നാടിനെ ഒട്ടാകെ നടുക്കിയ ഊട്ടിയിലെ കൂന്നൂർ ഹെലികോപ്റ്റർ അ,പ,ക,ട,ത്തിൽ ദാ,രു,ണ,മായി മ,ര,ണ,പ്പെട്ട മലയാളി സൈനികൻ പ്രദീപിൻ്റെ ശവസംസ്കാരം ഇന്നായിരുന്നു. കേരളത്തിലെ മന്ത്രിമാരായ ബഹുമാനപ്പെട്ട കി രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃ,ത,ഡി ദേ,ഹം ഏറ്റുവാങ്ങിയതായിരുന്നു.ഇന്ന് വൈകിട്ടായിരുന്നു പ്രദീപിൻ്റെ വീട്ടുവളപ്പിൽ ശ,വ,സം,സ്കാര ചടങ്ങുകൾ നടന്നത്. തൃശ്ശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ വീട്ടിൽ രാധാകൃഷ്ണൻ്റെയും കുമാരിയുടെയും മിടുക്കനായ മകനായിരുന്നു പ്രദീപ്. പ്രദീപിൻ്റെ അച്ഛനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തായിരുന്നു അ,വ,സാനമായി അദ്ദേഹം നാട്ടിലെത്തിയത്. അച്ഛനെ തിരികെ വീട്ടിൽ എത്തിച്ച് അതീവ സന്തോഷത്തോടുകൂടി മകൻ്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് ദാ,രു,ണ,മായ അ,പ,ക,ടം സംഭവിച്ചത്.
അതുകൊണ്ടുതന്നെ പ്രദീപിന് വി,യോ,ഗം നാട്ടിലും വീട്ടിലും ഒരിക്കലും താങ്ങാൻ ആവുന്നത് ആയിരുന്നില്ല. 2018ലെ കേരളത്തെ നടുക്കിയ മഹാപ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിൽ ഉടനീളം സഹകരിച്ച സൈനികനായിരുന്നു പ്രദീപ്. പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമ സേനാ താവളത്തിൽ നിന്നും പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർക്രൂ ആയി ചുമതലയേറ്റ എടുത്തത് പ്രദീപായിരുന്നു. അദ്ദേഹത്തിൻ്റെയും കൂട്ടാളികളുടെയും നേതൃത്വത്തിൽ നിരവധി ജനങ്ങളെ ആയിരുന്നു തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. അ,പ,ക,ട,ത്തി,ൽ,പ്പെട്ട ഹെലികോപ്റ്ററിൻ്റെ ഫ്ലൈറ്റ് ഗണ്ണറായി ചുമതല ഏറ്റെടുക്കുന്നത് പ്രദീപയിരുന്നു. അദ്ദേഹം 2004ലാണ് വ്യോമസേനയിൽ ചേർന്നത്.
ശേഷം എയർക്യൂയായി. ഇന്ത്യയിലുടനീളം കാശ്മീരിൽ ഉൾപ്പടെ ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. വാർത്തകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്. സർവ്വീസിൽ ഒരു ബ്ലാക്ക് മാർക്ക് പോലും വീഴ്ത്താതെ മികച്ച സേവനം കാഴ്ച വച്ച പ്രദീപിൻ്റെ സുഹൃത്തുക്കൾക്കും താങ്ങാൻ ആവുന്നത് ആയിരുന്നില്ല. 20 വർഷം സർവ്വീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും അടുത്ത സുഹൃത്തുക്കൾ അറിയിച്ചിരുന്നു. മതിക്കുന്ന് എൽപി സ്കൂളിലെയും പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും, തൃശൂർ ഗവൺമെൻറ് ഐടിഐ അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ഭാര്യയുടെ പേര് ശ്രീലക്ഷ്മി.മക്കൾ ദക്ഷിൺദേവ് ദേവപ്രയാഗ് എന്നിവരാണ്.
ഹെലികോപ്റ്റർ ദു,ര,ന്ത,ത്തിലും വലിയൊരു അട്ടിമറി സംഭവിച്ചതായി ചർച്ചകൾ പുറത്തുവരുന്നുണ്ട്. അപകടം സംഭവിച്ചതിൻ്റെ വ്യക്തമായ കാരണങ്ങൾ അധികൃതർ ഇപ്പോഴും അന്വേഷിച്ചുവരികയാണ്. ഒരു നോക്ക് കാണാൻ പോലും കഴിയാതെയാണ് പ്രിയപ്പെട്ടവരിൽ നിന്ന് ഇവർ അകന്നു പോയത്. അവസാനമായി ഇവരുടെ മുഖം പോലും ഒന്ന് കാണാൻ സാധിക്കുകയില്ല. കത്തിക്കരിഞ്ഞ നിലയിലാണ് ഓരോരുത്തരുടെയും മൃ,ത,ദേ,ഹം കിട്ടിയത്.തൻ്റെ പിഞ്ചു മക്കൾക്ക് ഒരു നോക്ക് കാണാൻ പോലും ആ അച്ഛൻ്റെ മുഖം ബാക്കിയില്ല.