ഭർത്താവിന്റെ വീട്ടിലെ ശുചി മുറിയിൽ യുവതിയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അത് കൊ,ല,പാ,ത,കം ആണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടൽ മാറാതെ കുടുബം.കൊല്ലം കരിങ്ങലൂർ ഏഴാംകുറ്റി അശ്വതിയിൽ പ്രേം കുമാറിന്റെയും ഇന്ദ്രയുടെയും മകൾ ഹെനയാണ് ഭർത്താവിന്റെ വീട്ടിലെ കുളി മുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഭർത്താവ് ചേർത്തല കോക്കമംഗലം അനന്തപുരി അപ്പുക്കുട്ടൻ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 26 നു ആണ് ഹെനയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ഒക്ടോബർ മാസം ആയിരുന്നു ഹെനയും അപ്പുകുട്ടനും തമ്മിൽ വിവാഹം ചെയ്തത്.കൂടുതൽ സ്ത്രീധനത്തിന് ആയി കഴിഞ്ഞ ഏഴു മാസം ഹേന നേരിട്ടത് കടുത്ത പീ,ഡ,നം ആണെന്ന് വീട്ടുകാർ പറയുന്നു.
ഹെനക്ക് ചെറുപ്പം മുതൽ നേരിയ മാനസിക അസ്വസ്ഥ ഉണ്ട്.ഈ കാര്യം വ്യക്തമാക്കി കൊണ്ടാണ് പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാർ വിവാഹം നടത്തിയത്.മകളെ പൊന്നു പോലെ നോക്കാം എന്നായിരുന്നു അപ്പുക്കുട്ടന്റെ ഉറപ്പ്.80 പവൻ സ്ത്രീ ധനം നൽകി കൊണ്ട് ആയിരുന്നു വിവാഹം നടത്തിയത്.വിവാഹം കഴിഞ്ഞ ഉടൻ ഭർത്താവിന്റെ വീട്ടിലേക്ക് വാഷിങ് മെഷീൻ ഫ്രിഡ്ജ് തുടങ്ങിയവ വാങ്ങി നൽകി.മകളുടെ ചിലവിലേക്ക് വേണ്ടി മാസം തോറും 15000 രൂപ നൽകിയിരുന്നു എന്നും ഹെനയുടെ വീട്ടുകാർ പറയുന്നു.
ഇത്രെയും സ്ത്രീ ധനത്തിനു പുറമെ ഏഴു ലക്ഷം രൂപ കൂടി വേണം എന്ന് ആവശ്യപ്പെട്ടു പ്രശ്നം പതിവ് ആയിരുന്നു.പണം വേണം എന്ന ആവശ്യം ഹേന വഴി വീട്ടിൽ അറിയിച്ചു എങ്കിലും ഇത്രെയും വലിയ തുക തരാൻ കഴിയില്ല എന്ന് പിതാവ് അറിയിച്ചു.ചെയ്യുന്ന ജോലികൾക്ക് കുറ്റം പറയാറുണ്ട് എന്നും മർദിക്കാറുണ്ട് എന്നും ഹേന സ്വന്തം വീട്ടിൽ പറഞ്ഞിരുന്നു എന്നാൽ പിതാവ് കൂട്ടി കൊണ്ട് വരാൻ പോയപ്പോൾ വരുന്നില്ല എന്നായിരുന്നു ഹെനയുടെ മറുപടി.ഈ പീഡന കാര്യമെല്ലാം ഹേന സഹോദരി സുമയോട് ആയിരുന്നു പറഞ്ഞിരുന്നത്.ഇത് മനസിലാക്കിയ അപ്പുകുട്ടൻ ഹെനയുടെ ഫോൺ നശിപ്പിച്ചത് ആയും പറയുന്നു.
All rights reserved News Lovers.