്മ രജനിയുടെ ഹൃദയം പൊട്ടിയുള്ള വിളി കേട്ട് കണ്ടു നിന്നവരുടെ കണ്ണ് നിറച്ചു.മുത്തശ്ശി കമലമ്മയും മുത്തച്ഛൻ ലാഹച്ചനും വിതുമ്പൽ അടക്കാൻ പ്രയാസപ്പെട്ടു.അഭിരാമി പഠിച്ച റാന്നി മയിലപ്പറ എസ് എച് ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകർ എത്തിയപ്പോൾ രജനിക്ക് സങ്കടം താങ്ങാവുന്നതിലും അപ്പുറം ആയി.അദ്ധ്യാപകരെ പേര് എടുത്തു വിളിച്ചു അവർ സങ്കടം പറഞ്ഞു.

അഭിരാമിക്ക് അരികിൽ കണ്ണീർ വാർത്തു അദ്ധ്യാപകരും നിന്നു .സംസ്കാരത്തിനായി മൃതദേഹം എടുത്തപ്പോൾ രജനിയും കമലമ്മയും വാവിട്ടു നിലവിളിച്ചു.ചിതയ്ക്ക് അരികിൽ എത്തിയ കമലമ്മയെ ബന്ധുക്കൾ നിർബന്ധിച്ചു വീടിനു അകത്തേക്ക് കൊണ്ട് പോവുകയായിരുന്നു.നാടിന്റെ മുഴുവൻ സ്നേഹം ഏറ്റു വാങ്ങിയാണ് അഭിരാമി യാത്ര ആയത്.തെരുവ് നായ കടിച്ചതിനെ തുടർന്ന് പേ വിഷബാധ ഏറ്റു മ,രി,ച്ച അഭിരാമിയെ ജന്മ നാട് കണ്ണുനീരോടെ യാത്രയാക്കി.റാന്നി മെഡിക്കൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃത ദേഹം രാവിലെ എട്ടു മണിക്കാണ് വീട്ടിൽ എത്തിച്ചത്.

അയൽക്കാരും നാട്ടുകാരും വീട്ടിലും പരിസരത്തുമായി കൊണ്ട് തടിച്ചു കൂടി.ഒൻപതു മണിയോടെ വീടിന്റെ മുറ്റത്തേക്ക് മൃതദേഹം മാറ്റിയതോടെ ജനം ഒഴുകി എത്തി.മയിലപ്പറ സ്‌കൂൾ അധ്യാപകർ എല്ലാം അഭിരാമിക്ക് അന്ത്യമോപചാരം നേരാൻ എത്തി.കൂട്ടുകാരും എത്തിയിരുന്നു.

Share this on...