ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന മഞ്ജു വിവാഹം കഴിഞ്ഞതോടെ എല്ലാത്തിനും ദിലീപിന് മുന്നിൽ കൈ നീട്ടേണ്ടി വന്നു.

in News 202 views

നടിയെ ആ.ക്ര.മി.ച്ച. കേസിൽ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മഞ്ജുവാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് തയ്യാറായത്. നടി ഭാഗ്യലക്ഷ്മി ഒരു ന്യൂസ് ചാനൽ ചർച്ചക്കിടെ നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തത തേടിയാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ ആയിരുന്നു തീരുമാനം.നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ നൃത്ത വേദികളിൽ തിരികെ വരാനുണ്ടായ സാഹചര്യം ഭാഗ്യലക്ഷ്മി ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു.മഞ്ജു ഡാൻസ് കളിക്കാൻ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല എന്നും, ഇക്കാര്യം പറഞ്ഞു കൊണ്ട് രാത്രി ഒന്നരയ്ക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആക്രോശിച്ചിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. കരിക്കകം ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ മഞ്ജുവാരിയർ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

എന്നാൽ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോഷിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റേജിൽ കയറുന്നതിനു മുൻപേ അനുഗ്രഹം ചോദിച്ചു വിളിച്ച മഞ്ജുവിനോട് വളരെ മോശം ഭാഷയിൽ ദിലീപ് സംസാരിച്ചു. തൻ്റെ കയ്യിൽ പൈസ ഇല്ലെന്നും, ഡാൻസ് കളിച്ചേ പറ്റൂ എന്നും മഞ്ജു പറഞ്ഞിരുന്നു. മഞ്ജുവാര്യരുടെ അനുവാദം വാങ്ങിയാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഭാഗ്യലക്ഷ്മി ചർച്ചക്കിടെ പറഞ്ഞിരുന്നു. ഇത്രയും നാൾ ഇക്കാര്യങ്ങളൊന്നും തന്നെ വെളിപ്പെടുത്താതെയിരുന്നത് ഒരിക്കൽപോലും മഞ്ജു ഒരു കാര്യവും ആരുടെ മുമ്പിലും പറയാൻ സമ്മതിച്ചിരുന്നില്ല. മഞ്ജു ഇക്കാര്യങ്ങളൊന്നും ആരുടെ മുമ്പിൽ പറയാനും ശ്രമിച്ചിരുന്നില്ല. എപ്പോഴും എല്ലാകാര്യത്തിനും മൗനം പാലിക്കുകയാണ് മഞ്ജുവാര്യർ ചെയ്തത്.

പലപ്പോഴും തന്നെ പറ്റി വളരെ മോശമായ രീതിയിൽ പോലും, വളരെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ പോലും തൻ്റെ മുൻഭർത്താവിനെയോ കുടുംബത്തിനെയോ ഒരിക്കൽ പോലും കരിവാരിത്തേക്കാൻ മഞ്ജുവാരിയർ തയ്യാറായിരുന്നില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മറ്റുള്ളവരെക്കൊണ്ട് മഞ്ജുവാര്യർ അത് ചെയ്യിപ്പിരുന്നില്ല. എന്നാൽ ഇപ്പോൾ മഞ്ജുവാര്യർ മ.ദ്യ.പി.ക്കും എന്ന് കോടതിയിൽ പറയണമെന്ന് ദിലീപിൻ്റെ സഹോദരനെ അഭിഭാഷകൻ പഠിപ്പിക്കുന്ന ശബ്ദരേഖ കേട്ടപ്പോൾ തൻ്റെ മനസ്സ് ഒന്ന് വേദനിച്ചു. ഒരു പാവം സ്ത്രീയോട് ഇത്രയും ക്രൂരത പാടില്ല. അതുകൊണ്ടാണ് താൻ ഇപ്പോൾ ഇക്കാര്യം തുറന്നു പറയുന്നത്. നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട കേസിൽ അനൂപിനെ അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കോടതിയിൽ മഞ്ജുവിനെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ട്.മഞ്ജു സ്വാർത്ഥ ചിന്താഗതിക്കാരിയാണ്.

