നട്ടപാതിരാക്ക് യുവാവ് കണ്ടത് കരഞ്ഞു തളർന്ന 15 ദിവസം പ്രായമുള്ള കുട്ടിയെ; പിന്നീട് ആ യുവാവ് ചെയ്തത്

in News 175 views

മുംബൈ കാഞ്ചുർ മാർഗിൽ നിർത്തിയിട്ട ഓട്ടോയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷിച്ച യുവാവ് സാമൂഹ്യ മാധ്യമത്തിൽ താരം ആയി.ലോജിസ്റ്റിക് സ്ഥാപനത്തിൽ ഉള്ള ജീവനക്കാരൻ ആയ ഹേമന്ത് ശർമ്മ എന്ന യുവാവ് ആണ് 15 ദിവസം പ്രായം ഉള്ള പെൺകുട്ടിയുടെ രക്ഷകൻ ആയത്.ഞായർ രാത്രി ഹേമന്തും സഹോദരനും കൂടി നടന്നു വരുബോഴാണ് റോഡ് അരികിലെ കുപ്പ തൊട്ടിക്ക് സമീപത്തു നിന്നും കരച്ചിൽ കേട്ടത്.അടുത്ത് ചെന്നപ്പോഴാണ് അത് റിക്ഷയിൽ നിന്നുമാണ് എന്നുള്ളത് മനസിലായത്.

തണുപ്പിൽ വിറച്ചു കൊണ്ടുള്ള കുട്ടിയെ കണ്ടു പോലീസ്നെ വിളിക്കാൻ നോക്കി എങ്കിലും കിട്ടിയില്ല.തുടർന്ന് കുട്ടിയെ കയ്യിൽ എടുത്തു ഫോട്ടോ എടുത്തു കൊണ്ട് സഹായ അഭ്യർത്ഥന യോടെ ട്വീറ്റിൽ ഇട്ടത്.പത്തു മിനുട് കൊണ്ട് പോലീസ് വാഹനം എത്തി കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പോലീസിന്റെ ട്വിറ്റര് അക്കൊണ്ടിലേക്ക് ആരോ ട്വീറ്റ് ചെയ്തതാണ് അനുഗ്രഹം ആയത്.കുട്ടിക്ക് 15 ദിവസം മാത്രമേ പ്രായം ഉള്ളു എന്നും സി ട്ടി സ്കാനിനു ശേഷം മാത്രമേ ആരോഗ്യ സ്ഥിതി വ്യക്തമാക്കാൻ കഴിയുള്ളു എന്നും ഡോക്റ്റർ പറഞ്ഞു.കുഞ്ഞിനെ അപ്പോൾ തന്നെ ഐ സി യുവിൽ ആക്കി.കുട്ടി എങ്ങനെ റിക്ഷയിൽ എത്തി എന്ന് കണ്ടെത്താൻ സ്ഥലത്തെ സി സി ടി വി ക്യാമറ ദൃശ്യം പോലീസ് പരിശോധിച്ച് വരുന്നുണ്ട്.

Share this on...