വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന മൂന്നര വയസ്സ് ഉള്ള കുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം.പിതാവ് പിന്നാലെ പോയപ്പോൾ കുട്ടിയെ ഉപേക്ഷിച്ചു ഓടിയ തമിഴ് നാട് സ്വദേശിനിയെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പിടി കൂടി പോലീസിൽ ഏല്പിച്ചു.തമിഴ് നാട് വെല്ലൂരിലാണ് വീട് എന്നും മഞ്ജു എന്നാണ് പേര് എന്നും ഇവർ പോലീസിൽ പറഞ്ഞു.ഭിക്ഷ നടത്തുന്നവരുടെ വേഷത്തിൽ എത്തി കൊണ്ടാണ് തട്ടി കൊണ്ട് പോകാൻ ഉള്ള ശ്രമം നടത്തിയത്.കഴിഞ ദിവസം രാവിലെ പത്തര മണിക്ക് ഇളമണ്ണൂരിലാണ് സംഭവം നടക്കുന്നത്.
അലൻ എന്ന കുട്ടിയെയാണ് തട്ടികൊണ്ട് പോകാൻ ശ്രമം നടത്തിയത്.കുട്ടിയുടെ പിതാവ് വീടിനോടു ചേർന്ന് കൊണ്ട് വർക്ക് ഷോപ്പ് നടത്തുന്ന ആളാണ്.അദ്ദേഹം ജോലി ചെയ്തു കൊണ്ടിരിക്കുബോഴാണ് ഭിക്ഷാടക അവിടെ എത്തിയത്.ഈ സമയത്തു അലൻ വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഭിക്ഷാടക പോയതിനു പിന്നാലെ കുട്ടിയെ കാണാതായി.അവരെ സംശയിച്ചു റോജിയും ബിന്ദുവും പിന്നാലെ ഓടി.രക്ഷിതാക്കൾ ഓടി വരുന്നത് കണ്ടു ഭിക്ഷാടക കുട്ടിയെ ഉപേക്ഷിച്ചു കൊണ്ട് ഓടുകയായിരുന്നു.
സമീപത്തു ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവരെ മാതാ പിതാക്കൾ പിടി കൂടിയ ശേഷം പോലീസിൽ അറിയിക്കുകയായിരുന്നു.പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.കഴിഞ്ഞ ഏതാനും ദിവസം ആയി കൊണ്ട് ഈ സ്ത്രീ ആ പ്രദേശത്തു ചുറ്റി കറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.
All rights reserved News Lovers.