മീനാക്ഷിയോടും, വീട്ടിലെ മറ്റു കുട്ടികളോടും സ്നേഹമില്ല. മ.ദ്യ.പി.ച്ച് വീട്ടിൽ എത്തും. സംശയരോഗം ഉണ്ട്. മഞ്ജുവാര്യർ കരിക്കകം ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ കൂടുതൽ പണം ചോദിച്ചെന്ന് അനൂപിനെ കൊണ്ട് പറയിപ്പിക്കാൻ അഭിഭാഷകൻ ശ്രമിക്കുന്നതും ശബ്ദ രേഖയിലുണ്ട്. ഭാഗ്യലക്ഷ്മി ചാനൽ ചർച്ചയിൽ പറഞ്ഞത് ഇങ്ങനെ. പറയാതെ ഡാൻസിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്ന രീതിയിൽ അനൂപ് പറയുന്നത് കേട്ടിരുന്നു. ഇതിൽ ഒരു വിഷയത്തിൽ ഞാൻ ഒരു ദൃക്സാക്ഷിയാണ്. ദൃക്സാക്ഷി എന്ന് വെച്ചാൽ ഞാൻ ഒരു ഭാഗമാണ് ആ വിഷയത്തിൽ. എനിക്ക് മഞ്ജുവാര്യരെ ഒരു പരിചയവും ഉണ്ടായിരുന്നില്ല. ഒരു പ്രാവശ്യം കണ്ടിട്ടേ ഉള്ളൂ ആ സമയത്ത്. അപ്പോൾ എനിക്ക് മഞ്ജുവിനോട് വലിയ അടുപ്പവും ഉണ്ടായിരുന്നില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും.കരിക്കകം ക്ഷേത്രത്തിലുള്ളവർ എന്നെ വിളിച്ച് പറഞ്ഞു. നിങ്ങൾ എങ്ങനെയെങ്കിലും മഞ്ജുവാര്യരെ സംഘടിപ്പിച്ച് തരുമോ. ഞങ്ങൾ ഉത്സവകാലത്ത് ഡാൻസിനാണെന്ന്.

ഞാൻ പറഞ്ഞു എനിക്ക് അവരെ ഒരു പരിചയവും ഇല്ല എന്ന്. അയ്യോ അങ്ങനെ പറയരുത്. മാഡം എങ്ങനെയെങ്കിലും ശരിയാക്കി തരണം എന്ന് പറഞ്ഞു. എനിക്ക് പരിചയമില്ല നമ്പറില്ല. ഗീതുമോഹൻദാസ് പറഞ്ഞു. എൻ്റെ പൊന്നു ചേച്ചീ മഞ്ജുവിനെ വിളിച്ചോ. ഞാൻ നമ്പർ തരാം. അന്ന് ദിലീപും മഞ്ജുവും തമ്മിൽ പ്രശ്നമുള്ളതുകൊണ്ട് ദിലീപിനെ വിളിക്കാൻ തോന്നിയില്ല. ഞാൻ മഞ്ജുവിനെ വിളിച്ചു. ഞാൻ പറഞ്ഞു ഇങ്ങനെ ഒരു അമ്പലം പറഞ്ഞിട്ടുണ്ട്. പെയ്മെൻറ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പർ തരാം എന്ന് പറഞ്ഞു. എൻ്റെ റോൾ അവിടെ കഴിഞ്ഞു. നല്ല രീതിയിൽ ഒരു പെയ്മെൻറ് പറഞ്ഞു. മഞ്ജുവിനെ വിളിച്ചു പറഞ്ഞു. അന്ന് രാത്രി ഒന്നര മണി ആയപ്പോൾ എനിക്ക് ഒരു കോൾ വന്നു.

നോക്കുമ്പോൾ ദിലീപായിരുന്നു. എനിക്ക് ദേഷ്യം വന്നു എന്തിനാണ് ഈ രാത്രിയിൽ ഒക്കെ വിളിക്കുന്ന ചോദിച്ചപ്പോൾ ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചി. ചേച്ചിയാണോ അമ്പലത്തിൽ ഡാൻസ് ഫിക്സ് ചെയ്തു കൊടുത്തത് എന്ന് ചോദിച്ചു. ചെയ്തു കൊടുത്തിട്ടില്ല രണ്ടുപേരെ കണക്ട് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവളത് കളിക്കാൻ പാടില്ല എന്ന് ദിലീപ് എന്നോട് പറഞ്ഞു. ദിലീപ് എന്നോട് രൂക്ഷമായി സംസാരിച്ചു. ഞാനും തിരിച്ചു രൂക്ഷമായി ദിലീപിനോട് സംസാരിച്ചു. അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ മഞ്ജുവിന് അപ്പോൾ തന്നെ ഒരു മെസ്സേജ് അയച്ചു. രാവിലെ എന്നെ വിളിക്കണം. അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്. രാവിലെ ആറര ആകുമ്പോൾ മഞ്ജു എന്നെ വിളിച്ചു. ഞാൻ പറഞ്ഞു, ഇന്നലെ രാത്രി ദിലീപ് എന്നെ വിളിച്ചിരുന്നു. കുറച്ച് രൂക്ഷമായി സംസാരിച്ചു.
All rights reserved News Lovers.

Share this on...