ചേട്ടൻ്റെ കുഞ്ഞിനെ താലോലിക്കണം എന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. വിസ്മയയുടെ വീട്ടിലെ കണ്ണീർ കാഴ്ച.

in News 382 views

മാളു, മോളെ ഇതാ നീ കൊതിച്ച വാവ. നീ താഴത്തു വയ്ക്കാതെ നോക്കിക്കൊള്ളാമെന്ന് എന്നോട് വാക്ക് പറഞ്ഞ കൺമണി. ലിവിങ് റൂമിലെ വിസ്മയയുടെ ചിത്രത്തിന് അഭിമുഖമായി തൻ്റെ കുഞ്ഞ് വാവയെ ചേർത്തുനിർത്തി വിജിത്ത് ഇത് പറയുമ്പോൾ ആ വാക്കുകൾ മുഴുവിക്കുന്നുണ്ടായിരുന്നില്ല.തൻ്റെ കുഞ്ഞിനെ ലാളിക്കാൻ മറ്റാരെക്കാളും കൊതിച്ച മാളു.അവൾ ഒന്ന് ഈ ലോകത്തില്ല. ഫ്രെയിം ചെയ്തുവച്ചിരിക്കുന്ന വിസ്മയയുടെ ചിത്രത്തിലേക്ക് വിജിത്തിൻ്റെ കുഞ്ഞിൻ്റെ കൈകൾ അപ്പോൾ ഒന്നുമറിയാതെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ആ കാഴ്ച കൂടിയായപ്പോൾ വിസ്മയയുടെ ഓർമ്മകൾ പിന്നെയും ആ വീടിനെ കണ്ണീർക്കടലിലാക്കി. കൂടെപിറപ്പായ വിജിത്തിൻ്റെ കുഞ്ഞിനെ വിസ്മയ കയ്യിലേന്തി നിൽക്കുന്ന സങ്കല്പ ചിത്രം പിറവിയെടുക്കുന്നതിന് മാസങ്ങൾക്ക് മുൻപ് സംഭവിച്ച കാഴ്ചയാണിത്.

സങ്കട മഴ പെയ്തു തോരാത്ത ആ വീട്ടിലേക്ക് കണ്മണി എത്തുമ്പോൾ വിസ്മയുടെ സഹോദരൻ വിജിത്തിനും, അച്ഛൻ ത്രിവിക്രമൻ നായർക്കും, അമ്മ സജിതയും സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് പോലും തിരിച്ചറിയാൻ ആകുന്നുണ്ടായിരുന്നില്ല. പക്ഷേ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആറുമാസക്കാരൻ കുഞ്ഞാവ നീ കൊഞ്ചിച്ചിരിക്കുമ്പോൾ പുഞ്ചിരിയിൽ അവർ തങ്ങളുടെ മാളുവിനെ കാണും. അവളുടെ ഓർമ്മകളെ തൊട്ടറിയും.തൻ്റെ പെങ്ങളും കുഞ്ഞും ഒക്കെയുള്ള ഒരു സന്തോഷ ചിത്രം ഒരായിരം വട്ടം വിജിത്ത് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരുന്നു. പക്ഷേ അത് സംഭവിക്കും മുൻപേ വിധി ആ പുഞ്ചിരിയെ നിർദാക്ഷിണ്യം തിരിച്ച് എടുത്തുകൊണ്ടുപോയി. തൻ്റെ കുഞ്ഞിനെ ഒക്കത്തെടുത്ത് മാളു നിൽക്കുന്ന സങ്കൽപ്പ ചിത്രം ഹൃദയത്തോടു ചേർത്തുനിർത്തി വിജിത്ത് സംസാരിക്കുകയാണ്. തക്റെ കുഞ്ഞുവാവയെ കൊഞ്ചിക്കാൻ കൊതിച്ച മാളു എന്ന വിസ്മയയെ പറ്റി. മരണമില്ലാത്ത ആ ഓർമ്മ ചിത്രത്തെക്കുറിച്ച്.

