ഭാര്യയെ കൊ,ല,പ്പെ,ടു,ത്തി,യെന്ന കേസിൽ ഭർത്താവ് ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ബീഹാറിലെ മോധിഹാരി ജില്ലയിലാണ് ഞെട്ടിയ്ക്കുന്ന ഈ സംഭവം നടന്നത്. യുവതിയെ ജഹന്തറിൽ കാമുകനൊപ്പം താമസിക്കുന്നത് കണ്ടെത്തുകയായിരുന്നു. യുവതിയെ ഭർത്താവായ ദിനേശ് റാം സ്ത്രീധനപീഡനം നടത്തി കൊ,ല,പ്പെ,ടു,ത്തി,യെ,ന്നാ,രോപിച്ച് വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ശാന്തിദേവി എന്ന യുവതി 2016 ജൂൺ 14ന് ലക്ഷ്മിപൂർ നിവാസിയായ ദിനേശിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഭർത്താവിൻ്റെ വീട്ടിൽ നിന്നും ശാന്തി ഓടി പോവുകയായിരുന്നു.
യുവതിയെ കാണാതായതോടെ ഭർത്താവിനെതിരെ വീട്ടുകാർ കൊ,ല,പാ,ത,ക ആരോപണം ഉന്നയിച്ച് പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ പോലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും, കൊ,ല,പാ,ത,ക കുറ്റത്തിന് ജയിലിൽ അടക്കുകയും ചെയ്തു. ഒരു മോട്ടോർ ബൈക്കും 50,000 രൂപയും ആവശ്യപ്പെട്ട് എൻ്റെ മകൾ സ്ത്രീധനത്തിൻ്റെ പേരിൽ പീ,ഡി,പ്പി,ക്ക,പ്പെ,ട്ടെ,ന്ന് യുവതിയുടെ പിതാവ് യോഗേന്ദ്രയാദവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ദിനേശിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ കേസിൽ ദു,രൂ,ഹ,ത തോന്നിയ സ്റ്റേഷൻ ഹൗസ് ഓഫീസർ ശാന്തിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടങ്ങി.എന്നാൽ മരിച്ച യുവതിയെ പഞ്ചാബിലെ ജലന്ധർ ജില്ലയിൽ കാമുകനോടൊപ്പം താമസിക്കുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ശിക്ഷ അനുഭവിക്കുകയായിരുന്നു ഭർത്താവ്.