അതിദാരുണം കേരളത്തെ നടുക്കിയ സംഭവം – ഒരു വീട്ടിലെ അഞ്ചു പേർക്കും സംഭവിച്ചത് – വിശ്വസിക്കാൻ ആകാതെ നാട്

in News 26 views

ഇന്ന് കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്ത്തി കൊണ്ട് ഒരു ദുരന്ത വാർത്ത പുറത്തുവന്നിരിക്കുകയാണ്. ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപം വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മ,രി,ച്ചു എന്ന വാർത്തയാണ് അത്. പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥൻ ബേബി എന്ന പ്രതാപൻ, ഭാര്യ ഷേർളി, ഇവരുടെ മകൻ അഹിൽ,മറ്റൊരു മകൻ്റെ ഭാര്യ അഭിരാമി, നിഹിലിൻ്റെയും അഭിരാമിയുടെയും എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മ,രി,ച്ച,ത്. ഗു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ മകൻ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു നില കെട്ടിടത്തിലാണ് തീപിടിച്ചത്. കാർപോർച്ചിൽ തീ ആളി കത്തുന്നത് കണ്ട് അയൽവാസിയായ കെ.ശശാങ്കനാണ് നാട്ടുകാരെ വിവരമറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീപടർന്നു പിടിച്ചിരുന്നു.

കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കുകൾ കത്തി യിട്ടുണ്ട്.പുലർച്ചെ 1:40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ചെയ്തതോടെ അയൽവാസിയായ ശശാങ്കൻ്റെ മകൾ നിഹുലിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ആ കുട്ടി പറയുന്നുണ്ട്. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്കു വന്നില്ല. കുറച്ചു സമയത്തിന് ശേഷം നിഹുൽ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയുമില്ല. തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർഫോഴ്സും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പടരുന്നതിനിടെ പൊ,ള്ള,ലേറ്റ നിലയിൽ നിഹുൽ പുറത്തേക്ക് വരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ ആരും പുറത്തിറങ്ങിയില്ല.

എസി അടക്കം ഉപയോഗിച്ചതിനാൽ മുറികൾ ലോക്കായതും പുക കയറി ബോധം പോയതുമാവാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചത് എന്നതാണ് നിഗമനം. വീടിൻ്റ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നനാൽ നാട്ടുകാർക്ക് ആദ്യം അകത്തേക്ക് പ്രവേശിക്കാൻ ആയില്ല. മാത്രമല്ല വളർത്തു നായ ഉള്ളതും നാട്ടുകാരുടെ രക്ഷാപ്രവർത്തനം വൈകാനിടയായി. ഫയർഫോഴ്സും പോലീസും എത്തി വീട്ടിലുണ്ടായിരുന്ന വരെ പുറത്തെടുത്തപ്പോഴേക്കും അഞ്ചു പേരുടെയും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ.

പ്രതാപന് മൂന്ന് മക്കളാണുള്ളത് .ഇതിൽ മൂത്തമകൻ വിദേശത്താണ്. മരണവിവരം മൂത്തമകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് എത്തും എന്നാണ് വിവരം. അതിനുശേഷമാവും സംസ്കാരചടങ്ങുകൾ അടക്കം നടക്കുക. മ,രി,ച്ച അഖിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപൻ്റെ പച്ചക്കറി മൊത്ത വ്യാപാരത്തിൽ പങ്കാളികളായിരുന്നു. വൻദുരന്തം ഉണ്ടായതോടെ റൂറൽ എസ്പി ദിവ്യ ഗോപിനാഥ് സംഭവസ്ഥലത്തെത്തി തീപിടിത്തത്തിന് കാരണം അടക്കം പോലീസ് അന്വേഷിക്കുന്നുണ്ട് . . ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആകും സംസ്കാരം..

ഗു,രു,ത,ര,മാ,യി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന നിഹുലിൽ നിന്നും മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്ന് അതിൽ വ്യക്തത വരികയുള്ളൂ. പച്ചക്കറി മൊത്ത വ്യാപാരം നടത്തുന്ന പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാർക്ക് നല്ലതുമാത്രമേ പറയാനുള്ളു. എല്ലാവരെയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാർ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപൻ്റെതേന്ന് നാട്ടുകാർ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം വെന്തു മ,രി,ച്ച അതി ദാ,രു,ണ സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ .അവർ ഇപ്പോഴും ആ ഭയത്തിൽ നിന്നും മോ,ചി,ത,രായിട്ടില്ല.

Share this on...