മോഹന്‍ലാലിനെ പ്രേമിച്ച കാമുകിമാരുടെ കഥ.. മ,ര,ണ,ത്തി,ലും അവസാനിച്ചില്ല..!

in News 64 views

മോഹൻലാലിനെ ആരാധിക്കാത്ത മലയാളികൾ ഉണ്ടാകില്ല. തോളു ചെരിച്ചുള്ള ആ നടപ്പും ചിരിയും എത്രകണ്ടാലും മതിവരാത്തതാണ്.വില്ലനായെത്തി നായകനായി വളർന്ന
മോഹൻലാലിൻ്റെ താരപകിട്ടിന് ഇന്നും പകരം വയ്ക്കാൻ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. എൺപതുകളിലാണ് മോഹൻലാൽ എന്ന നടൻ കുതിച്ചുയർന്നു വന്നത്. അന്നുമുതൽ മോഹൻലാലിൻ്റെ ജീവിതത്തിലേക്ക് സ്ത്രീ ആരാധകരുടെ വമ്പൻ കുത്തൊഴുക്കായിരുന്നു ഉണ്ടായിരുന്നത്. ഓരോരുത്തർക്കും വ്യത്യസ്തമായ കഥകളായിരുന്നു ഉണ്ടായിരുന്നത്. മലയാളികളെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിട്ടുള്ള അത്തരം ചില കാമുകിമാരുടെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എഴുത്തുകാരി ഇന്ദുമേനോൻ സോഷ്യൽ മീഡിയയിൽ എഴുതിയ ഏറെ ശ്രദ്ധ നേടിയ കുറിപ്പിലാണ് ഈ കഥകൾ പറഞ്ഞിരിക്കുന്നത്. കുറുപ്പിൻ്റെ തുടക്കംതന്നെ ഇങ്ങനെയാണ്. ‘മോഹൻലാലിൻ്റെ കാമുകി. അവളുടെ പേര് ഞാൻ ഒരിക്കലും പറയുകയില്ല. പറഞ്ഞാൽ അവളുടെ ഭർത്താവ് അറിയും. അവളുടെ അച്ഛനും ചേട്ടന്മാരും അറിയും. ഞായറാഴ്ചകളിൽ 10, 11 മണിയോടെ ആ പെൺകുട്ടിയുടെ വീട്ടിൽ ബൈക്കുകൾ വന്നുതുടങ്ങും. പൊടിമീശയും ലജ്ജയും നിറഞ്ഞ മുഖത്തോടെ അവളെ പെണ്ണുകാണാൻ വന്നവർ. ആൺ ചെറുക്കന്മാർ. ആശാരിക്കാവിൻ്റെ മുന്നിടവഴിയിലൂടെ തല ചെരിച്ച് നടന്ന് വരും. കായ വറുത്തതിൻ്റെ പാത്രങ്ങൾ മാത്രം മാറാറില്ല. പക്ഷേ കാപ്പി കപ്പുകൾ പലപ്പോഴും പുതിയ ആയിരിക്കും.

വിദ്യുത് സ്പശമേറ്റതുപോലെയുള്ള അവളുടെ കണ്ണുകളുടെ വിറപ്പിക്കലിൽ വന്നവർ പരിഭ്രാന്തരാകും, പ്രേമ രോഗികളാകും. തങ്ങൾക്ക് അവളെ മതി എന്ന് ശാഠ്യം പിടിക്കും. പക്ഷേ അവൾക്ക് വരുന്നവരിൽ ഒരാളെ പോലും പിടിച്ചില്ല. ഭയപ്പാടോടെ അവളുടെ അച്ഛനും അമ്മയും ചേട്ടന്മാരും അവളോട് ദേഷ്യപ്പെട്ടു.മുതിർന്ന ചേട്ടൻ ആരാണ് നിൻ്റെ മനസ്സിൽ എന്ന് കടുപ്പിച്ച ശബ്ദത്തിൽ ചോദിച്ചു. കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ ചിതറി. ലാലേട്ടൻ, മോഹൻലാൽ. എൺപതുകളിലെ മോഹൻലാലിനെ പ്രണയിച്ചിരുന്ന ചില സ്ത്രീകളെ പറ്റിയുള്ള ഇന്ദുമേനോൻ്റെ കുറുപ്പിൻ്റെ ആരംഭം ഇങ്ങനെയാണ്. ഇവരെക്കൂടാതെ താനും തൻ്റെ കൂട്ടുകാരിയായ ബിന്ദുവും മോഹൻലാലിൻ്റെ ആരാധികമാരായിരുന്നുവെന്ന് ഇന്ദു കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

