ഒരുമിച്ച് ജീവിക്കാൻ പറ്റാത്തതു കൊണ്ട് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതിനുശേഷം കാമുകൻ ചതിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. 32കാരിയായ യുവതിയും മുപ്പതുകാരനായ യുവാവും തമ്മിലുള്ള പ്രണയമാണ് ഒടുവിൽ വധശ്രമക്കേസിൽ എത്തിനിൽക്കുന്നത്. യുവതി ജുൻസി സ്വദേശിയായ ചന്തു എന്ന കാമുകനെതിരെ ആണ് കേസ് നൽകിയത്. യുപിയിലെ പ്രയാഗിൽ ആണ് സംഭവം നേരത്തെ വിവാഹിതരായ ഇരുവരും കണ്ടു മുട്ടുകയും തമ്മിൽ പ്രണയത്തിലാവുകയുമായിരുന്നു.ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു.
എന്നാൽ യുവാവ് ഇതിന് തയ്യാറായില്ല .ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മ,രി,ക്കാ,ൻ തീരുമാനിച്ചത്.യുവതിക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. മകളെ വീട്ടിൽ നിർത്തിയാണ് കാമുകനൊപ്പം ജീവിക്കാൻ യുവതി എത്തിയത്.പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാൻ ആണ് ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി ചാടി. എന്നാൽ കാമുകൻ ഒപ്പം ചാടിയില്ല. വെള്ളത്തിൽ വീണ് ശേഷമാണ് കാമുകൻ്റെ ചതി യുവതി തിരിച്ചറിയുന്നത്. അയാൾ പാലത്തിൽ തന്നെ നിന്ന് തിരിച്ചുപോയി. നീന്തൽ അറിയാവുന്നതുകൊണ്ട് ഇവർ നീന്തി കര പറ്റി. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.
പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.മെയ് 29നായിരുന്നു സംഭവം. അന്വേഷണം നടത്തി യുവാവിനെതിരെ കേസ് എടുത്തതായി പ്രയാർ സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് സിംങ് മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം, യുവതിയുടെ ഫോൺ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. യുവതിയും ചന്തുവും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ യുവതി മകളുമൊത്ത് പൂനെയിൽ പോയ സമയത്ത് ചന്തു ആരുമറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. യുവതി തിരിച്ചെത്തിയപ്പോൾ ഈ കാര്യം അറിഞ്ഞു.
അതോടെ തല്ലും വഴക്കും ആയി. തുടർന്ന് ഭാര്യയെ വിവാഹമോചനം നടത്തി യുവതിയെ കല്യാണം കഴിക്കാമെന്ന് ചന്തു മടിയോടെ ഉറപ്പുനൽകി.എങ്കിലും കാര്യങ്ങളൊന്നും മുന്നോട്ടു പോകാതെ ആയതോടെ അടി മൂർച്ചിച്ചു. തുടർന്നാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ മകളെ വീട്ടിലാക്കി യുവതി യമുന പാലത്തിൽ എത്തി. ചന്തുവും ഒപ്പമുണ്ടായിരുന്നു. തുടർന്ന് യുവതി ആദ്യം ചാടി. എന്നാൽ ചന്തു ചാടി ഇല്ല. നന്നായി നീന്താൻ അറിയാവുന്ന യുവതി കഷ്ടപ്പെട്ട് മറുകരയിലേക്ക് നീന്തി. അവിടെവച്ച് പോലീസ് ഇവരെ ആശുപത്രിയിൽ ആക്കുകയായിരുന്നു .
All rights reserved News Lovers.