അനീഷ് ലാലന്റെ വീട്ടില്‍ പോകാനുള്ള കാരണം വെളിപ്പെടുത്തി അമ്മ.. പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചപ്പോള്‍.!!

in News 43 views

തിരുവനന്തപുരം പേട്ടയിൽ 19കാരൻ കു.ത്തേ.റ്റ്. മ.രി.ച്ച. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊ.ല്ല.പ്പെ.ട്ട അനീഷിൻ്റെ മാതാവ് രംഗത്ത്. പ്ര.തി.യായ സൈമൺ ലാലൻ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊ.ല.പ്പെ.ടു.ത്തി.യ.താണെന്നും, ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു എന്നും കൊ.ല്ല.പ്പെ.ട്ട. അനീഷ് ജോർജിൻ്റെ മാതാവ് ഡോളി വെളിപ്പെടുത്തുന്നു. സൈമണിൻ്റെ വീട്ടിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് പ്രശ്നപരിഹാരത്തിനായി അനീഷ് പോയിരുന്നുവെന്ന് ഡോളി പറയുന്നു. ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളിൽ പോയിരുന്നു.

അന്ന് ഉച്ചയ്ക്ക് മകനെ കാണാഞ്ഞ് ലാലൻ്റെ മകളുടെ ഫോണിലേക്കാണ് വിളിച്ചത്. മമ്മി ഞങ്ങളെല്ലാവരും ലുലുമാളിൽ ഉണ്ടെന്നും, ബിരിയാണി കഴിക്കുകയാണ് അവൾ മറുപടി നൽകി.കുറച്ച് കഴിഞ്ഞ് അവരെല്ലാവരും കൂടി ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചെത്തി. അന്ന് രാത്രി മകന് കുടിക്കാൻ പാലും നൽകി. നാളെ പള്ളിയിൽ പോകേണ്ടതല്ലേ അമ്മ ഉറങ്ങൂ എന്ന് പറഞ്ഞാണ് അവൻ മുറിയിലേക്ക് പോയത്. പിന്നീട് വീട്ടിൽ നിന്ന് പോയത് ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ പിറ്റേന്ന് പോലീസെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവമറിഞ്ഞത്. മകൻ്റെ ഫോൺ പരിശോധിച്ചപ്പോൾ ഒരു കോൾ വന്നതായി കണ്ടു. പെൺകുട്ടിയോ അമ്മയോ ആണ് വിളിച്ചത്. ആ ഫോൺ കോൾ വന്നതിനുശേഷമാണ് മകൻ അവിടേക്ക് പോയിരിക്കുന്നത്. ആ സമയത്ത് അവിടെ എന്തോ പ്രശ്നം ഉണ്ട് എന്നാണ് തോന്നുന്നത്.

പോലീസ് വന്നപ്പോഴാണ് കൊ.ല.പാ.ത.ക. വിവരം അറിഞ്ഞത്. അപ്പോൾ തന്നെ പെൺകുട്ടിയുടെ അമ്മയെ വിളിച്ചു. എൻ്റെ മകൻ എവിടെ എന്നു ചോദിച്ചു. ചേച്ചി എനിക്കൊന്നും അറിയില്ല.ചേച്ചി പോലീസ് സ്റ്റേഷനിൽ പോയാൽ മതിയെന്നായിരുന്നു മറുപടി. എൻ്റെ കൊച്ചിനെ അവർക്ക് ഇഷ്ടമായിരുന്നു. ഭർത്താവിന് താൽപര്യമില്ലെന്ന് സൈമണിൻ്റെ ഭാര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒത്തിരി കാലമായി സഹായിക്കുകയാണെന്നും അവരെയും മക്കളെയും സൈമൺ കൊ.ല്ലാ.ൻ. ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഡോളി വിതുമ്പലോടെ പറയുന്നു.

അതേസമയം അനീഷിനെ തിരിച്ചറിഞ്ഞു തന്നെയാണ് ലാലൻ കുത്തിയതെന്ന് പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം അനീഷ് ലുലുമാളിൽ പോയതും പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കൊ.ല.പാ.ത.കം. ആസൂത്രിതമാണെന്നും, മകനെ വിളിച്ചുവരുത്തി കൊ.ല.പ്പെ.ടു.ത്തി.യ.താ.ണെന്ന് ആരോപിച്ച് അനീഷിൻ്റെ മാതാപിതാക്കളും രംഗത്തെത്തിയിരിക്കുന്നത്.

Share this on...