യേശു അത്ഭുതം പ്രവർത്തിച്ചപ്പോൾ പ്രേംകുമാറിന് കുഞ്ഞു ജനിച്ചു.

in News 73 views

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് പറയാം നേടാം. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയിൽ സിനിമ-സീരിയൽ മേഖലയിലെ പ്രമുഖറാണ് പങ്കെടുക്കുന്നത്. നടൻ പ്രേംകുമാർ ആയിരുന്നു കഴിഞ്ഞ ദിവസം ഷോയിലേക്ക് എത്തിയത്. ഇപ്പോഴും പഴയതുപോലെ തന്നെ ഇരിക്കുന്നു എന്നായിരുന്നു എംജി ശ്രീകുമാർ പ്രേമകുമാറിനെക്കുറിച്ച് പറഞ്ഞത്. പ്രേം കുമാറിനൊപ്പം ഭാര്യയും ഷോയിലേക്ക് എത്തിയിരുന്നു. ഇരുവരും പങ്കിട്ട ജീവിതവിശേഷങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.2000 ജൂലൈ 12 നായിരുന്നു ഞങ്ങളുടെ വിവാഹം. ഇപ്പോഴും കഴക്കൂട്ടത്താണ് താമസിക്കുന്നത്.10, 15 സിനിമകളിൽ ഹീറോ അഭിനയിച്ചിട്ടുണ്ട്. നായകതുല്യമായ കഥാപാത്രങ്ങളും കുറെ ചെയ്തിട്ടുണ്ട്, ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് പ്രൊപ്പോസൽ വന്നത്. ഞാൻ മസ്കറ്റിൽ ആയിരുന്നു പഠിച്ചിരുന്നത്.

കുടുംബത്തോടെ അവിടെയായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ആലോചന വന്നത്. സിനിമ ഇഷ്ടമാണ്. പുള്ളിയെയും ഇഷ്ടമായി. ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് ജിഷ വ്യക്തമാക്കി. സ്വന്തമായി ചായ ഉണ്ടായി കുടിക്കാൻ ആണ് തനിക്കിഷ്ടം എന്നായിരുന്നു പ്രേംകുമാർ പറഞ്ഞത്. തിലകനാണ് ആടിപ്പ് തന്നത്. എട്ടു വർഷം കാത്തിരുന്നാണ് ഞങ്ങൾക്ക് ഒരു മകൾ ജനിച്ചത്. ഞങ്ങളുടെ പ്രാർത്ഥനയിൽ യേശു അത്ഭുതം പ്രവർത്തിച്ച് ഞങ്ങൾക്ക് ഒരു മകളെ തന്നു. ഇപ്പോൾ 13 വയസ്സ് ആവുന്നു. പൊന്നു എന്നാണ് വിളിക്കുന്നത്. ബെയ്ക്കിംങ് ഭയങ്കര ഫാഷനാണ്. പച്ചക്കറി കൃഷിയുണ്ട്. അങ്ങനെയാണ് ഒരു ദിവസം കടന്നുപോകുന്നതെന്നും ജിഷ പറഞ്ഞിരുന്നു. ജീവിത ഞാൻ സ്വയം ചിന്തിച്ച് പോലെ ആയിരുന്നില്ല ജീവിതം പോയത് .പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുമില്ലാതെ സിനിമയിലേക്കെത്തിയ ആളാണ് താനെന്ന് പ്രേം കുമാർ വ്യക്തമാക്കിയിരുന്നു.

കുഞ്ഞുണ്ടാകാൻ ഒരുപാട് വൈകിപ്പോയപ്പോൾ ദൈവത്തെ അടുത്തറിയാൻ കഴിഞ്ഞു. നമ്മൾ നമ്മളല്ലാതായി മാറുന്ന ഒരു അവസ്ഥയായിരുന്നു. നാലഞ്ചുവർഷം ട്രീറ്റ്മെൻറ് ചെയ്തു. സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് മാറി നിൽക്കേണ്ടി വന്നത്. നിങ്ങൾ പ്രാർത്ഥിക്കൂ. ദൈവത്തിന് ചിലപ്പോൾ വല്ല അത്ഭുതവും കാണിക്കാൻ ആയാലോ എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. പ്രാർത്ഥനയിലൂടെയാണ് കുഞ്ഞ് ജനിച്ചത് എന്ന് വിശ്വസിക്കുന്നു. വൈദ്യശാസ്ത്രം ഇനി പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ പ്രാർത്ഥനയ്ക്ക് വലിയൊരു ശക്തിയുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
All rights reserved News lovers.

Share this on...