വിഷ്ണു ലോകത്തിലെ തെരുവ് സർക്കസ് കാരനെയാണ് ബിന്ദുവിന് ഇഷ്ടമെങ്കിൽ, തനിക്ക് താളവട്ടത്തിലെ പ്രാതൂസിനെയും, രഞ്ജിനിയുടെ കവിളിലെ മസിലിൽ ഉമ്മ വെച്ച് ചുവപ്പിച്ചോടിയായ ചിത്രത്തിലെ കൊലയാളിയായ ചെറുപ്പക്കാരനെയും ആയിരുന്നു ഇഷ്ടം. അക്കാലത്ത് മുതിർന്ന പെൺകുട്ടികൾക്ക് പാട്ടുപാടുന്ന സിൽക്ക് ജുബ്ബക്കാരനായ അബ്ദുള്ളയെയും, മുന്തിരിത്തോപ്പിൽ വച്ച് പ്രേമം കൊടുക്കുന്ന സോളമനെയും, ഉർവശിക്ക് കിട്ടിയ കളിപ്പാട്ട ഭർത്താവിനെയും ഒക്കെയായിരുന്നു ഇഷ്ടം. തൂവാനത്തുമ്പികളിലെ ക്ലാരയുടെ ഓമന കാമുകനെ ഇഷ്ടപ്പെട്ടവരും ഉണ്ടായിരുന്നു. ഐ ലവ് യു മോഹൻലാൽ എന്ന് പറഞ്ഞുകൊണ്ട് സിനിമ പോസ്റ്റുകളിൽ നിത്യം ചുംബിച്ചിരുന്ന സഹോദരി അമ്മുകുട്ടിയെ കുറിച്ചും ഇന്ദു പറഞ്ഞിട്ടുണ്ട്.

സുചിത്രയെ ലാൽ വിവാഹം ചെയ്യാൻ പോകുന്ന വാർത്തയറിഞ്ഞ് കുശുമ്പ് കുത്തിയവരും അക്കാലത്ത് ഉണ്ടായിരുന്നു.അഴിഞ്ഞണിഞ്ഞ മുടിയുമായി, മുഷിഞ്ഞ ഒരു കുപ്പായവുമിട്ട് കട്ടിലിൽ കമിഴ്ന്നു കിടന്ന് കരഞ്ഞ ഒരാളെ കുറിച്ചും കുറിപ്പിൽ ഓർത്തെടുത്തിട്ടുണ്ട്. അവൾ പിന്നീട് പിശാച് നക്കിയ മോഹൻലാലിനെ പോലെയുള്ള ഒരാളെ വിവാഹം കഴിച്ച് വ്യസനം തീർത്തുവെന്നും, മോഹൻലാലിൻ്റെ കാമുകിമാർ എന്ന പേരിൽ എഴുതിയ കുറിപ്പിൽ ഉണ്ട്. ഭർത്തൃ വീട്ടിൽ നിന്ന് സ്വന്തം വീട്ടിൽ എത്തുമ്പോൾ ലാലിൻ്റെ ശബ്ദത്തിലുള്ള ഇൻട്രഡക്ഷനുള്ള കാസറ്റുകൾ കേട്ട് ലാലിൻ്റെ ശബ്ദത്തെ പ്രണയിച്ചവരിൽ ഒട്ടും കുറവല്ല.

