100 കണക്കിന് കഥാപാത്രങ്ങളിലൂടെ ഓരോ മലയാളികളുടെയും മനസ്സിൽ ജീവിച്ച ലളിത ഓർമയുടെ മണ്ണിൽ ഉറങ്ങി. ചിതക്ക് മകൻ സിദ്ധാർത്ഥ് അക്നി പകർന്നു. 100 കണക്കിന് ആളുകളുടെ സ്നേഹം പരിസരമെല്ലാം ജ്വലിച്ചു നിന്നു. മലയാള സിനിമ 6 പതിറ്റാണ്ട് നിറഞ്ഞു നിന്ന ലളിത ചെവ്വാഴ്ച രാത്രിയിലായിരുന്നു അ.ന്ത.രി.ച്ച.ത്. ഭർത്താവ് ഭരതന്റെ തറവാടിനോട് ചേർന്ന് ലളിത നിർമിച്ച വീടാണ് ഓർമ്മ. തൊട്ടടുത്ത പുരേടത്തിലാണ് ഭർത്താവിന്റെ സ്മൃതികുടീരം. ഭരതൻ അന്ത്യവിശ്രമം കൊള്ളുന്ന എങ്കക്കാട് പരിശേരി തറവാട്ടിൽ അന്ത്യവിശ്രമം എന്നത് ലളിതയുടെ അവസാന ആഗ്രഹമായിരുന്നു.
ഭരതന്റെ കുടീരത്തിനരികിൽ ഇതിനായി സ്ഥലവും നീക്കിയിട്ടു. ഭരതന്റെ ‘അമ്മ കാർത്യയാനി അമ്മയും അ.ന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. എന്നാൽ ഈ സ്ഥലം ഇപ്പോൾ കൈവശം ഇല്ലാത്തതിനാൽ തൊട്ടടുത്ത പാലുശേരിയിലെ ഓർമ്മ എന്ന വീട്ടുപറമ്പിലേക്ക് സം.സ്കാ.രം മാറ്റുകയായിരുന്നു.അസുഖം വന്നു ഓർമ്മ നഷ്ട്ടപെടുന്നതിന് മുമ്പായിരുന്നു ഈ ആഗ്രഹം മക്കളായ ശ്രീകുട്ടിയോടും സിദ്ധാർത്ഥിനോടും ലളിത പറഞ്ഞത്. ഭരതന്റെ സ്മൃതി കുടീരത്തിനടുത് ഭരതന്റെ പാദങ്ങൾ സിദ്ധാർഥ് പതിപ്പിച്ചിട്ടുണ്ട്. അമ്മയുടെ സം.സ്കാ.ര.വും അവിടെ തന്നെ നടത്തി പാദങ്ങൾ നിർമിക്കണം എന്നായിരുന്നു സിദ്ധാർത്ഥിന്റെ ആഗ്രഹം. ലളിത ഏറെ ഇഷ്ട്ടപെടുന്ന ഗ്രാമമായിരുന്നു എങ്കക്കാട് ഇവിടെയാണ് ഭരതന്റെ ജെഷ്ട്ടത്തിമാരായ മേലധിയമ്മയും സരസ്വതിയും താമസിക്കുന്നത്. എങ്കക്കാട് വീടിന്റെ അടുത്തുള്ള ഭൂമിയിലെ ആലിന്റെ ചുവട്ടിലാണ് ലളിതക്ക് അ.ന്ത്യവിശ്രമം.