ഒരാഴ്ച മുൻപ് ഒളിച്ചോടിയ വിദ്യാർത്ഥിനിയെയും, കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എംഎ യുമായി പോലീസ് അ.റ.സ്റ്റ് ചെയ്തു.കണ്ടല്ലൂർ വടക്ക് വിനു ഭവനത്തിൽ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളി ഭാഗംചാലിൽ വടക്കേതര വീട്ടിൽ അനീഷ് എന്ന 24 വയസുകാരനെയും, പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ എന്ന 18 വയസുകാരിയും ആണ് പോലീസ് പിടികൂടിയത്. വിപണിയിൽ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എംഡിഎംഎ യുമായി ജില്ലാ പോലീസ് മേധാവിയുടെ ഡാൻസ് ഓഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷിൻ്റെയും ആര്യയുടെയും ശരീരത്തിലും, ആര്യയുടെ ബാഗിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.
ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ഇന്നലെ പുലർച്ചെ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷന് തെക്കുവശം വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു. ഇരുവരും ക്ഷേത്രത്തിൽ വച്ച് മാല ഇട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിരന്തര മ.യ.ക്കു.മ.രുന്ന് കച്ചവടത്തിൽ ഏർപ്പെട്ടു വരുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡാൻസ് ഓഫ് സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിൻ്റെ ഉറവിടവും, കായംകുളത്തെ ഇവരുടെ ബന്ധങ്ങളെയും പൊലീസ് അന്വേഷിച്ചുവരികയാണ്.
അനീഷിൻ്റെ വീടിനടുത്തുള്ള സ്കൂളിൽ ആണ് ആര്യ പഠിച്ചിരുന്നത്. അവിടെ വച്ച് ഇരുവരും അടുപ്പത്തിലായി. വീട്ടുകാർ എതിർത്തെങ്കിലും ആര്യ ബന്ധം തുടർന്നു. കായംകുളം ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്റ്റിക് ടാങ്ക് ക്ലീനിംങ് ജോലികൾ ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തി വന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടുവിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയ ശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പ് എന്ന് പറഞ്ഞാണ് ബാംഗ്ലൂരിലേക്ക് പോയത്. എന്നാൽ അധിക ദിവസം അവിടെ തങ്ങാതെ മയക്കുമരുന്നുമായി മടങ്ങുകയായിരുന്നു.
All rights reserved News Lovers.