ഗായിക വൈക്കം വിജയലക്ഷ്മി വിവാ,,ഹ,മോ,ചി,ത,യാ,യി എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. താൻ അനുഭവിച്ച യാതനകൾ പറഞ്ഞാണ് വിജയലക്ഷ്മി വിവാ,ഹ,മോ,ച,ന വാർത്ത സ്ഥിരീകരിച്ചത്. 2018വിവാഹം ചെയ്ത് ആറുമാസം മാത്രം നീണ്ട ദാമ്പത്യത്തെ പറ്റി വിവാഹ,മോ,ച,ന,വും നേടിക്കഴിഞ്ഞാണ് താരം വെളിപ്പെടുത്തിയത്. മാതാപിതാക്കളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയതും, കലാപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആയിരുന്നു എന്നാണ് വിജി വിവാഹമോചനത്തെ പറ്റി മനസ്സുതുറന്നത്. തൻ്റെ എല്ലാ കാര്യത്തിലും ഭർത്താവ് നിയന്ത്രണം ഏർപ്പെടുത്തിയെന്നും, ഓവറിയിൽ തനിക്കുണ്ടായ സിസ്റ്റ് കാൻസർ ആണെന്ന് പറഞ്ഞ് വേദനിപ്പിച്ചെന്നും വിജയലക്ഷ്മി തുറന്നടിച്ചിരുന്നു.
ഇതിനുപിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.ചിലർ വിജയലക്ഷ്മിയെ അനുകൂലിച്ചപ്പോൾ അനൂപിനെ അറിയാവുന്ന ചിലർ കടുത്ത വിമർശനങ്ങൾ വിജയലക്ഷ്മിക്കെതിരെ ഉന്നയിച്ചു. വിവാഹം കഴിഞ്ഞും അച്ഛനുമമ്മയും കാര്യങ്ങൾ നിയന്ത്രിക്കുകയും, ഭർത്താവുദ്യോഗം എന്ന ലേബൽ മാത്രം വിജയലക്ഷ്മി അനൂപിന് ചാർത്തി നൽകിയെന്നുമാണ് ഒരു കമൻറ് എത്തുന്നത്.അനൂപ് പെയ്ൻ്റിംങ് ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. വെറും സാധു. ഇവരെ ഒരുക്കി കൊണ്ടുനടക്കാൻ ഒരു ഭർത്താവ് ഉദ്യോഗസ്ഥനെന്ന ലേബ ലേ ഭാര്യയും മാതാപിതാക്കളും അയാൾക്ക് കൊടുത്തുള്ളൂ. അഭിമാനമുള്ള ഒരു പുരുഷൻ അത് സ,ഹി,ച്ചെ,ന്ന് വരില്ല. അയാളും ഒരു വ്യക്തിയാണ്. ആരും അത്ര നല്ല പിള്ളകൾ ഒന്നുമല്ല. ആ മാതാപിതാക്കൾ വിചാരിച്ചാൽ ഇവരുടെ ദാമ്പത്യം നന്നായി മുന്നോട്ടു പോയേനെ. അവർക്ക് താൽപര്യമില്ല.
എന്നും ഈ മാതാപിതാകൾ ഒപ്പം കാണുമോ എന്ന് മറ്റൊരാൾ ചോദിക്കുന്നു. അതേസമയം വിവാഹമോചനത്തെ പറ്റി പ്രതികരിച്ച് അനൂപ് രംഗത്തെത്തി. ഞങ്ങളിരുവരും വളരെ ആലോചിച്ചു എടുത്ത തീരുമാനമാണ്. ഞങ്ങളുടെ വിവാഹവും അതുപോലെ തന്നെയായിരുന്നു. മാതാപിതാക്കൾ ഒരുപാട് നാൾ ആലോചിച്ച ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ വേർപിരിയാൻ തീരുമാനിച്ചു.അനൂപ് വ്യക്തമാക്കുന്നു.