മൂന്നു വർഷം മുമ്പ് വെറുതെ തോന്നിയ ചിന്ത! പത്തനംതിട്ടക്കാരി ഡോ ശശിലേഖ നായര്‍ വീട്ടമ്മമാരുടെ പ്രപഞ്ച സുന്ദരിയാകുമ്പോള്‍..

in News 36 views

സൗന്ദര്യ മത്സരം വിവാഹം കഴിഞ്ഞ സ്ത്രീകൾക്കുള്ളതല്ലെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതിന് ഒരു അപവാദം ആവുകയാണ് പത്തനംതിട്ട നാരങ്ങാനാത്തുർ കാരിയും ഐടി സംരംഭമായ ഡോക്ടർ ശശിലേഖ നായർ. 2021ലെ മിസിസ് ഗ്രാൻ്റ് യൂണിവേഴ്സിറ്റികിരീടം ഇപ്പോൾ ശശിലേഖയുടെ ശിരസ്സിൽ ആണുള്ളത്. 25 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികളിൽ നിന്നാണ് ശശിലേഖ കിരീടത്തിന് അർഹയായത്. വനിലയിൽ നടക്കേണ്ടിയിരുന്ന രാജ്യാന്തര മത്സരം കോവിഡിനെ തുടർന്ന് ബാംഗ്ലൂരിൽ ഓൺലൈൻ ആണ് സംഘടിപ്പിച്ചത്. പത്തനംതിട്ട നാരങ്ങാനം കാട്ടൂർ തല താഴെ പെരുകട്ടെ റിട്ടയേഡ് മേജറായ ശശിധരൻ നായരുടെ മകളും ഓമല്ലൂർ സ്വാതി നിലയത്തിൽ രാജീവ് പിള്ളയുടെ ഭാര്യയുമാണ് ശശിലേഖ.

തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയായ ഐട്രോ മെൻസിസ് ഇൻഫോസിസ് സൊല്യൂഷൻസ് യോഗ ബാംഗ്ലൂർ സ്ഥിര താമസക്കാരിയായ ശശിലേഖ 2018 മിസിസ് ഏഷ്യാ ഇൻറർനാഷണൽ ചാമ്പ്യൻ, മിസിസ് ഇന്ത്യ കേരള കിരീടവും നേടിയിരുന്നു. 2018ൽ ആണ് സൗന്ദര്യമത്സര രംഗത്തേക്ക് കടക്കുന്നത്. മിസിസ് ക്ലാസിക്കൽ യൂണിവേഴ്സിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആണ് ബേസിക് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത നേടിയത്. കുടുംബത്തിൻ്റെ പിന്തുണ ഉണ്ടെങ്കിലും സ്ത്രീകൾക്ക് ഒരു മേഖലയും അന്യമല്ലെന്ന് ശശിലേഖ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് .ചെറുപ്പത്തിൽ തന്നെ ഭരതനാട്യം പഠിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തിന് സ്റ്റേജിനമായി ഭരതനാട്യമാണ് അയച്ചുകൊടുത്തത്. ലോകപരിചയവും, കാഴ്ചപ്പാടുകളും മത്സരത്തിൽ ഒരു വിഷയമാണ്.

സൗന്ദര്യമത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തെറ്റില്ല. ഇതിലൂടെ മറ്റുള്ളവർക്ക് നമ്മൾ പ്രചോദനമാകുകയാണെന്ന് ശശിലേഖ വിലയിരുത്തി. സൗന്ദര്യ മത്സരമോ അഭിനയമോ ഒരു തൊഴിലാളി കാണുന്നില്ലെന്നും അവർ പറയുന്നു. പെൺകുട്ടികൾ സ്വയംപര്യാപ്തയിലേക്ക് നീങ്ങണമെന്നും വിവാഹപ്രായം 21 ആക്കുന്നതിൽ യോജിപ്പുണ്ട്. ഇപ്പോഴത്തെ നിലപാട് പെൺകുട്ടികൾക്ക് ഇത് നല്ലതാണ്. പക്ഷേ നിയമം ആയിരിക്കുമ്പോൾ മാത്രമാണ് ഇതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് കണക്കാക്കുന്നതെന്നും ശശിലേഖ പറയു ന്നു. മൈക്രോബയോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശശികലയ്ക്ക് ഹ്യൂമാനിറ്റിസ് ഹോണിറ്റീവ് ഡോക്ടറേറ്റുമുണ്ട്.

ഭരതനാട്യ നർത്തകി കൂടിയായ ശശിലേഖ സ്ത്രീ ഉന്നമന മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. റിട്ടയേഡ് അധ്യാപിക കെ വി വിജയമ്മ മാതാവും, സ്വാതി, ജാൻ വി എന്നിവർ മക്കളുമാണ്.കുടുംബ ജീവിതവും, സൗന്ദര്യ മത്സരവും ഒന്നിച്ച് കൊണ്ടുപോവുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഡോക്ടർ ശശിലേഖ നായർ. കുടുംബത്തിൻ്റെ പൂർണ പിന്തുണയാണ് താൻ മത്സരവേദിയിൽ എത്തുന്നതെന്ന് ശശിലേഖ പറയുന്നു. മിസിസ് ഗ്രാൻറ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയ ശേഷം ഇതാദ്യമായി നാട്ടിലെത്തിയ ശശിലേഖ പത്തനംതിട്ട പ്രസ്ക്ലബ്ബിൽ മീറ്റ്പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

ചെറുപ്പത്തിൽപഠനത്തിലും പിന്നീട് കുടുംബ ജീവിതത്തിലും ബിസിനസിലും ശ്രദ്ധിച്ചിരുന്ന താൻ 2018 ലാണ് ലോക സൗന്ദര്യ മത്സരത്തിലേക്ക് കാലെടുത്തുവച്ചതെന്ന് ശശിലേഖ പറയുന്നു. നടൻ മോഹൻലാലിൻ്റെ ബന്ധുകൂടിയാണ് ശശിലേഖ. എന്നാൽ അഭിനയ രംഗത്തേക്ക് കടക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ശശിലേഖ വ്യക്തമാക്കിയിട്ടുണ്ട്.

Share this on...