നടി ചേതനയ്ക്ക് അകാല വിയോഗം. വീട്ടുകാരറിയാതെ ശസ്ത്രക്രിയ. പക്ഷേ എല്ലാം കൈവിട്ടു പോയി.

in News 31 views

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജീ.വ.നൊ.ടു.ക്കുന്ന താരങ്ങളുടെ വാർത്തകളാണ് പുറത്തെത്തുന്നത്. റിഫ മെഹ്നു, വല്ലവി,ഷഹന, ഇന്ന് ഷെറിൻ തുടങ്ങിയവർ അടുത്തദിവസങ്ങളിൽ ആണ് വിടപറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി അ.ന്ത.രി.ക്കു.കയാണ്. ബംഗളൂരു കന്നട ടിവി താരം ചേതന രാജനാണ് ഇരയായത്. മറ്റുതാരങ്ങൾ ജീവിതം അവസാനിപ്പിച്ചതാണെങ്കിലും പിഴച്ചുപോയ പ്ലാസ്റ്റിക് സർജറി ആണ് ചേതനയുടെ ജീ.വ.നെടു.ത്തത്. വെറും 21 വയസ്സായിരുന്നു ചേതനയ്ക്ക്. ഇന്നലെ രാവിലെയാണ് ബംഗളൂരുവിലെ രാജാജി നഗറിലെ നവരത്ന് തിയേറ്ററിന് എതിർവശത്തുള്ള ഷെട്ടിസ് കോസ്മെറ്റിക് ക്ലിനിക്കിൽ 21 കാരിയായ നടി ചേതന രാജ് എത്തിയത്.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പം ആണ് ചേതന ആശുപത്രിയിലെത്തിയത്. വലിയ തുകയാണ് കൊഴുപ്പു മാറ്റുന്ന ശസ്ത്രക്രിയയ്ക്കായി ഷെട്ടി കോസ്മെറ്റിക് ക്ലിനിക്കിൽ നിന്ന് വാങ്ങിയിരുന്നത്. രണ്ട് ഡോക്ടർമാരും 2 അനസ്തി സിസ്റ്റുമാണ് ഈ ക്ലിനിക്കിൽ ഉള്ളത്. ടിവി സീരിയൽ രംഗത്തെ നിരവധി പേർ സ്ഥിരം സന്ദർശകരാണ്. 11 മണിയോടെ നടന്ന കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചേതന രാജിന് കടുത്ത ശ്വാസ തടസ്സവും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. സർജറിയുടെ സങ്കീർണത കാരണം ശ്വാസകോശത്തിലും കരളിലും വെള്ളം അടിഞ്ഞുകൂടി.

ബോധരഹിതയായ നടിയെ വൈകിട്ടോടെ കോസ്മെറ്റിക് ക്ലിനിക്കിലെ മെൽവിൻ എന്ന ഡോക്ടർ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രി ആയ കാഡയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം എന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതം ഉണ്ടായ രോഗിയെ പോലെ നടിയെ ചികിത്സിക്കണം എന്ന് ക്ലിനിക്കിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിറ്റോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നടി മ.രി.ച്ചി.രു.ന്നു.വെന്നും, എങ്കിലും ഐസിയുവിലേക്ക് ഷെട്ടീസിലെ ഡോക്ടർ നിർബന്ധിച്ച് മാറ്റിയെന്നും കാഡെ ആശുപത്രിയിൽ നിന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം മകളുടെ മ.ര.ണ.മ.റിഞ്ഞ മാതാപിതാക്കൾക്ക് ഇത് താങ്ങാവുന്നതിലും അധികമായി. രാത്രി 9 മണിയായിട്ടും മകളെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മ.ര.ണ.വിവരം അറിയുന്നത്. കൊഴുപ്പു മാറ്റുന്ന ശസ്ത്രക്രിയയുടെ കാര്യം നേരത്തെ നടി വീട്ടിൽ അവതരിപ്പില്ലെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ശസ്ത്രക്രിയയുടെ സങ്കീർണതയും ക്ലിനിക് സുരക്ഷിതമല്ലെന്ന കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആണ് വീട്ടുകാർ എതിർത്തിരുന്നത്. തങ്ങളെ അറിയിക്കാതെ മകൾ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി അധികൃതർ എങ്കിലും രക്ഷിതാക്കളെ ബന്ധപ്പെട്ട് സമ്മതം വാങ്ങേണ്ടി ഇരുന്നെന്നും വീട്ടുകാർ ആരോപിച്ചു.

ഒരു ഫെസിലിറ്റിയുമില്ലാത്ത ഐസിയുവിലാണ് സർജറി നടത്തിയതെന്നും, ഡോക്ടറുടെ അനാസ്ഥയാണ് ചേതന മ.രി.ക്കാ.ൻ. കാരണമെന്നും ബന്ധുക്കൾ പറയുന്നു. ചേതനയുടെ മ.ര.ണം. പോ.സ്റ്റ്മോ.ർ.ട്ട.ത്തി.നാ.യി രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതേസമയം വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷെട്ടി കോസ്മെറ്റിക് ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നു എന്ന് വ്യക്തമായി. ക്ലിനിക് പൂട്ടിയ നിലയിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറടക്കം ക്ലിനിക്കിലെ ഡോക്ടർമാരെല്ലാം ഒളിവിലാണ്. ഗീത, ദുരൈ സാനി തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ കുടുംബസദസുകൾക്ക് പ്രിയങ്കരിയായിരുന്നു ചേതന.

Share this on...