‘ ഞങ്ങളെക്കാൾ ഏറെ കൊതിച്ചത് അവളാണ്. കൊഞ്ചിക്കാനും, കൂട്ടിരിക്കാനും ഞാൻ ഉണ്ടാകും എന്ന് ആവേശത്തോടെ പറഞ്ഞതും അവളാണ്. അവൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ എൻ്റെ ഭാര്യയെ ഡോക്ടർ രേവതി ആറുമാസം ഗർഭിണിയാണ്. കുഞ്ഞുവാവ ഈ ഭൂമിയിലേക്ക് വന്നപ്പോൾ അവൾ ഇല്ലാതെപോയി. എനിക്കുറപ്പുണ്ട്, അരികിലില്ലെങ്കിലും അകലെയെവിടെയോ മറഞ്ഞിരുന്ന് മാളു എൻ്റെ മോനെ കാണുന്നുണ്ട്. എൻ്റെ കുഞ്ഞിൻ്റെ സ്വപ്നങ്ങളിൽ എത്തി അവനോട് വർത്തമാനം പറയുന്നുണ്ട്. വിജിത്ത് കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങുകയാണ്. എൻ്റെ കല്യാണം നടക്കുമ്പോഴൊക്കെ വിസ്മയ വളരെ ആക്ടീവായി ഞങ്ങൾക്ക് ചുറ്റും ഉണ്ട്. എല്ലാ പ്രശ്നങ്ങളും ദുഃഖങ്ങളും മറച്ചുവെച്ച് അവൾ അവസാനമായി ചിരിച്ചു നിന്നത് എൻ്റെ വിവാഹത്തിന് ആയിരുന്നിരിക്കണം. വിവാഹത്തിൻ്റെ വീഡിയോ നോക്കിയാലറിയാം ഡാൻസൊക്കെ മാളു അത്രയേറെ സന്തോഷവതിയായാണ് കളിച്ചത്.

അന്ന് തൊട്ടേ പ്രശ്നങ്ങൾ പുകഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാവണം കിരണിൻ്റെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. കിരണിൻ്റ വീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് സഹികെട്ട് അവൾ കുറേക്കാലം വീട്ടിൽ വന്ന് നിന്നിരുന്നു. അവളും എൻ്റെ ഭാര്യ രേവതിയും നല്ല കൂട്ടുകാരായിരുന്നു. വിവാഹത്തിന് ശേഷം ഉടൻതന്നെ ഒരു കുഞ്ഞിനു വേണ്ടി ഞങ്ങൾ പ്ലാൻ ചെയ്തിരുന്നില്ല. എൻ്റെ കുഞ്ഞിൻ്റെ വരവിനായുള്ള മാളുവിൻ്റെ കാത്തിരിപ്പാണ് ആ സ്വപ്നത്തിലേക്ക് ഞങ്ങളെ അതിവേഗം എത്തിച്ചത്. കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു എൻ്റെ മാളുവിന്. ഏതു കുഞ്ഞുങ്ങളെ കണ്ടാലും കൊഞ്ചിക്കാതെയും കളിപ്പിക്കാതെ വിടില്ല. മാളുവന്ന് എപ്പോഴും പറയും. ചേട്ടാ, എനിക്ക് നിങ്ങൾ ഒരു വാവയെ താ. ഞാൻ അവനെ പൊന്നുപോലെ നോക്കിക്കോളാം എന്ന്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ ഞാൻ അവനെ തറയിൽ വയ്ക്കില്ല. നോക്കിക്കോ. ഞാനും കുഞ്ഞുവാവയുമായി ഫോട്ടോയെടുത്തു തകർക്കും.നിങ്ങൾക്ക് തരില്ല. ചേട്ടനും ചേച്ചിയും കുഞ്ഞിനെ നോക്കേണ്ട.

ധൈര്യമായി ജോലിക്ക് പോയിക്കോ. വാവയെ നോക്കി ഞാൻ ഇവിടെ ഇരുന്നോളാം. ഞങ്ങൾ ഇവിടെ അടിച്ചുപൊളിക്കും. അന്ന് അവൾ പറഞ്ഞത് ഇപ്പോൾ ഓർക്കാൻ കൂടി വയ്യ. വിജിത്ത് ഒരു നിമിഷം കണ്ണുനീർ തുടച്ചു. ഇനി ഒരുമിച്ചു പോകില്ല എന്ന് ഉറപ്പിക്കുകയും, ഡൈവോഴ്സിൻ്റെ ഘട്ടം എത്തുകയും ചെയ്തപ്പോഴാണ് അവൻ വന്ന് മാളുവിനെ വിളിച്ചു കൊണ്ടു പോയത്. അന്ന് കോളേജിൽ ഫൈനൽ ഇയർ പഠിക്കുകയായിരുന്നു അവൾ. ഞങ്ങൾ പോലും അറിയാതെ സ്നേഹം നടിച്ച്. അവളുടെ അരികിലെത്തി കൂട്ടിക്കൊണ്ടുപോയി. അതിൽ പിന്നെയാണ് ഈ നാട് മൊത്തം ചങ്കിടിപ്പോടെ കേട്ട സകല ദുരന്തങ്ങളും ഉണ്ടായത്. അവൾ ഒത്തിരി അനുഭവിച്ചത്. ഒടുവിൽ എല്ലാ വേദനകൾക്കും അവധി നൽകി എൻ്റെ മാളു പോകുമ്പോഴും അവൾ കാണാൻ ഏറെ കൊതിച്ച കുഞ്ഞുവാവ രേവതിയുടെ ഉള്ളിലുണ്ടായിരുന്നു. കാണാൻ ആശിച്ച കുഞ്ഞുവാവയ്ക്ക് വേണ്ടി എങ്കിലും അവർ ഈ മണ്ണിൽ നിൽക്കേണ്ടിയിരുന്നു. പക്ഷേ, വിധി… വിജിത്തിൻ്റെ വാക്കുകൾ മുറിഞ്ഞു.