മെലിഞ്ഞ വിരലുകൾ ഒരു പ്രത്യേക രീതിയിൽ പിടിച്ച് വിറപ്പിക്കുന്ന, അമ്മായിഅച്ഛൻ്റ മൊട്ടത്തലയിൽ ഉമ്മവെക്കുന്ന, ലാൽസലാം പറയുന്ന, വെടിയുണ്ട പഴുപ്പുമായി ചീരപ്പൂ പെണ്ണിൻ്റെ അടുത്ത് ഒളിച്ചു കളിക്കുന്ന ലാൽ അന്ന് എല്ലാവർക്കും ഒരു ഹരമായിരുന്നു. അക്കാലത്താണ് കൗമാരക്കാരികൾക്ക് വേണ്ടി ചുണ്ട് ഒരു പ്രത്യേകരീതിയിൽ വിടർത്തി പുഞ്ചിരിതൂകുന്ന ലാലിനെ ശ്രദ്ധിച്ചത്.അതിൽ മയങ്ങാത്ത പെൺകുട്ടികൾ ആരുമില്ലായിരുന്നു. അഭി മന്യുവിലെ കൊല്ലപ്പെട്ട നായകനും, പാദമുദ്രയിലെ മുൻപേ ചുവന്ന ജാരസന്തതിയും, കണ്ണീർ പൂവിൻ്റെ കവിളിൽ തലോടിയ സേതുവും, ജാര ശില്പിയിലെ പ്രേമ ശില്പിയും എല്ലാം ഓരോ പെൺ ഹൃദയങ്ങളെയും തകർത്തു. അക്കാലത്ത് കുറേ കത്തുകൾ പോസ്റ്റ് ചെയ്തവരും ഉണ്ടായിരുന്നു. ഭ്രാന്തികളായ ആരാധികമാർ.

സുചിത്ര ചേച്ചിയെ കണ്ടാൽ കൊല്ലാൻ നടന്ന ഷിമ്മിസ്കാരി പെൺകുട്ടിയെയും കുറിച്ചും ഇന്ദുമേനോൻ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ലാലിനെ പ്രേമിച്ച ബിന്ദു ഒടുവിൽ തീപ്പൊള്ളലേറ്റ് മരിച്ചു. ലാലിനെ പ്രേമിച്ച് നടന്ന ഷഹ്രബാനെ ഭർത്താവ് അതിൻ്റെ പേരിൽ നിരന്തരം ഉപദ്രവിച്ചിരുന്നു. അവൾ ഒടുവിൽ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി.ഒരിക്കൽ കാണുമ്പോൾ ചുവന്ന സിൽക്ക് ഷർട്ടും പിടിച്ച് ഒരു ഡ്യൂപ് ലുക്കിൽ ലാലിനെ പോലെ മീശ ചുരുട്ടിയ ഭർത്താവിനൊപ്പം നിൽക്കുന്നു. അവള് ആ ഷർട്ട് അയാളുടെ നെഞ്ചിൽ ചേർത്ത് എങ്ങനെയുണ്ട് ലാലേട്ടനെ പോലെ ഇല്ലേ എന്നായിരുന്നു ചോദിച്ചത്. മകനോട് പേര് ചോദിച്ചപ്പോൾ പ്രണ്ട വെന്നായിരുന്നു. പറഞ്ഞത് ഫോണിൽ ഒന്നാം രാഗം പാടി എന്ന പാട്ട് റിങ്ടോൺ അടിച്ചതും പെട്ടെന്നായിരുന്നു. അവർ ഭ്രമരം കാണുവാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയായിരുന്നു. എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ ഒന്ന് വെറുതെ വിടുക എന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Share this on...