പുതുതായി സ്ഥലം മാറി വന്ന കലക്ടർ സേതുലക്ഷ്മി ട്യൂൺ രാമനാഥനോട് വല്ലാത്ത അടുപ്പം കാണിക്കുന്നു. ഇത് സൂപ്രണ്ട് ജയപ്രഭ ഉൾപ്പെടെ മറ്റ് സ്റ്റാഫുകളിൽ പലരിലും വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നു. ഉച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറ്റുള്ളവരോടായി സൂപ്രണ്ട് പറഞ്ഞു. കാണാൻ കുറച്ച് സുന്ദരനാണ് എന്ന് കരുതി ഒരു പ്യൂണിനോട് ഇത്രയ്ക്ക് അടുപ്പം കാട്ടേണ്ടതുണ്ടോ. അവരുടെ പദവിയെ പറ്റിയെങ്കിലും ഓർമ്മ വേണ്ടതല്ലേ. കേട്ടുകൊണ്ടിരുന്ന എല്ലാവരും സൂപ്രണ്ടിനെ പിൻ താങ്ങി, വല്ലാത്തൊരു ഒരു ചിരിയോടെ സൂപ്രണ്ട് പറഞ്ഞു. ഇനി വല്ല…, പെട്ടെന്നാണ് സേതുലക്ഷ്മി അകത്തേക്ക് കടന്നു വന്നത്. കളക്ടറെ പെട്ടെന്ന് മുന്നിൽ കണ്ടതും സൂപ്രണ്ട് ഉൾപ്പെടെ എല്ലാവരും ഇരുന്നേടത്ത് നിന്നും എഴുന്നേറ്റു.
ചെറിയ പുഞ്ചിരിയോടെ അവർ പറഞ്ഞു. എല്ലാവരും ഇരിക്കണം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇനി കടന്നു വരുന്നത് ആര് തന്നെയായാലും നമ്മൾ അവരെ എഴുന്നേറ്റുനിന്ന് ബഹുമാനിക്കേണ്ട ആവശ്യം ഇല്ല. പിന്നെ നിങ്ങൾ സംസാരിച്ചതെല്ലാം അവിചാരിതമായി ആണെങ്കിലും ഞാൻ കേൾക്കാനിടയായതുകൊണ്ടാണ് ഇങ്ങോട്ട് കയറി വന്നത്.പ്യൂൺ രാമനാഥനോട് എനിക്കുള്ള അടുപ്പത്തെ പറ്റിയുള്ള നിങ്ങളുടെ സംശയം തീർത്തു കളയാം എന്ന് കരുതി. നിങ്ങൾ സംശയിക്കുന്നതുപോലെ രാമനാഥൻ എൻ്റെ കാമുകനൊന്നും അല്ല. എൻ്റെ, എൻ്റെ ഭർത്താവാണ് അദ്ദേഹം. എന്നാ വിശ്വാസം വരുന്നില്ലേ നിങ്ങൾക്ക്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഏട്ടൻ്റെ ആലോചന വരുന്നത്, ഞങ്ങൾ മൂന്നു പെൺകുട്ടികളിൽ മൂത്തകുട്ടി ആയിരുന്നു ഞാൻ.
സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന സർക്കാർ ജോലിക്കാരൻ്റെ ആലോചന. തുടർന്ന് പഠിക്കണം മാത്രമായിരുന്നു എൻ്റെ ആഗ്രഹം. എൻ്റെ ആഗ്രഹത്തിന് ഏട്ടൻ ഒരെതിർപ്പും പറഞ്ഞില്ല. അധികം താമസിയാതെ ഞങ്ങളുടെ വിവാഹം നടന്നു. സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടി ചെറുതെങ്കിലും ഒരു ജോലി കിട്ടിയപ്പോൾ ഏട്ടൻ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചതാണ്. പിന്നീട് ഏട്ടനാണ് എന്നെ പഠിപ്പിച്ച് ഇങ്ങനെയൊരു പദവിയിൽ എത്തിക്കുന്നത്. ഇങ്ങോട്ട് സ്ഥലം മാറി വരുമ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു. നമ്മൾ രണ്ടുപേരും ഒരേയിടത്ത്.അത് ഏട്ടന് വിഷമം ആവുമെങ്കിൽ പറയണം. മറ്റൊരിടത്തേക്ക് ഏട്ടന് ഞാൻ സ്ഥലം മാറ്റം വാങ്ങിത്തരാം. അന്ന് ഏട്ടൻ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞത്.
എനിക്ക് ഇതുവരെ ശമ്പളം തന്നതും ഇനി തരാൻ പോകുന്നതും കളക്ടർ സേതുലക്ഷ്മി അല്ല. പിന്നെ പ്യൂൺ രാമനാഥൻ തൻ്റെ ഭർത്താവാണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സേതുലക്ഷ്മിക്ക് എന്നെ സ്ഥലം മാറ്റാം എന്നാണ്. ഇവിടെ വന്ന അന്ന് തന്നെ രാമേട്ടനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ തീരുമാനിച്ചതാണ്. അപ്പോൾ ഏട്ടനാണ് എതിർത്തത്. ഞാനത് പറഞ്ഞാൽ പിന്നെ എല്ലാവരും പ്യൂൺ രാമനാഥൻ്റെ മറക്കും. കളക്ടറുടെ ഭർത്താവ് എന്ന രീതിയിലാവും എന്നെ കാണുക. അതുവേണ്ട അറിയുമ്പോൾ അറിയട്ടെ. നമ്മൾ പറഞ്ഞ് അറിയേണ്ടെന്ന് പറഞ്ഞപ്പോൾ സങ്കടത്തോടെ ആണെങ്കിലും ഞാൻ ആ തീരുമാനത്തിൽ നിന്നും പിന്മാറി. കാരണം പറയാതിരുന്നത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. കാരണം ഞങ്ങളുടെ ബന്ധം അത് അ.വി.ഹി.ത.മാണെന്ന് വരെ നിങ്ങൾ കണ്ടെത്തി. ഒരു കാര്യം നിങ്ങൾ എല്ലാവരും ഓർക്കണം നമ്മൾ വന്ന വഴി അത് ഒരിക്കലും മറക്കരുത്.
ALl rights reserved News Lovers.