വാവ ഉണ്ടായപ്പോൾ ഞങ്ങൾക്കെല്ലാവർക്കും സന്തോഷത്തേക്കാൾ ഉപരി സങ്കടമായിരുന്നു. നീൽ മോൻ്റെ പുഞ്ചിരി കാണാൻ അവൾ ഇല്ലല്ലോ എന്ന വേദന ഓരോ നിമിഷവും മനസ്സിൽ പടർന്നു കയറി. മരണം കൊണ്ടുപോയ ഓർമ്മകളെ ചിത്രങ്ങളെയി പുനർ ജനിപ്പിക്കുന്ന അജില ജിനീഷ് എന്ന കലാകാരിയെ ആയിടയ്ക്കാണ് പരിചയപ്പെടുന്നത്. മരിച്ചു മണ്മറഞ്ഞവരുടെ ഓർമ്മകൾക്ക് വരകളിലൂടെ പുതുജീവൻ നൽകുന്ന അജി ല യു ടെ കലാസൃഷ്ടികളോട് ശരിക്കും പറഞ്ഞാൽ ബഹുമാനമാണ്. എൻ്റെ കുഞ്ഞിനെ മാളുവിനെ ചേർത്തുനിർത്തി നല്ലൊരു പെയിൻറിങ് ചെയ്തു തരാൻ ഒരിക്കൽ അജിലയോട് ഞാനാണ് പറഞ്ഞത്. ചേട്ടാ കുറച്ചുകൂടി വളരട്ടെ. ആറുമാസമെങ്കിലും ആകട്ടെ. എന്ന് അജില പറഞ്ഞു. ശരിയാണെന്ന് എനിക്ക് തോന്നി.ഇത്തിരി കൂടി വളർന്നു കഴിയുമ്പോൾ വാവയുടെ മുഖം കൃത്യമായി മനസ്സിൽ ഒപ്പിയെടുക്കാൻ ആകുമല്ലോ.

അങ്ങനെ കുഞ്ഞുവാവയുടെ ചോറൂണൊക്കെ കഴിഞ്ഞു. ആറുമാസം ആയപ്പോൾ അജിലതന്നെ പഴയ പെയിൻ്റിംങ്ങിൻ്റെ കാര്യം ഓർമ്മിപ്പിച്ചു. കുഞ്ഞിൻ്റെ നല്ലൊരു ചിത്രം അയച്ചുകൊടുത്തു. ഒടുവിൽ നാളുകൾക്ക് ഇപ്പുറം നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഞങ്ങളെ തേടി അ ജിലയുടെ വക കൊറിയർ എത്തി. ഞങ്ങളുടെ ഒരു ബന്ധുവാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ശേഷമുള്ള രംഗങ്ങൾ ശരിക്കും വികാരനിർഭരമായിരുന്നു. ചിത്രം കണ്ട മാത്രയിൽ അച്ഛനുമമ്മയും പൊട്ടിക്കരഞ്ഞു. ആ ചിത്രത്തിൽ നോക്കി ഓരോ തവണ കണ്ണെടുക്കുമ്പോഴും അവൾ മാളുവിനെ ഓർത്ത് നെഞ്ച് നീറി.

അമ്മയെ ആശ്വസിപ്പിക്കാൻ ആയിരുന്നു ഏറ്റവും പാട് പെട്ടത്. ആ നിമിഷങ്ങളിൽ ഒക്കെ ഇങ്ങനെ ഒരു ചിത്രം ചെയ്യിപ്പിക്കേണ്ടിയിരുന്നില്ല എന്ന് പോലും എനിക്ക് തോന്നി. അത്രമാത്രം മനോഹരമായിട്ടാണ് അജില ആ ചിത്രത്തിനു ജീവൻ നൽകിയത്, ആ ചിത്രവും അജിലയും ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും. പിന്നെ ഞങ്ങളുടെ കുഞ്ഞുവാവ.അവൻ ഇപ്പോൾ ഒന്നും തിരിച്ചറിയുന്നുണ്ടാവില്ല. വളർന്ന് വലുതാകുമ്പോൾ ഒരുനാൾ ആ നക്ഷത്രത്തെ ചൂണ്ടി അവനോടു പറയണം അവൻ്റെ വരവും കാത്തിരുന്ന എൻ്റെ മാളുവാണ് ആ കാണുന്നതെന്ന്. അവൻ്റെ അമ്മായി അവനെ ഒത്തിരി സ്നേഹിച്ചിരുന്നുവെന്ന്.
All rights reserved News Lovers.

Share this on...