വിവാഹശേഷം ഭർത്താവിൻ്റെ വീട്ടിലെ പീ.ഡ.നം സഹിക്കാൻ വയ്യാതെ ആ.ത്മ.ഹ.ത്യ ചെയ്യാൻ തീരുമാനിച്ച പെൺകുട്ടിയാണ് നൗജിഷ. എടുത്തുചാടാൻ പോയ കിണറിൻ്റെ ആഴം പേടിച്ചു പിന്തിരിഞ്ഞു നടന്നവൾ.പേരാമ്പ്രക്കാരിയായ എംസിഎ ബിരുദധാരിയായ നൗജിഷ കടന്നുവന്ന വഴികളെക്കുറിച്ച് പറയുകയാണ് ഒരുകുറിപ്പിൽ. ആ.ത്മ.ഹ.ത്യ.യിലും നല്ലത് ജീവിച്ചു കാണിക്കുക എന്നതാണെന്ന് മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത റോൾ മോഡൽ തന്നെയാണ് നൗജിഷ. അഞ്ജലി ചന്ദ്രൻ പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. അഞ്ജലി ചന്ദ്രൻ പങ്കുവെച്ച കുറുപ്പ് ഇങ്ങനെ: ‘ വിവാഹശേഷം ഭർത്താവിൻ്റെ വീട്ടിലെ പീ.ഡ.നം. സഹിക്കാൻ വയ്യാതെ ആ.ത്മ.ഹ.ത്യ ചെയ്യാൻ തീരുമാനിച്ച പെൺകുട്ടിയാണ് നൗജിഷ.
എടുത്തു ചാടാൻ പോയ കിണറിൻ്റെ ആഴം പേടിച്ചു പിന്തിരിഞ്ഞു നടന്നവൾ. പേരാമ്പ്ര കാരിയായ എംസിഎ ബിരുദധാരിയായ നൗജിഷ കടന്നു വന്ന വഴികളെക്കുറിച്ച് പ്രാദേശികമായ പരിചയം വച്ച് ഏകദേശ ധാരണയുണ്ട്. ആ.ത്മ.ഹ.ത്യ.യിലും നല്ലത് ജീവിച്ച് കാണിക്കുക എന്നതാണ് എന്ന് മറ്റുള്ളവർക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത റോൾ മോഡൽ തന്നെയാണ് നൗജിഷ. മ.ര.ണ.ത്തെ കുറിച്ച് ആലോചിക്കാൻ കാരണമായ ബന്ധം ഒഴിവാക്കി, പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ ജോലിക്ക് ശ്രമിച്ചവൾ. മകനെയും കൊണ്ട് തിരികെവന്ന്, പിഎസ്സി കോച്ചിങ്ങിന് പോയ നൗജിഷയെ അധികപ്രസംഗി എന്ന് പറഞ്ഞവർ ഉണ്ടാകും. അവർക്കുള്ള മറുപടി പ്രവൃത്തിയിലൂടെ കാണിച്ച് കൊടുത്ത മിടുക്കിയാണ് അവൾ.
മകനെ ചേർത്തുനിർത്തുന്ന ഈ കാഴ്ച കൺനിറയെ നമ്മൾ കാണേണ്ടത് വിസ്മയ വിധി വന്നപ്പോൾ തന്നെയാണ്. കാരണം ആഭരണത്തിന് വേണ്ടി പെൺകുട്ടികളെ സ്വന്തം ആക്കുന്നവർ ഉള്ള നാട്ടിൽ അവരുടെ ലക്ഷ്യം നടപ്പാക്കാതെ ആകുമ്പോൾ ക്രൂ.ര.മാ.യി പീ.ഡി.പ്പി.ക്ക.പ്പെ.ടുമ്പോൾ ഇറങ്ങി നടന്ന് സ്വന്തം കാലിൽ നിൽക്കാൻ വഴികൾ ഉണ്ടെന്ന് ജീവിതംകൊണ്ട് കാണിച്ചതിന് ആദരവ്. ഇങ്ങനെയായിരുന്നു ഫെയ്സ് ബുക്ക് കുറിപ്പ്. ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. ഒപ്പം നൗജിഷ എന്ന ധൈര്യശാലിയായ യുവതിയെയും.
All rights reserved News Lovers.