ആലുവയിൽ നിന്നും ആരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്. പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി ഐഷാബി എന്ന 73 കാരി മ,രി,ച്ച,തി,നു പിന്നാലെ മുറി പരിശോധിച്ചവർ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ചയാണ്. ഐഷാബി യുടെ ഭർത്താവ് 35 വർഷം മുമ്പ് മ,രി,ച്ചി,രു,ന്നു. ഐഷാബി അഞ്ചുവർഷമായി കുഴിവേലി പടിയിലാണ് താമസം. കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഐഷാബി വാടകയ്ക്ക് താമസിച്ചിരുന്നത്. പള്ളികളിൽ ഭിക്ഷാടനം നടത്തിയാണ് ഐഷാബി ജീവിതം മുന്നോട്ടു കൊണ്ടുപോയത്.
രാവിലെ ഭക്ഷണം കഴിച്ചെന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു. പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കി ചെന്നവരാണ് മുറിയിൽ മ,രി,ച്ച നി,ല,യി,ൽ കണ്ടെത്തിയത്.മൃ,ത,ദേ,ഹം പരിശോധനയ്ക്ക് അയക്കുന്നതിനു മുന്നോടിയായി ഇൻക്വസ്റ്റ് നടത്താൻ ഒരുങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പോലീസും നാട്ടുകാരും ആ കാഴ്ച കണ്ടത്. കുറെ നോട്ടുകെട്ടുകൾ അലമാരയിൽ ഇരിക്കുന്നു.ഭിക്ഷാടനത്തിലൂടെ വയോധിക സമ്പാദിച്ചു കൂട്ടി വെച്ചതായിരുന്നു പതിനായിരക്കണക്കിന് രൂപ. പോലീസും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും കൂടി പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് അക്ഷരാർത്ഥത്തിൽ ഞെട്ടി പോയത്. ഒരു ലക്ഷത്തി അറുപത്തി ഏഴായിരത്തി അറന്നൂറ്റി ഇരുപത് രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. എടത്തല പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾക്കുശേഷം മൃ,ത,ദേ,ഹം ആശുപത്രിയിലേക്ക് മാറ്റി.